وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِنْ رُدِدْتُ إِلَىٰ رَبِّي لَأَجِدَنَّ خَيْرًا مِنْهَا مُنْقَلَبًا
ആ അന്ത്യമണിക്കൂര്‍ നടപ്പില്‍ വരുമെന്നും ഞാന്‍ കരുതുന്നില്ല, ഇനി ഞാന്‍ എ ന്റെ നാഥനിലേക്ക് മടക്കപ്പെടുകയാണെങ്കിലോ ഇതിലേറെ ഉത്തമമായ ഒരു സ ങ്കേതം എനിക്ക് ലഭിക്കുക തന്നെ ചെയ്യും.
ജീവിതലക്ഷ്യം മറന്ന് ഭൗതിക ജീവിതത്തില്‍ ആകൃഷ്ടനായ അവന് നിഷ്പക്ഷവാ നായ തന്റെ നാഥനെ ധിക്കരിച്ചുകൊണ്ട് പറയുകയാണ്: ഞാന്‍ സത്യത്തിലായത് കൊ ണ്ടാണ് എനിക്ക് ഈ അനുഗ്രഹങ്ങളെല്ലാം ലഭിച്ചിട്ടുള്ളത്, പരലോകത്തും എനിക്ക് ത ന്നെയായിരിക്കും ഉത്തമമായ വിഭവങ്ങളും സങ്കേതവും ലഭിക്കുക. അല്ലാഹുവിനെ മറന്നുകളഞ്ഞ തെമ്മാടിയായ ഈ തോട്ടക്കാരന്റെ അതേ അവസ്ഥയിലാണ് അന്ന് മക്കാമുശ്രി ക്കുകളും ഇന്ന് ലോകത്തെവിടെയുമുള്ള കപടവിശ്വാസികളും അവരുടെ അനുയായികളുമ ടങ്ങിയ ഫുജ്ജാറുകളും നിലകൊള്ളുന്നത്. ഫുജ്ജാറുകള്‍ 35: 32 ല്‍ പറഞ്ഞ പ്രകാരം ആ ത്മാവിനോട് അക്രമം കാണിച്ചവരാണ്. അവര്‍ മരണസമയത്ത് അവരുടെ ആത്മാവിനെതി രെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. 4: 140; 9: 53-55; 16: 125 വിശദീകരണം നോക്കുക.