( അന്നഹ്ൽ ) 16 : 84

وَيَوْمَ نَبْعَثُ مِنْ كُلِّ أُمَّةٍ شَهِيدًا ثُمَّ لَا يُؤْذَنُ لِلَّذِينَ كَفَرُوا وَلَا هُمْ يُسْتَعْتَبُونَ

എല്ലാഓരോ സമുദായത്തില്‍ നിന്നും ഒരു സാക്ഷിയെ നാം എഴുന്നേല്‍പിച്ച് കൊണ്ടുവരുന്ന ദിനം, പിന്നെ കാഫിറുകളായവര്‍ക്ക് ഒഴികഴിവ് നല്‍കപ്പെടുകയില്ല, അവര്‍ക്ക് പ്രായശ്ചിത്തത്തിന് അവസരം നല്‍കപ്പെടുകയുമില്ല.

 ഗ്രന്ഥത്തിന്‍റെ ശരീരം ഈണത്തിലും രാഗത്തിലും പാരായണം ചെയ്യാനും മനഃ പ്പാഠമാക്കാനും പഠിപ്പിക്കുകയും അതിന്‍റെ ആത്മാവായ അദ്ദിക്ര്‍ പഠിപ്പിക്കാതെ ജീവനായ അര്‍ത്ഥം മാത്രം പഠിപ്പിക്കുകയും ചെയ്യുന്നവര്‍ 3: 10, 116; 8: 22, 55; 9: 84-85 തുടങ്ങിയ സൂ ക്തങ്ങള്‍ പ്രകാരം കാഫിറുകളും തിന്മയേറിയ ജീവികളുമാണ്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും അത്തരം കാ ഫിറുകള്‍ക്കെതിരെ മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവരെ 39: 69 പ്രകാരം പരലോകത്ത് കാ ഫിറുകള്‍ക്കെതിരില്‍ സാക്ഷിയായി അല്ലാഹു കൊണ്ടുവരുന്നതാണ്. അദ്ദിക്ര്‍ സ്വയം പിന്‍പറ്റുകയും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് പ്രവാചകന്‍ മുഹമ്മദിന്‍റെതന്നെ സമുദായത്തില്‍ പെട്ട ജിനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കിക്കൊണ്ട് അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തെയും ജീവിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പോകുന്നതാണ്. അദ്ദിക്റിന്‍റെ 40 പേരുകളെ അറിഞ്ഞിട്ട് മൂടിവെക്കുന്ന കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടിലേക്കാണ് പോവുക. അവര്‍ ക്ക് ഭൂമിയിലുള്ള സര്‍വ്വസ്വം കിട്ടി അതുകൊണ്ട് തെണ്ടം ചെയ്താലും രക്ഷ ലഭിക്കുക യില്ല എന്നും അല്ലാഹു അവരെ ശുദ്ധീകരിക്കുകയില്ല എന്നും 3: 90-91; 10: 54; 13: 18 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്നേദിനം അവര്‍ സംസാരിക്കുകയില്ല, അവര്‍ക്ക് ന്യായം ബോധിപ്പിക്കാന്‍ അനുവാദം നല്‍കുകയുമില്ല എന്ന് 77: 35-36 ലും പറഞ്ഞിട്ടു ണ്ട്. 2: 143, 254; 4: 41-42, 56 വിശദീകരണം നോക്കുക.