( അന്നഹ്ൽ ) 16 : 73

وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِنَ السَّمَاوَاتِ وَالْأَرْضِ شَيْئًا وَلَا يَسْتَطِيعُونَ

ആകാശങ്ങളില്‍ നിന്നോ ഭൂമിയില്‍നിന്നോ യാതൊരു ഭക്ഷണവിഭവങ്ങളും ഇവര്‍ക്ക് ഉടമപ്പെടുത്തിക്കൊടുക്കാനോ തങ്ങള്‍ക്കുതന്നെയും സ്വയം ഉടമ പ്പെടുത്താനോ സാധ്യമല്ലാത്തവരെയാണ് അല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചുകൊണ്ടിരിക്കുന്നത്.

നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ വിഗ്രഹങ്ങളെയാണോ സേവിക്കുന്ന ത്, നിങ്ങള്‍ കളവ് കെട്ടിച്ചമക്കുകയും ചെയ്യുന്നുവോ, നിശ്ചയം അല്ലാഹുവിനെക്കൂടാതെ സേവിക്കപ്പെടുന്നവര്‍ നിങ്ങള്‍ക്ക് ഭക്ഷണവിഭവങ്ങളൊന്നും ഉടമപ്പെടുത്തിത്തരാന്‍ സാ ധിക്കാത്തവരാണ്, അപ്പോള്‍ നിങ്ങള്‍ ഭക്ഷണവിഭവങ്ങള്‍ അല്ലാഹുവിന്‍റെ പക്കല്‍ തേടുക, അവനെ മാത്രം സേവിക്കുന്നവരും അവന് നന്ദി പ്രകടിപ്പിക്കുന്നവരുമാവുക, അവനിലേക്കുതന്നെയാണ് നിങ്ങളെല്ലാം മടക്കപ്പെടുന്നത് എന്ന് 29: 17-ലും; അവര്‍ അല്ലാഹുവിനെക്കൂടാതെ അവര്‍ക്ക് യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാത്ത വരെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്, കാഫിര്‍ അവന്‍റെ നാഥന്‍റെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു എ ന്ന് 25: 55 ലും പറഞ്ഞിട്ടുണ്ട്. കാഫിറായ പിശാചാണ് അല്ലാഹുവിനെക്കൂടാതെ അവന്‍റെ സൃഷ്ടികളെ വിളിച്ച് പ്രാര്‍ത്ഥിക്കാനും സഹായങ്ങള്‍ തേടാനും നേര്‍ച്ചവഴിപാടുകള്‍ അ ര്‍പ്പിക്കാനുമെല്ലാം മനുഷ്യരെ പ്രേരിപ്പിക്കുന്നത്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാകാത്ത അത്തരം കാഫിറുകളുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങി എല്ലാ കര്‍മ്മങ്ങളും പാഴായിപ്പോകുന്നതും അവര്‍ക്ക് പിഴയായി നരകകുണ്ഠം ലഭിക്കുന്നതുമാണ്. 2: 186; 5: 35; 7: 188; 16: 20-21 വിശദീകരണം നോക്കുക.