( അന്നഹ്ൽ ) 16 : 90

إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ

നിശ്ചയം അല്ലാഹു നീതികൊണ്ടും ഏറ്റവും നല്ലതുകൊണ്ടും അടുത്തവര്‍ക്ക് നല്‍കല്‍ കൊണ്ടും കല്‍പിക്കുന്നു, മ്ലേച്ഛവും നിഷിദ്ധവും വിദ്വേഷപരവുമാ യ കാര്യങ്ങളെത്തൊട്ട് വിരോധിക്കുകയും ചെയ്യുന്നു, അവന്‍ നിങ്ങളെ ഉപ ദേശിക്കുകയാകുന്നു, നിങ്ങള്‍ ഹൃദയം കൊണ്ട് ഓര്‍മിക്കുകതന്നെ വേണം എന്നതിന് വേണ്ടി. 

'നീതികൊണ്ടും ഏറ്റവും നല്ലതുകൊണ്ടും' എന്നതിന്‍റെ വിവക്ഷ അദ്ദിക്ര്‍ തന്നെ യാണ്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടി കളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ തൃപ് തിയില്‍ തൃപ്തിപ്പെടുക, അല്ലാഹുവിന്‍റെ കോപത്തില്‍ കോപിക്കുക, അല്ലാഹുവിന്‍റെ തൃപ്തിയില്‍ നല്‍കുക, അല്ലാഹുവിന്‍റെ കോപത്തില്‍ നല്‍കാതിരിക്കുക എന്നതുവരെ ഒരാളും വിശ്വാസിയാവുകയില്ല എന്നും, ഒരുവന്‍റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നത് പിന്‍പറ്റുന്നത് വരെ ഒരാളും വിശ്വാസിയാവുകയില്ല എന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അഥവാ നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല എന്നര്‍ത്ഥം. ആര് എന്ത് നന്മ ചെയ്താലും അതിനെ അംഗീകരിക്കുകയും ആ നന്മയില്‍ സഹകരിക്കുകയും ചെയ്യുക എന്നത് വിശ്വാസിയുടെ ബാധ്യത യാണ്. വിശ്വാസി വര്‍ഗീയത, ദേശീയത, സ്വാര്‍ത്ഥത, സംഘടനാ പക്ഷപാതം, ലിംഗപക്ഷപാതം എന്നീ പൈശാചിക ദുര്‍ഗുണങ്ങള്‍ വെച്ചുപുലര്‍ത്തുകയില്ല. 92: 5-7 ല്‍, ആ രാണോ അല്ലാഹുവിന്‍റെ തൃപ്തിയില്‍ നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യപ്പെടുത്തുകയും ചെയ്യുന്നത്, അപ്പോള്‍ അവന്‍റെ എല്ലാകാര്യങ്ങളും നാം എളുപ്പമാക്കിക്കൊടുക്കുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. അത്തരക്കാരാണ് സൂക്തത്തില്‍ പറഞ്ഞ നീതി പാലിക്കുന്നവര്‍. 92: 8-10 ല്‍, ആരാണോ പിശുക്ക് കാണി ക്കുകയും അല്ലാഹുവിനെ മറന്ന് സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും നല്ലതായ അദ്ദിക്റിനെ തളളിപ്പറയുകയും ചെയ്തത്, അപ്പോള്‍ അവന്‍റെ എല്ലാ കാര്യങ്ങളും നാം പ്രയാസമുള്ളതാക്കുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞവര്‍ക്ക് വിധിദിവസം വളരെ പ്രയാസകരമായിരിക്കും എന്ന് 25: 26 ലും; ഓ എന്‍റെ കഷ്ടം, ഞാന്‍ പ്രവാചകന്‍റെ-അദ്ദിക്റിന്‍റെ-മാര്‍ഗം പിന്തുടര്‍ന്നിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അദ്ദിക്റിനെ മൂടിവെച്ച അക്രമി അന്ന് സ്വയം തന്‍റെ കൈകടിച്ച് പറയുമെന്ന് 25: 27-29 ലും പറഞ്ഞിട്ടുണ്ട്. 

'അടുത്തവര്‍ക്ക് നല്‍കുക' എന്നത് കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിനോട് അടു ത്തവര്‍ക്ക് ആദ്യം നല്‍കുക എന്നാണ്. പിന്നെ കുടുംബത്തില്‍ നിന്ന് അടുത്തവര്‍ക്കും അയല്‍വാസികള്‍ക്കുമാണ് നല്‍കേണ്ടത്. കുടുംബത്തില്‍ നിന്ന് അടുത്തവരും അയല്‍ വാസികളും കപടവിശ്വാസികളാണെങ്കില്‍ അവര്‍ക്ക് നല്‍കരുത്. അവരോട് അദ്ദിക്ര്‍ കൊണ്ട് ജിഹാദ് ചെയ്യാന്‍ 9: 73 ല്‍ കല്‍പിച്ചിട്ടുള്ളതിനാലും അവരെ അല്ലാഹു കൊന്നുകളഞ്ഞതിനാലും അവര്‍ അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായതിനാ ലും അവര്‍ക്ക് നല്‍കല്‍ നാഥന്‍റെ കല്‍പനക്ക് വിരുദ്ധമാണ്. എന്നാല്‍ മറ്റാരുടെ സഹായ വും ലഭിക്കാത്ത അത്യാവശ്യ ഘട്ടത്തില്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടികളാണല്ലോ എ ന്ന പരിഗണന വെച്ചുകൊണ്ട് അവരെ സഹായിക്കാവുന്നതാണ്. അതാകട്ടെ, അല്ലാഹുവി ന്‍റെ 'നിഷ്പക്ഷവാന്‍' എന്ന ഗുണവിശേഷത്തെ സ്ഥിരീകരിക്കലുമാണ്.

29: 45 ല്‍, നിനക്ക് ദിവ്യസന്ദേശമായി നല്‍കപ്പെട്ട ഗ്രന്ഥം എത്തിച്ച് കൊടുക്കലാ ണ് ആദ്യം വേണ്ടത്, പിന്നെ ആ ഗ്രന്ഥം നിലനിര്‍ത്തുന്നതിനുവേണ്ടി നമസ്കാരം നിലനിര്‍ത്തുകയും വേണം; ആ നമസ്കാരമാവട്ടെ, നീചവും നിന്ദ്യവും നിഷിദ്ധവുമായ പ്രവൃത്തികളെത്തൊട്ട് തടയുന്നതായിരിക്കണം, അല്ലാഹുവിന്‍റെ സ്മരണ ഉണ്ടാക്കാനുതകു ന്ന അദ്ദിക്ര്‍ തന്നെയാണ് പരമപ്രധാനം എന്ന് അല്ലാഹു പ്രവാചകനോടും അതുവഴി വിശ്വാസികളോടും പറഞ്ഞിട്ടുണ്ട്. വ്യഭിചാരം, സ്വവര്‍ഗസംഭോഗം തുടങ്ങി മറ്റുള്ളവര്‍ അറിയുന്നത് വെറുക്കുന്ന കാര്യങ്ങളാണ് 'മ്ലേച്ഛമായ കാര്യങ്ങള്‍'. 'നിഷിദ്ധമായ കാര്യങ്ങള്‍' എന്ന് പറഞ്ഞതില്‍ മോഷണം, കവര്‍ച്ച, പലിശ, ചൂതാട്ടം, വഞ്ചന തുടങ്ങിയവയെ ല്ലാം ഉള്‍പ്പെടുന്നു. 'വിദ്വേഷപരമായ കാര്യങ്ങള്‍' എന്ന് പറഞ്ഞതില്‍ സ്വാര്‍ത്ഥത, പോര്, താന്‍പോരിമ, അഹങ്കാരം തുടങ്ങിയ ദുര്‍ഗുണങ്ങളെല്ലാം ഉള്‍പ്പെടുന്നു. കപടവിശ്വാസികളിലാണ് ഇത്തരം ദുസ്വഭാവങ്ങളെല്ലാം കൂടുതല്‍ കണ്ടുവരുന്നത്. 2: 168-169, 177; 5: 42; 11: 87-88 വി ശദീകരണം നോക്കുക.