( അന്നഹ്ൽ ) 16 : 86

وَإِذَا رَأَى الَّذِينَ أَشْرَكُوا شُرَكَاءَهُمْ قَالُوا رَبَّنَا هَٰؤُلَاءِ شُرَكَاؤُنَا الَّذِينَ كُنَّا نَدْعُو مِنْ دُونِكَ ۖ فَأَلْقَوْا إِلَيْهِمُ الْقَوْلَ إِنَّكُمْ لَكَاذِبُونَ

അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ തങ്ങളുടെ പങ്കാളികളെ കാണുമ്പോള്‍ പറയും: ഞങ്ങളുടെ നാഥാ, നിന്നെക്കൂടാതെ മുമ്പ് ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ പങ്കാളികള്‍ ഇ ക്കൂട്ടരാണ്, അവരുടെ വാക്കുകള്‍ അവരിലേക്കുതന്നെ തിരിച്ചടിക്കും: നിശ്ച യം നിങ്ങള്‍ കള്ളം പറയുന്നവര്‍ തന്നെയായിരുന്നു. 

ഇവിടെ അല്ലാഹുവിനെക്കൂടാതെ ആരാണോ അവന്‍റെ സൃഷ്ടികളെ വിളിച്ചുപ്രാ ര്‍ത്ഥിക്കുകയും സഹായം തേടുകയും അവരുടെ പേരില്‍ നേര്‍ച്ച-വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത്, അവര്‍ വിചാരണനാളില്‍ അവര്‍ ജല്‍പിച്ചിരുന്ന പങ്കാളികളെ കാ ണുമ്പോള്‍ അല്ലാഹുവിനോട് പറയുന്നതാണ്: ഞങ്ങള്‍ ഐഹികലോകത്തുവെച്ച് ഇവരെ യാണ് വിളിച്ചുപ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്, അപ്പോള്‍ ആ മഹാത്മാക്കള്‍ മറുപടി പറ യും: ഞങ്ങള്‍ അതൊന്നും പഠിപ്പിച്ചിട്ടില്ല, നിങ്ങള്‍ കളവുപറയുന്നവര്‍ തന്നെയാണ്. എ ന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് അല്ലാഹു അ ല്ലാത്തവര്‍ക്ക് നേര്‍ച്ച-വഴിപാടുകള്‍ നടത്തുന്നതും പുണ്യം പ്രതീക്ഷിച്ചുകൊണ്ട് ജാറങ്ങളിലേക്ക് പോകുന്നതുമെല്ലാം. അതിന് അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന കപട വിശ്വാസികളായ നേതാക്കള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകത്തിലേക്ക് പോ കുന്നവരാണെങ്കില്‍ മുശ്രിക്കുകളായ അനുയായികള്‍ 39: 71 പ്രകാരം വിചാരണക്ക് ശേ ഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന കാഫിറുകളാണ്. ഇവര്‍ തൊട്ട, കണ്ട, കേട്ട, വാ യിച്ച ഗ്രന്ഥം ഇവര്‍ക്കെതിരെ വാദിക്കുന്നതും സാക്ഷ്യം വഹിക്കുന്നതുമാണ്. കപടവിശ്വാസികള്‍ മാലിന്യമാണെന്ന് 9: 95 ലും; അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലി ന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്ന് 9: 125 ലും പറഞ്ഞിട്ടുണ്ട്. 9: 68, 123 സൂക്തങ്ങളില്‍ പറഞ്ഞ കുഫ്ഫാറുകളായ മുശ്രിക്കുകള്‍ മാലിന്യമായതുകൊണ്ട് അവരെ മസ്ജിദുല്‍ ഹറമിലേക്ക് അടുപ്പിക്കരുത് എന്നാണ് 9: 28 ല്‍ പറഞ്ഞിട്ടുള്ളത്. ഇജാസില്‍ ഇമാം മഹ്ദി വരുന്നതോടുകൂടി ലോകത്തുള്ള മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ അവിടേക്ക് ചേക്കേറുകയും അവിടെയുള്ള മുശ്രിക്കുകളെയെല്ലാം അവിടെനിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്. 1: 7; 6: 22-25; 16: 20-21; 48: 6 വിശദീകരണം നോക്കുക.