وَيَوْمَ يَقُولُ نَادُوا شُرَكَائِيَ الَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَجَعَلْنَا بَيْنَهُمْ مَوْبِقًا
ഒരു നാളില്‍ നാം പറയുകയും ചെയ്യും: നിങ്ങള്‍ എന്‍റെ പങ്കാളികളെന്ന് ഉറപ്പി ച്ചുവെച്ചിരുന്നവരെ വിളിക്കുക, അപ്പോള്‍ അവര്‍ അവരെ വിളിക്കും-എന്നാ ല്‍ അവര്‍ അവര്‍ക്ക് ഉത്തരം നല്‍കുകയില്ല, നാം അവര്‍ക്കിടയില്‍ ഒരു നാശ ഗര്‍ത്തം-ശത്രുത-ഉണ്ടാക്കുന്നതുമാണ്.
10: 28-30 ല്‍, ഒരു നാളില്‍ നാം അവരെ എല്ലാവരെയും ഒരുമിച്ച് കൂട്ടുന്നതാണ്, പിന്നെ നാം പങ്കുചേര്‍ത്തവരോട് പറയുന്നതുമാണ്, നിങ്ങളും നിങ്ങള്‍ എനിക്ക് ജല്‍പിച്ചിരുന്ന പങ്കാളികളും അവിടെ നില്‍ക്കുക! അങ്ങനെ നാം അവര്‍ക്കിടയിലുള്ള മറ നീക്കിക്കളയുന്നതാണ്, അവരുടെ പങ്കാളികള്‍ പറയുന്നതാണ്: നിങ്ങള്‍ ഞങ്ങളെ സേവിച്ചുകൊ ണ്ടിരുന്നില്ല, അപ്പോള്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ ഏറ്റവും മതിയായവനാകുന്നു, ഇനി നിങ്ങള്‍ ഞങ്ങളെ സേവിച്ചുകൊണ്ടിരുന്നുവെങ്കില്‍ തന്നെ ഞങ്ങള്‍ അതിനെക്കുറിച്ച് തികച്ചും അശ്രദ്ധരായിരുന്നു, എല്ലാ ഓരോ ആത്മാവി നും അവരുടെ ഐഹികലോകത്ത് കഴിഞ്ഞുപോയതെല്ലാം അവിടെ വെളിവാക്കുന്നതാ ണ്, എല്ലാവരും അവരുടെ യഥാര്‍ത്ഥ യജമാനനിലേക്ക് മടക്കപ്പെടുന്നതും അവര്‍ കെട്ടിച്ചമച്ചിരുന്ന വ്യാജങ്ങളൊക്കെയും അവരെത്തൊട്ട് അപ്രത്യക്ഷമാകുന്നതുമാണ് എന്ന് പ റഞ്ഞിട്ടുണ്ട്.
സാക്ഷിയായ അദ്ദിക്റിനെ അവഗണിച്ച് ജീവിച്ചതുകൊണ്ടാണ് പരലോകത്ത് അവര്‍ ക്ക് ഈ ദുര്‍ഗതി വന്നത്. അല്ലാഹുവിനെക്കൂടാതെ സഹായിക്കുമെന്ന് കരുതി തെരഞ്ഞെടുക്കുന്ന മറ്റു ഇലാഹുകള്‍ അവരെ സഹായിക്കുകയില്ല, എല്ലാവരെയും ഒരുമിച്ച് കൂട്ടുന്ന നാളില്‍ അവര്‍ ഇവര്‍ക്കെതിരെ വരുന്ന പട്ടാളക്കാരായിരിക്കുമെന്ന് 36: 74-75 ലും; അല്ലാഹുവിനെക്കൂടാതെ അന്ത്യനാള്‍ വരെ ഉത്തരം നല്‍കാത്തവരും അവരുടെ വിളിയെക്കു റിച്ച് ശ്രദ്ധയില്ലാത്തവരുമായവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍ വഴിപിഴച്ചവന്‍ ആ രുണ്ട്? മനുഷ്യരെ എല്ലാവരെയും ഒരുമിച്ച് കൂട്ടുന്ന നാളില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുന്നതും ഇവരുടെ അവര്‍ക്കുള്ള സേവനത്തെ അവര്‍ നിഷേധിക്കുന്നതുമാണ് എ ന്ന് 46: 5-6 ലും പറഞ്ഞിട്ടുണ്ട്. 25: 17-18 ല്‍, അല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചുകൊണ്ടിരുന്നവരോട് എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന വിധിദിവസം അല്ലാഹു ചോദിക്കു ന്നതാണ്: നിങ്ങളാണോ എന്‍റെ ഈ അടിമകളെ വഴിപിഴപ്പിച്ചത്, അതോ അവര്‍ സ്വയം നേര്‍മാര്‍ഗത്തില്‍ നിന്ന് പിഴച്ചതാണോ? അപ്പോള്‍ അവര്‍ പറയും: നീ പരിശുദ്ധന്‍, ഞ ങ്ങള്‍ക്ക് നിന്നെക്കൂടാതെ മറ്റൊരു രക്ഷാധികാരിയെയും തെരഞ്ഞെടുക്കല്‍ യോജിച്ചത ല്ല, എന്നാല്‍ നീ അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും അവര്‍ അദ്ദിക്റിനെ വിസ്മരിക്കുന്നത് വരെ ജീവിതവിഭവങ്ങള്‍ നല്‍കി, അവര്‍ ഒരു കെട്ടജനത തന്നെയായിരുന്നു. അല്ലാഹുവിനെക്കൂടാതെ അവന്‍റെ സൃഷ്ടികളില്‍ നിന്നുള്ള ആരെ വിളിച്ചാലും അവര്‍ ശപിക്കപ്പെട്ട പിശാചിനെയല്ലാതെ വിളിക്കുന്നില്ല എന്ന് 4: 117 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ ത്തൊട്ട് അശ്രദ്ധരാവുമ്പോള്‍ മാത്രമാണ് പൈശാചികമായ ഇത്തരം പ്രവൃത്തികള്‍ക്ക് വിധേയരാവുക.
അല്ലാഹുവിന്‍റെ അനുഗ്രഹമായ അദ്ദിക്റിനെ മാറ്റിമറിച്ച് നിഷേധമാക്കി മാറ്റിയ ഒരു ജനതയെക്കുറിച്ച് 14: 28-30 ല്‍ അല്ലാഹു പറയുന്നു: അവര്‍ തങ്ങളുടെ ജനത്തെക്കൂടി ദു ഷിച്ച ഭവനമായ നരകക്കുണ്ഠത്തില്‍ വേവിക്കപ്പെടാന്‍ അര്‍ഹരാക്കിയിരിക്കുന്നു, അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വഴിപിഴപ്പിക്കുന്നതിന് വേണ്ടി അവന് സ മന്മാരെയും ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും നിശ്ചയിക്കുകയും ചെയ്തു, അ വരോട് പറയുക: നിങ്ങള്‍ കുറച്ചുകാലം സുഖിച്ചുകൊള്ളുക, അപ്പോള്‍ നിശ്ചയം നിങ്ങളു ടെ മടക്കം നരകത്തിലേക്ക് തന്നെയാകുന്നു. സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നാ യ വിശ്വാസികള്‍ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കിയവരാ യതിനാല്‍ അവര്‍ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെയും വിളിക്കുകയില്ല എ ന്ന് 25: 68 ല്‍ പറഞ്ഞിട്ടുണ്ട്. 2: 165-167; 6: 21-24; 16: 21-22 വിശദീകരണം നോക്കുക.