وَاللَّهُ جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا وَجَعَلَ لَكُمْ مِنْ أَزْوَاجِكُمْ بَنِينَ وَحَفَدَةً وَرَزَقَكُمْ مِنَ الطَّيِّبَاتِ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَتِ اللَّهِ هُمْ يَكْفُرُونَ
അല്ലാഹുവാണ് നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ ഉണ്ടാക്കി ത്തന്നതും നിങ്ങള്‍ക്ക് നിങ്ങളുടെ ഇണകളില്‍ നിന്ന് സന്താനങ്ങളെയും പൗ ത്രന്‍മാരെയും പ്രദാനം ചെയതതും പരിശുദ്ധമായ വിഭവങ്ങളില്‍ നിന്ന് നിങ്ങ ള്‍ക്ക് പ്രദാനം ചെയ്യുന്നതും അവന്‍ തന്നെയാണ്, അപ്പോള്‍ അവര്‍ മിഥ്യകൊ ണ്ടാണോ വിശ്വസിക്കുന്നത്? അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ കൊണ്ട ് അവ ര്‍ നിഷേധിക്കുന്നവര്‍ തന്നെയുമാണോ?
25: 54 ല്‍, അവന്‍ തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യരുടെ ശരീരം സൃഷ്ടി ച്ചത്, അങ്ങനെ അവരില്‍ അവന്‍ വംശബന്ധവും വിവാഹബന്ധവും ഉണ്ടാക്കുകയും ചെയ്തു, നിന്‍റെ നാഥന്‍ എല്ലാറ്റിനും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാണ് എന്നും; 21: 10 ല്‍, നിശ്ചയം, നാം നിങ്ങളെക്കുറിച്ച് അനുസ്മരിപ്പിക്കുന്ന ഒരു ഗ്രന്ഥമിറക്കി, അ പ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്നും പറഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിനെ മൂടിവെച്ച് അല്ലാഹുവിനെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും അവര വരെക്കുറിച്ചും മനസ്സിലാക്കാതെ ഭൗതിക ജീവിതത്തില്‍ ആകൃഷ്ടനായിക്കൊണ്ട് നി ങ്ങള്‍ പരലോകത്തെ മറന്ന് മിഥ്യാവാദികളാകരുത് എന്നും മാതാപിതാക്കള്‍, മക്കള്‍, കാലം, ദേശം, ഗോത്രം തുടങ്ങിയവയൊന്നും തെരഞ്ഞെടുക്കാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്നും, മറിച്ച് ഓരോരുത്തരേയും സ്രഷ്ടാവ് അവന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളി ലും കാലത്തും ദേശത്തും ഗോത്രത്തിലും ഭൂമിയില്‍ കൊണ്ടുവരികയാണെന്നും അ ക്കാര്യങ്ങളെല്ലാം പ്രകാശമായ അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കിക്കൊണ്ട് ആ ബോധത്തി ല്‍ നാഥന്‍റെ പ്രാതിനിധ്യം വഹിച്ച് ജീവിച്ച് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകണ മെന്നുമാണ് ഈ സൂക്തം പഠിപ്പിക്കുന്നത്. 2: 44; 4: 1, 51-52; 16: 59; 56: 82 വിശദീകണം നോക്കുക.