( അന്നഹ്ൽ ) 16 : 87

وَأَلْقَوْا إِلَى اللَّهِ يَوْمَئِذٍ السَّلَمَ ۖ وَضَلَّ عَنْهُمْ مَا كَانُوا يَفْتَرُونَ

അന്നേദിനം അവര്‍ അല്ലാഹുവിന് പരിപൂര്‍ണ്ണമായി കീഴടങ്ങുന്നതാണ്, അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്നതെല്ലാം അവരെത്തൊട്ട് വഴിമാറിപ്പോവുന്നതുമാണ്. 

32: 12 ല്‍, ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാത്ത ഇത്തരം ഭ്രാന്തന്‍മാര്‍ തങ്ങളുടെ നാ ഥന്‍റെ മുമ്പില്‍ പൂര്‍ണമായും കീഴടങ്ങി തലകുനിച്ചുകൊണ്ട് നില്‍ക്കുന്ന രംഗം നീ കാ ണുകയാണെങ്കില്‍! അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ നരകത്തിലെ കാഴ്ച്ചക ള്‍ കണ്ടു, ഞങ്ങള്‍ അതിലെ രോധനങ്ങള്‍ കേട്ടു, ഞങ്ങളെ ഐഹികലോകത്തേക്ക് ഒ ന്നുകൂടി തിരിച്ചയച്ചാലും! ഞങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊള്ളാം, നിശ്ചയം ഞ ങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു എന്ന് പറയുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഉറപ്പ് നല്‍കുന്ന സത്യമായ' അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്താ ത്തവര്‍ കണ്ണിന് ഉറപ്പാകുന്നതുവരെ ജ്വലിക്കുന്ന നരകം കാണുകതന്നെ ചെയ്യും എന്ന് 102: 5-7 ലും; അദ്ദിക്റിനെ മൂടിവെച്ച കാഫിറുകള്‍ നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അവര്‍ അതിലെ രോധനങ്ങളും ഓളിയിടലും കേള്‍ക്കുന്നതാണ്, അതാകട്ടെ തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുകയുമായിരിക്കും എന്ന് 67: 7 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ തങ്ങളുടെ സമ്പാദ്യം നരകമാക്കിയവര്‍ നരകത്തില്‍ ശാശ്വതരായി കഴിഞ്ഞുകൂടുന്നതാണ്. അവരോട് അല്ലാഹു ചോദിക്കുന്നതാണ്: എന്‍റെ സൂക്തങ്ങ ള്‍ നിങ്ങള്‍ക്ക് വിവരിച്ചുതന്നിട്ടുണ്ടായിരുന്നില്ലേ, അപ്പോള്‍ നിങ്ങള്‍ അതിനെ തള്ളിപ്പറഞ്ഞുകൊണ്ടേയിരുന്നു; അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ദൗര്‍ഭാഗ്യം ഞങ്ങളെ കീഴടക്കി, നിശ്ചയം ഞങ്ങള്‍ വഴിപിഴച്ചവര്‍ തന്നെയായിരുന്നു; ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ ഇവിടെനിന്ന് ഒന്ന് പുറപ്പെടുവിച്ചാലും, അപ്പോള്‍ ഇനിയും ഞങ്ങ ള്‍ അതിക്രമം കാണിക്കുകയാണെങ്കില്‍ ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും എന്ന് 23: 103-107 ല്‍ മുന്നറിയിപ്പ് ന ല്‍കിയിട്ടുണ്ട്. 6: 27-28, 94; 7: 53 വിശദീകരണം നോക്കുക.