( അൽ കഹ്ഫ് ) 18 : 53

وَرَأَى الْمُجْرِمُونَ النَّارَ فَظَنُّوا أَنَّهُمْ مُوَاقِعُوهَا وَلَمْ يَجِدُوا عَنْهَا مَصْرِفًا

ഭ്രാന്തന്‍മാര്‍ നരകം കാണുകയും നിശ്ചയം അവര്‍ അതില്‍ പതിക്കാന്‍ പോ വുകയാണെന്ന് മനസ്സിലാക്കുകയും ചെയ്യും, അതില്‍ നിന്ന് വിട്ടുമാറിപ്പോകാ ന്‍ ഒരു മാര്‍ഗവും അവര്‍ കണ്ടെത്തുകയുമില്ല.

6: 55; 7: 40; 10: 17; 32: 12, 22; 36: 59-62 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്ത ന്മാര്‍ കപടവിശ്വാസികളും അവരുടെ അനുയായികളുമായ അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകള്‍ തന്നെയാണ്. 2: 168-169 ല്‍ വിവരിച്ച പ്രകാരം അവര്‍ പിശാചിനെ സേ വിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാ ണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവിക ളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 6-7, 18; 10: 13; 25: 33-34 വിശദീകരണം നോക്കുക.