( അന്നഹ്ൽ ) 16 : 76

وَضَرَبَ اللَّهُ مَثَلًا رَجُلَيْنِ أَحَدُهُمَا أَبْكَمُ لَا يَقْدِرُ عَلَىٰ شَيْءٍ وَهُوَ كَلٌّ عَلَىٰ مَوْلَاهُ أَيْنَمَا يُوَجِّهْهُ لَا يَأْتِ بِخَيْرٍ ۖ هَلْ يَسْتَوِي هُوَ وَمَنْ يَأْمُرُ بِالْعَدْلِ ۙ وَهُوَ عَلَىٰ صِرَاطٍ مُسْتَقِيمٍ

അല്ലാഹു മറ്റൊരു ഉദാഹരണം കൂടി ഉദ്ധരിക്കുന്നു; രണ്ട് പുരുഷന്‍മാര്‍; അ വര്‍ രണ്ടുപേരില്‍ ഒരുവന്‍ ഊമയാണ്, അവന്‍ ഒന്നിനും കഴിവില്ലാത്തവ നും അവന്‍ തന്‍റെ യജമാനന് ഒരു ഭാരവുമാണ്, അവന്‍ അവനെ എവിടേ ക്ക് തിരിച്ചാലും ഒരു ഗുണവും കൊണ്ടുവരുന്നില്ല, അപ്പോള്‍ ഇവനും നീതി കൊണ്ട് കല്‍പിക്കുന്ന ഒരുവനും സമമാകുമോ? അവനാകട്ടെ നേരെച്ചൊ വ്വെയുള്ള മാര്‍ഗത്തില്‍ നിലകൊള്ളുന്നവനുമാണ്.

ഒരുവന്‍ ഒരു മണ്ടനാണ്, സ്വന്തമായി ഒരു കഴിവുമില്ലെന്ന് മാത്രമല്ല, മറ്റൊരാളു ടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പോലും കഴിവില്ലാത്തവനുമാണ്. മറ്റൊരുവ ന്‍ സന്‍മാര്‍ഗമായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവനും നീതിയുടെ മാര്‍ഗ മായ അതില്‍ നിലകൊള്ളാന്‍ മറ്റുള്ളവരോട് കല്‍പിക്കുന്നവനുമാണ്. മുന്‍സൂക്തത്തി ലെ ഉദാഹരണം ഒന്നുകൂടി മനസ്സിലാക്കുന്നതിനുവേണ്ടി ഈ സൂക്തത്തില്‍ മറ്റൊരു രൂപത്തില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. 40: 57-58 ല്‍, ആകാശഭൂമികള്‍ സൃഷ്ടിക്കുന്ന ത് തന്നെയാണ് മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാള്‍ വലിയ കാര്യം, എന്നാല്‍ മനുഷ്യരില്‍ അധികപേരും വിവരമില്ലാത്തവരാകുന്നു. അന്ധന്‍മാരും കാഴ്ചയുള്ളവനും സമമാവുകയില്ല, വിശ്വാസിയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരും അല്ലാഹുവിനെ മറന്ന് ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരെപ്പോലെയാവുകയില്ല, എന്നാല്‍ അല്‍പംപേര്‍ മാത്ര മല്ലാതെ ഹൃദയംകൊണ്ട് ഓര്‍മിപ്പിക്കുന്നവരാവുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്.

 32: 4 ല്‍, പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍നിന്നോ ശുപാര്‍ശക്കാരില്‍നിന്നോ ആരുമില്ല, അപ്പോള്‍ നിങ്ങള്‍ ഈ നാഥനെക്കുറിച്ച് മറ്റുള്ളവരെ അവരുടെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കുന്നില്ലെയോ എന്ന് വാ യിക്കുന്നവരില്‍ ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ അദ്ദിക്ര്‍ സമര്‍പ്പിക്കുന്നവി ധം നാഥനെക്കൊണ്ട് വിശ്വസിക്കുകയും നാഥനെ ലോകര്‍ക്ക് പരിചയപ്പെടുത്തുകയുമുള്ളൂ. അങ്ങനെ ചെയ്യാത്ത എല്ലാ ഫുജ്ജാറുകളും ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും കേള്‍വി ഉണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും സംസാരവൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമകളുമായ ദുഷ്ടജീവികളാണ് എ ന്ന് 8: 22 ല്‍ പ്രപഞ്ചനാഥന്‍ പറഞ്ഞിട്ടുണ്ട്. 2: 213; 6: 126, 153; 36: 61 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ്. 1: 5; 10: 47; 11: 24 വിശദീകരണം നോക്കുക.