( അന്നഹ്ൽ ) 16 : 88

الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ زِدْنَاهُمْ عَذَابًا فَوْقَ الْعَذَابِ بِمَا كَانُوا يُفْسِدُونَ

കാഫിറുകളായവരും അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ തടയുന്ന വരുമായവര്‍, അവര്‍ക്ക് ശിക്ഷക്കുമേല്‍ ശിക്ഷ നാം വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതാണ്, അവര്‍ നാശകാരികളായിരുന്നതുകൊണ്ട്.

അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുകയും അതിനെത്തൊട്ട് മറ്റുള്ളവരെ തടയുകയും ചെയ്യുന്നവര്‍ക്ക് ശിക്ഷ ഇരട്ടിപ്പിച്ച് നല്‍കുന്നതാണ്. അവര്‍ പ്രപഞ്ചം അതിന്‍റെ സന്തു ലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ച് ലോ കത്തിന്‍റെ അന്ത്യത്തിന് ധൃതിപ്പെട്ടുകൊണ്ടിരുന്ന നാശകാരികളായിരുന്നതിനാലാണ് അ ത്. വിശ്വാസം വര്‍ദ്ധിക്കാനുള്ള ഉപകരണം അദ്ദിക്റാണെന്ന് 8: 2-4 ല്‍ പറഞ്ഞിട്ടുണ്ട്. വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടു ണ്ട്. 9: 67-68 ല്‍ വിവരിച്ച പ്രകാരം അവരുടെ നമസ്കാരം, നോമ്പ്, ദാനധര്‍മങ്ങള്‍, ഹ ജ്ജ്, ഉംറ തുടങ്ങിയ കര്‍മങ്ങളൊന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, ല ക്ഷ്യബോധമില്ലാതെ പ്രജ്ഞയറ്റവരായി ഇവിടെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരക ക്കുണ്ഠാഗ്നിയാണ് ലഭിക്കുക. 2: 39; 7: 45-46; 9: 55, 101, 125; 16: 24-25 വിശദീകരണം നോക്കുക.