( ഇസ്റാഅ് ) 17 : 41

وَلَقَدْ صَرَّفْنَا فِي هَٰذَا الْقُرْآنِ لِيَذَّكَّرُوا وَمَا يَزِيدُهُمْ إِلَّا نُفُورًا

നിശ്ചയം നാം ഈ വായനയില്‍ എല്ലാം വിശദീകരിച്ചിട്ടുണ്ട്, അവര്‍ ഹൃദയം കൊണ്ട് ഓര്‍മിക്കുന്നതിനുവേണ്ടി, എന്നാല്‍ അത് അവര്‍ക്ക് വിരോധമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല.

നിശ്ചയം മനുഷ്യര്‍ക്കുവേണ്ടി ഈ ഗ്രന്ഥത്തില്‍ എല്ലാഓരോ ഉപമ ഉദാഹരണങ്ങ ളും എടുത്തുദ്ധരിച്ചിട്ടുണ്ട്-അവര്‍ ഹൃദയം കൊണ്ട് ഓര്‍മ്മിക്കുന്നതിനുവേണ്ടി എന്ന് 39: 27 ലും; നിശ്ചയം ഈ ഗ്രന്ഥത്തില്‍ മനുഷ്യര്‍ക്കുവേണ്ടി എല്ലാഓരോ ഉപമകളും ഉ ദാഹരിച്ചിട്ടുണ്ട്, എന്നാല്‍ മനുഷ്യന്‍ എല്ലാകാര്യത്തിലും അത്യധികം തര്‍ക്കസ്വഭാവമു ള്ളവനായിരിക്കുന്നു എന്ന് 18: 54 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം മനുഷ്യര്‍ക്കുവേണ്ടി എ ല്ലാ ഓരോ ഉപമ ഉദാഹരണങ്ങളും എടുത്തുദ്ധരിച്ചിട്ടുണ്ട്, എന്നാല്‍ അവര്‍ക്ക് ഓരോ സൂക്തം വന്നുകിട്ടുമ്പോഴും അവരിലുള്ള കാഫിറുകള്‍ പറയുകതന്നെ ചെയ്യും: നിശ്ചയം നിങ്ങള്‍ മിഥ്യാവാദികളല്ലാതെ മറ്റാരുമല്ല, അപ്രകാരം വിവരമില്ലാത്തവരുടെ ഹൃദയങ്ങ ളെ അല്ലാഹു മുദ്രവെക്കുന്നു എന്ന് 30: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം കാഫിറുകളോ ട് 'നിങ്ങള്‍ നിഷ്പക്ഷവാന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുക' എന്ന് പറയപ്പെട്ടാല്‍ അവര്‍ ചോദിക്കുന്നതാണ്: ഏതാണ് ഈ നിഷ്പക്ഷവാന്‍, നീ കല്‍പിക്കുന്നതിനൊക്കെ യും ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുകയോ, അത് അവര്‍ക്ക് വിരോധമല്ലാതെ വര്‍ദ്ധിപ്പിക്കുന്നുമില്ല എന്ന് 25: 60 ല്‍ പറഞ്ഞിട്ടുണ്ട്.

ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ത്രികാലജ്ഞാനമായ അദ്ദിക്റില്‍ എല്ലാ ഓരോ കാര്യവും ഉപമ ഉദാഹരണങ്ങളും ത്രികാലജ്ഞാനിയായ നാഥന്‍ മനുഷ്യര്‍ക്ക് വേണ്ടി എടുത്തുദ്ധരിച്ചിട്ടുണ്ട്. അത് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാണെന്ന് 25: 33 ലും; എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അത് സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായക വുമാണെന്ന് 16: 89 ലും പറഞ്ഞിട്ടുണ്ട്.

എന്നാല്‍ 3: 7 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെ യാണ് ഫാജിറുകളും കാഫിറുകളും ആത്മാവിനെ പരിഗണിക്കാത്തവരും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരും. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ വായിച്ച, തൊ ട്ട, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക, എന്നല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും നരകത്തിലേക്കോ സ്വര്‍ഗത്തിലേക്കോ ആക്കുന്നില്ല. 2:165-167; 4: 150-151; 9: 125; 16: 89 വിശദീകരണം നോക്കുക.