( അന്നഹ്ൽ ) 16 : 80

وَاللَّهُ جَعَلَ لَكُمْ مِنْ بُيُوتِكُمْ سَكَنًا وَجَعَلَ لَكُمْ مِنْ جُلُودِ الْأَنْعَامِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَا أَثَاثًا وَمَتَاعًا إِلَىٰ حِينٍ

അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ ഭവനങ്ങള്‍ ശാന്തിനല്‍കുന്ന സങ്കേതങ്ങ ളാക്കിയിരിക്കുന്നു, നിങ്ങള്‍ക്ക് കന്നുകാലികളുടെ തുകല്‍ കൊണ്ടുള്ള വീ ടുകളും ഉണ്ടാക്കിത്തന്നിരിക്കുന്നു, നിങ്ങളുടെ യാത്രാദിവസങ്ങളിലും താ വളമടിക്കുന്ന ദിവസങ്ങളിലും അവ നിങ്ങള്‍ക്ക് ലഘുവായി അനുഭവപ്പെ ടുന്നു; ചെമ്മരിയാട്, ഒട്ടകം, കോലാട് മുതലായവയുടെ രോമങ്ങളില്‍നി ന്നും മുടികളില്‍നിന്നും നിങ്ങള്‍ക്ക് സുഖപ്രദവും ഉപകാരപ്രദവുമായ, ഒരു നിശ്ചിത കാലംവരെ ഉപയോഗിക്കാനുള്ള വസ്തുക്കളും ഉണ്ടാക്കിത്തന്നിരി ക്കുന്നു. 

കന്നുകാലികളുടെ തുകലുകള്‍ യാത്രാവേളയില്‍ തമ്പുകളും കൂടാരങ്ങളും ഉ ണ്ടാക്കുന്നതിനുവേണ്ടി പണ്ടുകാലം മുതല്‍തന്നെ അറബികളും മരുഭൂവാസികളും ഉ പയോഗിച്ചുവന്നിരുന്നു. അവ കൈകാര്യം ചെയ്യുന്നതിന് വളരെ എളുപ്പവും ഭാരരഹി തവുമാണ് എന്നാണ് ഈ സൂക്തത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. അവയുടെ തുകല്‍ കൊണ്ട് വീടുകള്‍ മാത്രമല്ല, ബാഗ്, ചെരിപ്പ് തുടങ്ങി ഉപകാരപ്രദമായ പല സാധനസാ മഗ്രികളും കൗതുകവസ്തുക്കളും ഉണ്ടാക്കുന്നുണ്ട്. ചെമ്മരിയാടിന്‍റെ രോമത്തില്‍ നി ന്നാണ് കമ്പിളി നിര്‍മ്മിക്കുന്നത്. ഒട്ടകത്തിന്‍റെ രോമംകൊണ്ടും കോലാടിന്‍റെ മുടികൊ ണ്ടും ധാരാളം കൗതുകവസ്തുക്കളും കുഷ്യന്‍-സോഫാവിരികളും പുതപ്പുകളുമെല്ലാം ഉണ്ടാക്കുന്നുണ്ട്. 6: 142; 7: 24-26; 16: 5-8 വിശദീകരണം നോക്കുക.