( അന്നഹ്ൽ ) 16 : 81

وَاللَّهُ جَعَلَ لَكُمْ مِمَّا خَلَقَ ظِلَالًا وَجَعَلَ لَكُمْ مِنَ الْجِبَالِ أَكْنَانًا وَجَعَلَ لَكُمْ سَرَابِيلَ تَقِيكُمُ الْحَرَّ وَسَرَابِيلَ تَقِيكُمْ بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ

അല്ലാഹു, അവന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്ന് നിഴലുകളും പര്‍വ്വതങ്ങളി ല്‍ നിന്ന് നിങ്ങള്‍ക്ക് സുരക്ഷിതമായ അഭയസങ്കേതങ്ങളും ഉണ്ടാക്കിത്തന്നിരി ക്കുന്നു, ഉഷ്ണത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന വസ്ത്രങ്ങളും പ്രതി കൂല സാഹചര്യങ്ങളില്‍ സംരക്ഷിക്കുന്ന മറ്റുചില വസ്ത്രങ്ങളും ഉണ്ടാക്കി ത്തന്നു, അപ്രകാരം അവന്‍ അവന്‍റെ അനുഗ്രഹം നിങ്ങളുടെമേല്‍ പൂര്‍ത്തിയാക്കിത്തരുന്നു-നിങ്ങള്‍ സര്‍വ്വസ്വം അവന് സമര്‍പ്പിക്കുന്നവര്‍ തന്നെയാക ണം എന്നതിന് വേണ്ടി.

 നിഴലുകള്‍ ഇല്ലാത്ത മരുഭൂമിയില്‍ ഒട്ടകത്തിന്‍റെ നിഴലില്‍ വരെ വിശ്രമിക്കുന്ന മരുഭൂവാസികളുണ്ട് എന്നത് അവന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കള്‍ക്കും നിഴലുകള്‍ ഉണ്ടാ ക്കിത്തന്നതിന്‍റെ പ്രസക്തി ചൂണ്ടിക്കാണിക്കുന്നു. പര്‍വ്വതങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് സു രക്ഷിതമായ അഭയസങ്കേതങ്ങള്‍ ഉണ്ടാക്കിത്തന്നിരിക്കുന്നു എന്നുപറഞ്ഞതിന്‍റെ വിവ ക്ഷ; പര്‍വ്വതങ്ങളെ അതിരുകളായും കോട്ടകളായും ഉപയോഗപ്പെടുത്തുന്നു എന്നത് മാത്രമല്ല, ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി ഒളിത്താവളങ്ങളായി ഉപയോ ഗപ്പെടുത്തുന്നു എന്നുകൂടിയാണ്. നിങ്ങള്‍ക്ക് ചൂടില്‍നിന്ന് രക്ഷപ്പെടാനുള്ള പരുത്തിവസ്ത്രങ്ങള്‍ മാത്രമല്ല, തണുപ്പില്‍നിന്ന് രക്ഷപ്പെടാനുതകുന്ന കന്നുകാലികളുടെ രോമങ്ങള്‍ കൊണ്ടുള്ള കമ്പിളി, പുതപ്പ്, മങ്കിസ്യൂട്ട് എന്നിവ നിര്‍മ്മിക്കാനും പഠിപ്പിച്ചു. 'പ്രതികൂല സാഹചര്യങ്ങളില്‍ സംരക്ഷിക്കുന്ന മറ്റു ചില വസ്ത്രങ്ങള്‍' കൊണ്ടുള്ള ഉദ്ദേശ്യം പടയങ്കികള്‍, റെയിന്‍കോട്ട്, തീ പിടിക്കാത്ത വസ്ത്രങ്ങള്‍, വെടിയുണ്ട ഏല്‍ക്കാത്ത വ സ്ത്രങ്ങള്‍, ഗ്യാസ് മാസ്ക് തുടങ്ങിയവയാണ്. ഇതെല്ലാം നിങ്ങള്‍ക്ക് നല്‍കിയത് അനുഗ്രഹദാതാവിനെ തിരിച്ചറിഞ്ഞ് അവന് സര്‍വ്വസ്വം സമര്‍പ്പിച്ച് ജീവിക്കാനാണ്. അങ്ങനെ എല്ലാ നടപ്പുകളിലും ഇരിപ്പുകളിലും കിടപ്പുകളിലും അവനെ ഓര്‍മ്മിച്ച് നിലകൊള്ളുക വഴി ജീവിതലക്ഷ്യം സാക്ഷാത്കരിക്കുകയാണ് വേണ്ടത്. അതിനുള്ള ഏകഉപകരണമാണ് ത്രികാലജ്ഞാനമായ അദ്ദിക്ര്‍. 

അല്ലാഹുവിന് മാത്രം കീഴ്പ്പെട്ടുകൊണ്ട് സമൂഹത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗുഹകളില്‍പോയി താമസിച്ചിട്ടെങ്കിലും വിശ്വാസം സംരക്ഷിക്കണമെന്നാണ് അല്ലാഹുവിന്‍റെ കല്‍പന. 29: 56 ല്‍ അല്ലാഹു പറയുന്നു: എന്‍റെ വിശ്വാസികളാ യ അടിമകളേ! നിശ്ചയം എന്‍റെ ഭൂമി വിശാലമാകുന്നു, അപ്പോള്‍ നിങ്ങള്‍ എന്നെ മാത്രം സേവിച്ചുകൊണ്ടിരിക്കുന്നവരാകുവീന്‍. 36: 20-29 ല്‍ പറഞ്ഞ വിശ്വാസിയായ ഹബീബു ന്നജ്ജാര്‍ അപ്രകാരം ഗുഹയില്‍ താമസിച്ചുകൊണ്ടിരിക്കെയാണ് ആ നാട്ടിലേക്ക് മൂന്ന് പ്രവാചകന്‍മാരെ അല്ലാഹു നിയോഗിക്കുന്നതും ജനങ്ങള്‍ അവരെ തള്ളിക്കളഞ്ഞ് എ തിര്‍ത്തപ്പോള്‍ അവന്‍ ഓടിവന്ന് ജനങ്ങളോട് പ്രവാചകന്‍മാരെ പിന്‍പറ്റാന്‍ ഉപദേശിക്കുന്നതും. ആ ജനത അവനെ വധിച്ചപ്പോള്‍ പിന്നെ ആ നാടിനെ അല്ലാഹു നിലനിര്‍ ത്തുകയുണ്ടായില്ല. അതുപോലെ വിശ്വാസികളായ ഏഴ് യുവാക്കള്‍ അവരുടെ ജനത യുടെ ജീവിതരീതി പാടെ വെടിഞ്ഞ് അല്ലാഹുവില്‍ അഭയം തേടിയപ്പോള്‍ അല്ലാഹു അവരെ ഒരു ഗുഹയിലേക്ക് നയിച്ച് അവിടെ മുന്നൂറ് വര്‍ഷം ഉറക്കിക്കിടത്തി സംരക്ഷിച്ച കാര്യം സൂറത്ത് കഹ്ഫില്‍ വിവരിച്ചിട്ടുണ്ട്. ഇനി അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസിക്ക് അതിന് ഭൂമിയില്‍ എവിടെയും സാധിക്കാ തെ വരുമ്പോഴാണ് ലോകത്തിന്‍റെ അന്ത്യം സംഭവിക്കുക. 3: 83-85, 190-191; 9: 32; 16: 18 വിശദീകരണം നോക്കുക.