( അന്നഹ്ൽ ) 16 : 82

فَإِنْ تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ الْمُبِينُ

ഇനി അവര്‍ പിന്തിരിഞ്ഞ് പോവുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം നിന്‍റെ മേല്‍ വ്യക്തമായി എത്തിച്ചുകൊടുക്കല്‍ മാത്രമാണുള്ളത്.

മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എണ്ണിക്കണക്കാക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണ ര്‍ത്തിയിട്ടും അല്ലാഹുവിന്‍റെ സന്ദേശം സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറില്ലെങ്കില്‍ അവരിലേക്ക് സന്ദേശം എത്തിച്ചുകൊടുക്കേണ്ട ബാധ്യത മാത്രമാണ് പ്രവാചകനും വിശ്വാസിക്കും ഉള്ളത്. വിചാരണ നടത്തുക അല്ലാഹുതന്നെയാണ്. 

41: 41-43 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്തതും ത്രികാലജ്ഞാനിയില്‍ നിന്നുള്ള അജയ്യഗ്രന്ഥവുമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തി ല്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ച് കൊടുക്കാ നും അതിനെ മൂടിവെക്കുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യാനുമാണ് 9: 73 ലൂടെ വിശ്വാസിയോട് കല്‍പിച്ചിട്ടുള്ളത്. 2: 119; 5: 67; 13: 40-41 വിശദീകരണം നോക്കുക.