( അന്നഹ്ൽ ) 16 : 97

مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ

ആണായിരിക്കട്ടെ അല്ലെങ്കില്‍ പെണ്ണായിരിക്കട്ടെ, ആരാണോ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നത്-അവന്‍ വിശ്വാസിയുമാണ് എങ്കില്‍ നാം അവനെ പരിശുദ്ധമായ ഒരു ജീവിതം ജീവിപ്പിക്കുന്നതാണ്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരു ന്ന ഏറ്റവും നല്ല പ്രവൃത്തി നോക്കി നാം അവരുടെ പ്രതിഫലം നല്‍കുകത ന്നെ ചെയ്യും.

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തി നോക്കി നാം അവരു ടെ പ്രതിഫലം നല്‍കുകതന്നെ ചെയ്യും എന്ന് തുടര്‍ച്ചയായി വന്നിട്ടുള്ള രണ്ട് സൂക്തങ്ങ ളാണ് ഇവ. 29: 7 ല്‍, വിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ തിന്മകള്‍ നാം മായ്ച്ചുകളയുന്നതും അവര്‍ പ്രവര്‍ത്തിച്ച് കൊ ണ്ടിരുന്നതായ ഏറ്റവും നല്ല പ്രവൃത്തിനോക്കി നാം അവര്‍ക്ക് പ്രതിഫലം കൊടുക്കുന്നതുമാണ് എന്നും; 41: 26-27 ല്‍, ഈ വായന-അദ്ദിക്ര്‍-നിങ്ങള്‍ കേള്‍ക്കരുത്, നിങ്ങള്‍ അപശബ്ദമുണ്ടാക്കി അത് കേള്‍പ്പിക്കുന്നത് തടയുക എന്ന് പറയുന്ന കാഫിറുകളെ നാം അ തികഠിനമായ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും, അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും ദുഷിച്ച പ്രവൃത്തിനോക്കി നാം അവര്‍ക്ക് പ്രതിഫലം കൊടുക്കുന്നതുമാ ണ് എന്നും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതും ജീവിതലക്ഷ്യം ഉ ണര്‍ത്തുന്നതും പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാനുള്ള ഉപകരണവുമായ അദ്ദിക്ര്‍ ലോകര്‍ ക്ക് എത്തിച്ചുകൊടുക്കലാണ് ഏറ്റവും നല്ല പ്രവൃത്തിയെങ്കില്‍ അത് പ്രചരിപ്പിക്കുന്നതി ന് തടസ്സം സൃഷ്ടിക്കലാണ് ഏറ്റവും ദുഷിച്ച പ്രവൃത്തി. മനുഷ്യരില്‍ നിന്നുള്ള നരക ത്തിന്‍റെ വിറകുകളായ ഇവരെ കരയിലെ ഏറ്റവും ദുഷിച്ച ജീവികള്‍ എന്നാണ് 98: 6 ല്‍ വി ശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍ ചിന്താശക്തി ഉപയോഗപ്പടുത്താത്ത ഇവരെ ഏറ്റവും ദുഷിച്ച ജീവികള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ആണായിരിക്കട്ടെ പെണ്ണായിരിക്ക ട്ടെ, ആരാണോ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നത്-അവന്‍ വിശ്വാസിയുമാണ് എങ്കില്‍ നാഥ ന്‍ അവനെ ഇഹത്തില്‍ തന്നെ പരിശുദ്ധമായ ഒരു ജീവിതം നയിപ്പിക്കും എന്നാണ് സൂ ക്തത്തില്‍ പറയുന്നത്. എന്നാല്‍ ഗ്രന്ഥം പൂര്‍ണമായി ഉള്‍ക്കൊണ്ട് വിശ്വാസിയായിട്ടില്ലെ ങ്കിലും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണം ലഭിക്കത്തക്കവണ്ണം ജൈവകൃഷി നടത്തുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി മറ്റുള്ളവ രെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതോടൊപ്പം അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തികള്‍ നോക്കി പരലോകത്ത് പ്രതിഫലം നല്‍കുമെന്നാണ് 'അവര്‍ പ്രവര്‍ ത്തിച്ചുകൊണ്ടിരുന്നതിന് ഏറ്റവും നല്ലതുകൊണ്ട് നാം അവരുടെ പ്രതിഫലം നല്‍കുക തന്നെ ചെയ്യും' എന്ന് പറഞ്ഞതില്‍ നിന്നും മനസ്സിലാക്കേണ്ടത്. 3: 79-80; 39: 34-35; 98: 7-8 വിശദീകരണം നോക്കുക.