( അന്നഹ്ൽ ) 16 : 74

فَلَا تَضْرِبُوا لِلَّهِ الْأَمْثَالَ ۚ إِنَّ اللَّهَ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ

അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന് ഉപമകള്‍ ചമക്കരുത്, നിശ്ചയം അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിവില്ലാത്തവരുമാകുന്നു.

അവന്‍റെ സൃഷ്ടിപ്പിനെ മറന്നുകൊണ്ട് നമുക്കതാ അവന്‍ ഉപമ ചമക്കുന്നു. എല്ല് നുരുമ്പിക്കഴിഞ്ഞാല്‍ ആരാണ് നമ്മെ പുനര്‍സൃഷ്ടിക്കുകയെന്ന് അവന്‍ ചോദിക്കുക യും ചെയ്യുന്നു എന്ന് 36: 78 ല്‍ പറഞ്ഞിട്ടുണ്ട്. ഭൗതിക ഭരണാധികാരികളെയും കോടതിയിലെ ജഡ്ജിമാരെയും സമീപിക്കാന്‍ വ്യക്തിക്ക് ഇടയാളന്മാരും ശുപാര്‍ശക്കാരും ആവശ്യമുള്ളതുപോലെ പ്രപഞ്ചനാഥനിലേക്കും സാധാരണക്കാര്‍ക്ക് നേരിട്ടുപോകാന്‍ സാധിക്കുകയില്ല, അതുകൊണ്ട് നാഥനിലേക്ക് എത്തിപ്പെടുന്നതിനും ഇടയാളന്‍മാരും ശുപാര്‍ശക്കാരുമെല്ലാം വേണമെന്ന ധാരണയും വാദവുമാണ് എക്കാലത്തുമുള്ള കാ ഫിറുകള്‍ വെച്ചുപുലര്‍ത്തിപ്പോരുന്നത്. അവരോട് അല്ലാഹു പറയുകയാണ്: അല്ലാ ഹുവിനെ ഭൗതിക രാജാക്കന്‍മാരോടോ അവന്‍റെ മറ്റു സൃഷ്ടികളോടോ നിങ്ങള്‍ ഉപമിക്കുകയോ ഉദാഹരിക്കുകയോ ചെയ്യരുത്, അവനെപ്പോലെ ഒരു വസ്തുവുമില്ല, അവനെപ്പോലെ ഒരാളുമില്ല, അവന്‍ എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനും സ്വേച്ഛാധി പനും തന്നെയാകുന്നു. 40: 16 ല്‍, വിധിദിവസം എല്ലാവരെയും അല്ലാഹു മറനീക്കി കൊണ്ടുവരുന്നതാണ്, അന്നേദിനം അവരില്‍ നിന്ന് ഒന്നും തന്നെ അല്ലാഹുവിനെ ത്തൊട്ട് മറഞ്ഞുനില്‍ക്കുകയില്ല, ആര്‍ക്കാണ് ഇന്നേദിനം ആധിപത്യം എന്ന് ചോദിക്ക പ്പെടും; എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനായ അല്ലാഹുവിന് എന്ന് പറയപ്പെടും. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫാജിറുകളാണ് അല്ലാഹുവിന് ഉപമകളും ഉദാഹരണങ്ങളും ചമച്ച് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍. അല്ലാഹു കൊന്നുകളഞ്ഞ അവരുടെ നേതാക്കളായ കപടവിശ്വാസികള്‍ അല്ലാഹുവിനെ മറന്നവരും ഗ്രന്ഥത്തിന് വിരുദ്ധമായ ഇത്തരം വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് കണ്ടില്ലെന്നമട്ടില്‍ നോക്കിനില്‍ക്കുന്നവരുമാണ്. നേതാക്കള്‍ അനുയായികളെ വഴിപിഴപ്പിച്ച ഉത്തരവാദിത്തത്തില്‍ നിന്ന് വിധിദിവസം ഒഴിഞ്ഞുമാറുന്ന രംഗം 28: 62-64 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ രണ്ടുകൂട്ടരും വായിച്ച ഗ്രന്ഥം ഇവര്‍ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും ഇവരെ നരകത്തിലേക്ക് തള്ളി വിടുന്നതാണ്. ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്നതുകൊ ണ്ടാണ് ഫുജ്ജാറുകള്‍ മനുഷ്യരില്‍ വെച്ച് ഏറ്റവും അധമന്മാരായിത്തീര്‍ന്നിട്ടുള്ളത്. 2: 78-79, 255; 10: 35; 16: 27 വിശദീകരണം നോക്കുക.