( അൽ കഹ്ഫ് ) 18 : 63

قَالَ أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنْسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا

അവന്‍ പറഞ്ഞു: താങ്കള്‍ കണ്ടില്ലെയോ? നാം ആ പാറക്കെട്ടിനടുത്ത് വിശ്രമിച്ച പ്പോള്‍ നിശ്ചയം ഞാന്‍ മത്സ്യത്തെ മറന്നുപോയി, താങ്കളെ അതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതില്‍ നിന്ന് പിശാചല്ലാതെ എന്നെ മറപ്പിച്ചിട്ടില്ല, അതാകട്ടെ സമുദ്രത്തില്‍ അത്ഭുതകരമായി വഴി തെരഞ്ഞെടുത്ത് രക്ഷപ്പെടുകയും ചെയ്തു.

മത്സ്യം അപ്രത്യക്ഷമാകുന്ന സ്ഥലത്താണ് അവര്‍ എത്തിച്ചേരേണ്ടിയിരുന്നത് എന്ന് മൂസാക്ക് അല്ലാഹു ദിവ്യസന്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഭൃത്യന് ആ വിവരം അറിയുമായിരുന്നില്ല. അപ്പോള്‍ മൂസായെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടി പിശാച് അവ ന്‍റെ കഴിവ് ശരിക്കും ഉപയോഗപ്പെടുത്തി ഭൃത്യനെ അക്കാര്യം ഉണര്‍ത്തുന്നതില്‍ നിന്ന് മ റപ്പിക്കുകയാണുണ്ടായത്. 6: 112; 12: 5, 42 വിശദീകരണം നോക്കുക.