( അന്നഹ്ൽ ) 16 : 85

وَإِذَا رَأَى الَّذِينَ ظَلَمُوا الْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنْظَرُونَ

അക്രമികളായവര്‍ ശിക്ഷ കാണുമ്പോഴോ-അപ്പോള്‍ അത് അവരെത്തൊട്ട് ലഘൂകരിക്കപ്പെടുകയില്ല, അവര്‍ സാവകാശം നല്‍കപ്പെടുന്നവരാവുകയുമില്ല.

 അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താത്തവരും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാത്തവരുമാണ് അക്രമികള്‍. 7: 179 ല്‍ പറഞ്ഞ ജീവിതലക്ഷ്യം നഷ്ടപ്പെട്ട തെമ്മാടികളായ കപടവിശ്വാസികളും ജീവിതലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാത്ത പ്രജ്ഞയറ്റ അവരുടെ അനുയായികളും തന്നെയാണ് അക്രമികളായ ഫുജ്ജാറുകളും ഭ്രാ ന്തന്മാരും 7: 37 പ്രകാരം മരണസമയത്ത് ആത്മാവിന്നെതിരെ 'നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നവരും. അദ്ദിക്റിനെ മൂടിവെക്കുക യും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് കാക്കകാരണവന്‍മാരെ അന്ധമായി പിന്‍പറ്റുകയും സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ജീവിതരീതി പിന്‍പറ്റുന്നവരി ല്‍ ഞങ്ങളെ നീ ചേര്‍ക്കരുതേ എന്നാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വി ശ്വാസികള്‍ മനസ്സാ-വാചാ-കര്‍മ്മണാ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക. 7: 40-41; 10: 106; 11: 18-19 വിശദീകരണം നോക്കുക.