( അന്നഹ്ൽ ) 16 : 78

وَاللَّهُ أَخْرَجَكُمْ مِنْ بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹുവാണ് നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍നിന്ന് നിങ്ങളെ പുറത്തേക്ക് കൊണ്ടു വന്നത്, നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ബുദ്ധിശക്തിയും ത ന്നു-നിങ്ങള്‍ നന്ദിയുള്ളവരാവുകതന്നെ വേണമെന്നതിനുവേണ്ടി.

ഒരാള്‍ക്കും അവന്‍റെ നാടോ വംശമോ മക്കളെയോ മാതാപിതാക്കളെയോ ലിംഗ മോ വര്‍ണ്ണമോ തെരഞ്ഞെടുക്കാനുള്ള അധികാരമോ അവകാശമോ സ്രഷ്ടാവായ അ ല്ലാഹു നല്‍കിയിട്ടില്ല, മറിച്ച് നാഥന്‍ ഉദ്ദേശിച്ച സൃഷ്ടികളെ മാതാക്കളും മക്കളുമായി ട്ട് ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ കുട്ടികളുണ്ടാകണമെന്ന് കരു തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കുട്ടികളുണ്ടാകണമെന്നില്ല, എന്നാല്‍ കു ട്ടികള്‍ ഉണ്ടാകരുതെന്ന് കരുതി ലൈംഗികബന്ധത്തില്‍ ഏര്‍പെടുമ്പോള്‍ കുട്ടികളെ നല്‍കുകയും ചെയ്തേക്കാം. ഇത്തരം സൂക്തങ്ങള്‍ വായിച്ചതിനുശേഷവും 'ഞാന്‍ നിന്നെ എന്‍റെ വയറ്റില്‍ പത്തുമാസം കൊണ്ടുനടന്നില്ലേ, ഇപ്പോള്‍ നീ എന്നെ ധിക്കരിക്കുന്നുവോ' എന്ന് ചോദിക്കുന്ന മാതാക്കളും ആ ധാരണയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന മറ്റുള്ളവരും ഇത്തരം സൂക്തങ്ങളെല്ലാം മൂടിവെച്ച് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളും നന്ദികെട്ടവരു മാണ്. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ക്ക് വിരുദ്ധമായി സംസാരിക്കുകയും പ്രവര്‍ത്തിക്കു കയും ചെയ്യുന്ന ഇത്തരം മാതാപിതാക്കളെ അനുസരിച്ചാല്‍ മക്കളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും നന്ദികെട്ടവരുമാകുന്നതാണ്. 31: 13-16 വിശദീകരണം നോക്കുക. 

പിന്നെ അവന്‍ നിങ്ങളെ രൂപപ്പെടുത്തി, അവന്‍റെ റൂഹില്‍ നിന്ന് അതില്‍ ആവാഹിപ്പിക്കുകയും ചെയ്തു, നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ബുദ്ധിശക്തിയും ന ല്‍കി, എന്നാല്‍ നിങ്ങള്‍ അല്‍പം മാത്രമല്ലാതെ നന്ദി പ്രകടിപ്പിക്കുന്നില്ല എന്ന് 32: 9 ല്‍ പറഞ്ഞിട്ടുണ്ട്. 'അഫ്ഇദഃ' എന്നതിന് ബുദ്ധിശക്തി എന്നാണ് സൂക്തത്തില്‍ അര്‍ത്ഥം കൊടുത്തതെങ്കിലും ഹൃദയവും തലച്ചോറും പങ്കെടുത്തുകൊണ്ടുള്ള ചിന്താശക്തി അഥവാ മനസ്സാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ജീവിതലക്ഷ്യം ഗ്രഹിക്കാനുള്ള ക ഴിവാണ് അത്. 7: 172 പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യനോട് അല്ലാഹു 'ഞാന ല്ലെയോ നിന്‍റെ ഉടമ' എന്ന് ചോദിക്കുകയും അപ്പോള്‍ എല്ലാവരും 'അതേ നാഥാ, ഞ ങ്ങള്‍ സാക്ഷ്യം വഹിക്കുന്നു' എന്ന് മറുപടി പറയുകയും ചെയ്തു. മാതാപിതാക്കളുടെ ബീജത്തില്‍ നിന്ന് അവന്‍റെ ശരീരമുണ്ടാക്കുകയും അവന് കേള്‍വിയും കാഴ്ചയും ബു ദ്ധിശക്തിയുമെല്ലാം നല്‍കുകയും ചെയ്തത് അവരവരെ സ്വയം തിരിച്ചറിയാനും സ്ര ഷ്ടാവിനെ കണ്ടെത്താനും സ്വര്‍ഗം ഇവിടെവെച്ചുതന്നെ പണിയാനും വേണ്ടിയാണ്. 17: 36 ല്‍, നിശ്ചയം കേള്‍വി, കാഴ്ച, ബുദ്ധി ശക്തി തുടങ്ങിയ എല്ലാഓരോ അനുഗ്രഹ ത്തെക്കുറിച്ചും വിധിദിവസം ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. വിചാരണാവേളയില്‍ അവന്‍റെ വായക്ക് സീല്‍ വെക്കപ്പെടുകയും അവന്‍റെ കേള്‍വിയും കാഴ്ചകളും തൊലികളും അവനെതിരെ സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്ന് 24: 24; 36: 65; 41: 19-23 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 6: 151-153; 9: 51; 18: 49 വിശദീകരണം നോക്കുക.