وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ وَأَجْلِبْ عَلَيْهِمْ بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الْأَمْوَالِ وَالْأَوْلَادِ وَعِدْهُمْ ۚ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا
നിന്റെ ശബ്ദം കൊണ്ട് അവരില്‍ നിന്ന് കഴിയുന്നവരെയൊക്കെ നീ വ്യതിചലിപ്പിച്ചുകൊള്ളുക, നിന്റെ കുതിരപ്പടയെയും നിന്റെ കാലാള്‍ പടയെയും നീ അവരുടെ നേരെ നയിക്കുകയും ചെയ്യുക, അവരുടെ സമ്പത്തിലും സന്താനങ്ങളിലും അവരോടൊപ്പം നീ പങ്കുചേരുകയും അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല് കുകയും ചെയ്യുക, അവരോടുള്ള പിശാചിന്റെ വാഗ്ദാനം വഞ്ചനയല്ലാതെ മ റ്റൊന്നുമല്ല.
'കുതിരപ്പടയെയും കാലാള്‍പ്പടയെയും നയിച്ച് അവരെ പാട്ടിലാക്കുക' എന്ന് പ റഞ്ഞതിന്റെ വിവക്ഷ യുദ്ധം, ആള്‍നാശം, കൃഷിനാശം, ക്ഷാമം, കൊള്ള, കൊല, ഊരുവിലക്ക്, ഒറ്റപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, അപവാദപ്രചരണങ്ങള്‍, ഭീഷണി, ഏ ഷണി തുടങ്ങിയവകൊണ്ട് പിശാച് അല്ലാഹുവിന്റെ മാര്‍ഗമായ അദ്ദിക്റില്‍ നിന്ന് മനുഷ്യ രെ ഭയപ്പെടുത്തി തടയുക എന്നാണ്. രോഗങ്ങള്‍ നല്‍കാനും അപകടങ്ങള്‍ വരുത്താ നും മന്ത്രമാരണങ്ങള്‍ കൊണ്ട് അവ ശമിപ്പിക്കാനും ഉദ്ദിഷ്ടകാര്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും പിശാചിന് അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. സമ്പത്തുകളില്‍ പിശാച് പങ്കുചേരുമെന്നു പറഞ്ഞാല്‍ പിശുക്ക് കാണിക്കാനും ധൂര്‍ത്തടിക്കാനും പ്രേരിപ്പിക്കു മെന്നാണ്. സന്താനങ്ങളില്‍ പങ്കുചേരുമെന്ന് പറഞ്ഞാല്‍ സന്താനമില്ലാത്തവര്‍ക്ക് സ ന്താനങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിനും അല്ലാഹുവിന്റെ മാര്‍ഗത്തെത്തൊട്ട് തടയു ന്നവിധത്തില്‍ സന്താനങ്ങളെ 'ത്വാഗൂത്തു'കളാക്കി മാറ്റുന്നതിനും അവന് കഴിവ് കൊ ടുത്തിട്ടുണ്ട് എന്നാണ്. സാമ്പത്തികനേട്ടത്തിനും നിധികിട്ടുന്നതിനും വേണ്ടി കുട്ടികളെ ബലിനല്കുന്നതിനും പെണ്സന്താനഹത്യ നടത്തുന്നതിനും ഭ്രൂണഹത്യ നടത്തുന്ന തിനുമെല്ലാം അവന് പ്രേരിപ്പിക്കുന്നു.
ചുരുക്കത്തില്‍ പിശാചിന്റെ വീടായ നരകത്തിലേക്ക് മനുഷ്യരെ ലക്ഷ്യബോധം നഷ്ടപ്പെടുത്തി വശീകരിച്ചുകൊണ്ടുപോകാനുള്ള എല്ലാവിധ കഴിവുകളും അവന് നല് കിയിട്ടുണ്ട്. അതിനുവേണ്ടി അവന് മോഹനവാഗ്ദാനങ്ങള്‍ നല്‍കും, എന്നാല്‍ അതെ ല്ലാം വഞ്ചനയായിരുന്നുവെന്ന് വിചാരണക്കുശേഷം പിശാച്തന്നെ പറയുന്നതാണെ ന്ന് 14: 22 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ പ്രതിനിധികളായ വിശ്വാസികളുടെ മേല്‍ അവന് യാതൊരു സ്വാധീനവുമില്ലതന്നെ എന്ന് 16: 99 ലും പറഞ്ഞിട്ടുണ്ട്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റി ല്‍ എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്നുണ്ട്. അപ്പോള്‍ 2: 146 ല്‍ വിവരിച്ച പ്രകാരം വിശ്വാസി അദ്ദിക്റില്‍ നിന്ന് ത്രികാലജ്ഞാനിയായ നാഥനെയും അവന്റെ ഗ്രന്ഥത്തെ യും പിശാചിനെയും പ്രവാചകന്മാരെയും അവനെത്തന്നെയും തന്റെ സന്താനങ്ങളെ അ റിയുന്നതിലുപരി അറിയുന്നതാണ്. 6: 112 ല്‍ വിവരിച്ച പ്രകാരം പിശാച് മനുഷ്യരോട് ഇ വിടെവെച്ച് ചെയ്ത വാഗ്ദാനങ്ങള്‍ വിധിദിവസം മുറിച്ച് കളയുന്നതാണ്.
ഇന്ന് ലോകരില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇത്തരം സൂ ക്തങ്ങളെല്ലാം വായിക്കുന്നത്. എന്നാല്‍ 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ മൂടിവെ ച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും അവര്‍ കെട്ടജനതയായി മാറിയിരിക്കുന്നു. 2: 168-169 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്തില്‍ 52 സൂക്തങ്ങളില്‍ പരാമര്‍ശിച്ച ഭ്രാന്തന്മാരായ അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടി രിക്കുന്നവരുമാണ്. 5: 48 ല്‍ വിവരിച്ച പ്രകാരം വിശ്വാസി എല്ലാവിധ ആപത്ത് വിപത്തുകളെ ത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദി ക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നതിനാല്‍ അദ്ദിക്ര്‍ അവനെയും കാത്തുസൂക്ഷി ക്കുന്നതാണ്. 13: 30; 16: 98-100; 17: 13-14 വിശദീകരണം നോക്കുക.