( അന്നഹ്ൽ ) 16 : 83

يَعْرِفُونَ نِعْمَتَ اللَّهِ ثُمَّ يُنْكِرُونَهَا وَأَكْثَرُهُمُ الْكَافِرُونَ

അവര്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ തിരിച്ചറിയുന്നവരും പിന്നെ അതി നോട് വിരോധം വെക്കുന്നവരുമാകുന്നു, അവരില്‍ അധികപേരും കാഫിറുകളാകുന്നു.

അനുഗ്രഹങ്ങളെല്ലാം നല്‍കിയത് അല്ലാഹുവാണെന്ന വസ്തുത ഒരു കാലത്തും ഒരു ജനതയും നിഷേധിച്ചിരുന്നില്ല. ഇതെല്ലാം അല്ലാഹു നല്‍കിയത് മഹാത്മാക്കളുടെ യും ദേവതകളുടെയും ഇടപെടല്‍ മൂലമാണെന്നാണ് മക്കയിലെ കാഫിറുകള്‍ വിശ്വ സിച്ചിരുന്നത്. ഈ അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം അല്ലാഹുവിനുള്ളതിനേക്കാള്‍ കൂടുതലായി അവര്‍ ഈ മധ്യവര്‍ത്തികള്‍ക്ക് നന്ദി പ്രകടിപ്പിച്ചിരുന്നവരായിരുന്നതും അതുകൊണ്ടായിരുന്നു. അല്ലാഹുവിനെ ധിക്കരിച്ചുകൊ ണ്ട് ഈ മധ്യവര്‍ത്തികളെ ശുപാര്‍ശക്കാരും ഇടയാളന്‍മാരുമായി വെക്കുന്നതിനും അ വര്‍ക്ക് നേര്‍ച്ച-വഴിപാടുകള്‍ അര്‍പ്പിക്കുന്നതിനും പ്രേരിപ്പിക്കുന്ന അവരുടെ നേതാക്ക ന്‍മാരെയും പുരോഹിതന്‍മാരെയും അനുസരിച്ചിരുന്നതും അനുഗ്രഹങ്ങള്‍ ലഭിക്കു ന്നതിന് അവരുടെ പ്രാര്‍ത്ഥന കാരണമാകുന്നുണ്ടെന്ന മിഥ്യാധാരണയാലായിരുന്നു. എന്നാല്‍, ഭൗതിക വിദ്യാഭ്യാസമോ ഇന്ന് മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മറ്റു അനുഗ്രഹങ്ങളോ ലഭ്യമല്ലാതിരുന്ന അക്കാലത്തെ കാഫിറുകളേക്കാള്‍ ആ അനുഗ്രഹങ്ങളെല്ലാം ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഫുജ്ജാറുകളാണ് ലോകരില്‍ വെച്ച് ഏറ്റവും നന്ദികെട്ടവര്‍. അന്ന് അവര്‍ക്ക് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥത്തിന്‍റെ ഒറ്റ പ്രതിപോലും ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്ര ന്ഥമായ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ അവര്‍ക്ക് വന്നുകിട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ കാഫിറുകള്‍ അത് പഠിക്കുകയോ പഠിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെ യ്യുന്നില്ല എന്ന് മാത്രമല്ല, അതിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയിരിക്കുകയുമാണ്. പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അതിനെ അവര്‍ സ്വയം ഉപയോഗപ്പെടുത്തുകയും പ്രവാചകന്‍റെതന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുന്നുമില്ല. അതുവഴി അവര്‍ മറ്റുള്ളവരുടെ പാപഭാരം കൂടി വഹിച്ച് നരകക്കുണ്ഠത്തില്‍ പോകേണ്ടവരായിരിക്കുകയാണ്; എന്നാല്‍ അക്കാര്യം അവര്‍ തിരിച്ചറിയുന്നില്ല എന്ന് 6: 26 ല്‍ പറഞ്ഞിട്ടുണ്ട്. 

അറബി അക്ഷരം പോലും പഠിക്കാത്തവരെക്കാള്‍ എല്ലാ തിന്മകളിലും മുമ്പിലും നന്മകളില്‍ പിന്നിലുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പ്രകൃതി സംസ്കാരം പോലും ഇല്ലാത്തവരായി അധഃപതിച്ചിരിക്കുന്നു. നമസ്കരിച്ചും നോമ്പനുഷ് ഠിച്ചും ഹജ്ജും ഉംറയും നിര്‍വ്വഹിച്ചും നരകക്കുണ്ഠം പിഴയായി സമ്പാദിക്കുന്ന ഇവര്‍ക്കെതിരായി പരലോകത്തുവെച്ച് 25: 18 പ്രകാരം മഹാത്മാക്കള്‍ 'അദ്ദിക്റിനെ വിസ്മരിച്ച് ജീ വീച്ചിരുന്ന ഒരു കെട്ടജനതയായിരുന്നു ഇവര്‍' എന്ന് അന്യായം ബോധിപ്പിക്കുന്നതാണ്. 25: 29 പ്രകാരം 'അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം വഞ്ചകനായ പിശാച് എന്നെ അതില്‍ നിന്ന് തടഞ്ഞല്ലോ' എന്ന് വിലപിക്കുന്നതും ഇക്കൂട്ടര്‍ തന്നെയാണ്. 25: 30 പ്രകാരം പ്രവാചകന്‍ ഗ്രന്ഥം കൊണ്ടുവന്ന് 'എന്‍റെ ഈ ജനത ഈ വായനയെ അവഗണിച്ച് ജീവിച്ചതാണ് ഇവര്‍ക്ക് വന്ന ദുര്‍ഗ്ഗതി' എന്ന് അന്യായം ബോധിപ്പിക്കുന്നതും ഇവര്‍ക്കെതിരായിട്ട് തന്നെയാണ്. അവരില്‍ അധികപേരും കാഫിറുകളാണ് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ 4: 118 ന്‍റെ വിശദീകരണമായി നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ച പ്രകാരം ഗ്രന്ഥം കിട്ടിയവരില്‍ എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതും കാഫിറായ പിശാച് പാട്ടിലാക്കിയ കാഫിറുകളാണ് എന്നാണ്. 5: 49-50; 9: 67-68; 98: 6 വിശദീകരണം നോക്കുക.