( അന്നഹ്ൽ ) 16 : 89

وَيَوْمَ نَبْعَثُ فِي كُلِّ أُمَّةٍ شَهِيدًا عَلَيْهِمْ مِنْ أَنْفُسِهِمْ ۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَٰؤُلَاءِ ۚ وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ

എല്ലാ ഓരോ സമുദായത്തിനും അവരുടെ മേല്‍ സാക്ഷ്യം വഹിക്കുന്ന അവരില്‍ നിന്നുള്ള ഒരു സാക്ഷിയെ നാം എഴുന്നേല്‍പിക്കുന്ന ദിനം! ഇക്കൂട്ടരുടെ മേല്‍ സാക്ഷിയായി നിന്നെയും നാം കൊണ്ടുവരുന്നതാണ്, എല്ലാഓരോ കാര്യവും വ്യക്തമായി വിശദീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം നാം നിന്‍റെമേല്‍ അവതരിപ്പിച്ചി ട്ടുമുണ്ട്, അത് സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പിച്ച് ജീവിച്ചവര്‍ക്ക് സന്‍മാര്‍ഗ വും കാരുണ്യവും ശുഭവാര്‍ത്താദായകവുമാകുന്നു.

 അന്ത്യപ്രവാചകനായ മുഹമ്മദിനെ അദ്ദിക്റും കൊണ്ട് നിയോഗിച്ചത് അന്ത്യ നാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കുമാണ്. എന്നാല്‍ 4: 150-151 ല്‍ വിവരിച്ച പ്രകാ രം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ എല്ലാ ഓരോ കാര്യവും വിശദീകരിച്ചി ട്ടുള്ള അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും യഥാര്‍ത്ഥ കാഫിറുകളാ യിരിക്കുകയാണ്. അവര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകളാണെ ന്ന് തെറ്റായി വാദിക്കുന്നവരാണ്. ആത്മാവിനെ പരിഗണിക്കാതെ, പിശാചിനെ സേവിച്ചു കൊണ്ടിരിക്കുന്ന കെട്ടജനതയായ അക്കൂട്ടര്‍ 7: 37 പ്രകാരം അവരുടെ മരണസമയത്തും 6: 130 പ്രകാരം വിധിദിവസവും അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറു കള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 

ഫുജ്ജാറുകള്‍ അറബി ഖുര്‍ആനിനെത്തൊട്ടല്ല ബധിരരും ഊമരും അന്ധരുമാ യിട്ടുള്ളത്, മറിച്ച് അദ്ദിക്റിനെത്തൊട്ടാണ്. അവര്‍ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ വരവിനുവേണ്ടി ധൃതികാണിക്കുന്നവ രുമാണ്. 4: 97 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധി ക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെ ട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങ ളാല്‍ ഫുജ്ജാറുകള്‍ വധിക്കപ്പെടുന്നതാണ്. അപ്പോള്‍ മാത്രമാണ് ഇക്കൂട്ടര്‍ക്ക് 38: 8 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ ആയിരുന്നില്ല, അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക. വിധിദിവസം പ്രവാചകന്‍ അദ്ദിക്റും കൊണ്ട് വന്ന് "എന്‍റെ ഈ ജനത വ്യക്തമായ ഈ വായനയില്‍ നിന്ന് ഒളിച്ചോടിപ്പോയ താണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി" എന്ന് അന്യായം ബോധിപ്പിക്കുമെന്ന് 25: 30 ലും; മഹാ ത്മാക്കള്‍ 'ഇവര്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനതയായിരുന്നു' എന്ന് പറയുമെന്ന് 25: 18 ലും പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകളെന്ന് 83: 34, 36 സൂക്ത ങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

14: 30 ല്‍ വിവരിച്ച പ്രകാരം പ്രവാചകനും ഇന്ന് വിശ്വാസിയും ഈ ജനതയോട് 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്' എന്ന് പറയാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചക നാണ്, അവനോടൊപ്പമുള്ളവര്‍ കുഫ്ഫാറുകളോട് കാര്‍ക്കശ്യമായി വര്‍ത്തിക്കുന്നവരും അവര്‍ പരസ്പരം കാരുണ്യത്തില്‍ വര്‍ത്തിക്കുന്നവരുമാണ് എന്ന് 48: 29 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി പ്രവാചകന്‍റെ സമുദായ ത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളോടാണ് കാരുണ്യത്തില്‍ വര്‍ത്തിക്കുക. 2: 62 ല്‍ വിവ രിച്ച പ്രകാരം വിശ്വാസി മൊത്തം ലോകര്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുന്നതിനും 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനും മുന്‍ഗ ണന നല്‍കുന്നതും 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പ റയുകയും ചെയ്യുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധി കരിച്ച ജിഹാദ് ചെയ്യുന്നതുമാണ്. 3: 101-102 ല്‍ വിവരിച്ച പ്രകാരം അത്തരം വിശ്വാസികള്‍ മാത്രമാണ് സര്‍വസ്വം നാഥന് സമര്‍പ്പിച്ചുകൊണ്ട് യഥാര്‍ത്ഥ മുസ്ലിംകളായി മരണപ്പെ ടുക. 5: 48; 6: 38; 16: 84 വിശദീകരണം നോക്കുക.