( അന്നഹ്ൽ ) 16 : 77

وَلِلَّهِ غَيْبُ السَّمَاوَاتِ وَالْأَرْضِ ۚ وَمَا أَمْرُ السَّاعَةِ إِلَّا كَلَمْحِ الْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

ആകാശങ്ങളിലും ഭൂമിയിലുമുള്ള അദൃശ്യങ്ങളെല്ലാം അല്ലാഹുവിന് മാത്ര മാകുന്നു, ആ അന്ത്യനിമിഷം നടപ്പിലാകുന്നതിന് കണ്ണ് ഇമവെട്ടുന്ന സമയ മോ അല്ലെങ്കില്‍ അതിനേക്കാള്‍ കുറഞ്ഞ സമയമോ അല്ലാതെ ആവശ്യമി ല്ല, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യത്തിന്‍റെ മേലിലും കഴിവുള്ള സര്‍ വ്വ ശക്തന്‍ തന്നെയാണ്.

ത്രികാലജ്ഞാനിയായ നാഥന്‍ അവന്‍റെ സംസാരമായ അദ്ദിക്റില്‍ പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ആദ്യമേ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അപ്പോള്‍ 16: 40 ല്‍ വി വരിച്ച പ്രകാരം അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് പറയലാണ്: "ഉണ്ടാവുക" എന്ന്; അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു. 16: 89 ല്‍ വിവരിച്ച പ്രകാരം ഇന്ന് എല്ലാ ഓ രോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി ക്രോ ഡീകരിക്കപ്പെട്ടിരിക്കെ 6: 89-90 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകള്‍ അദ്ദിക്റിനെ ഉപയോഗപ്പെടുത്താത്തവരായതിനാല്‍ വിശ്വാസികള്‍ അത് പ്ര വാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളിലേക്ക് എത്തിച്ച് കൊടുക്കാനാ ണ് സര്‍വ്വപ്രധാനം നല്‍കുക. 2: 234; 10: 60-61; 16: 4 വിശദീകരണം നോക്കുക.