( അൽ കഹ്ഫ് ) 18 : 7

إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا

നിശ്ചയം നാം ഭൂമിയുടെ മുകളിലുള്ളതെല്ലാം അതിനൊരു അലങ്കാരമാക്കി വെച്ചിരിക്കുന്നു-അവരില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് ആരെന്ന് അ വരെ നമുക്ക് പരീക്ഷിക്കുന്നതിന് വേണ്ടി.

ഭൂമിയും അതിന് മുകളിലുള്ളതുമെല്ലാം സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യരുടെ ഉപയോഗത്തിന് വേണ്ടിയാണ്. ആരാണ് അവര്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളുടെ ദാതാവിനെ തിരിച്ചറിയുന്നതെന്നും അവ ഉപയോഗപ്പെടുത്തി പരലോകത്തിന് വേണ്ടി സ്വര്‍ഗം പണിയുന്നതെന്നും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയി ലേക്ക് നിയോഗിച്ചിട്ടുള്ളത് എന്ന് 11: 7; 67: 2; 76: 2-3 എന്നീ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടു ണ്ട്. 41: 41-43 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയുടെ സംസാരവും മിഥ്യകലരാത്ത അജയ്യഗ്ര ന്ഥവുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം തിരിച്ചറി യാത്തവരുടെ മടക്കം നരകത്തിലേക്കാണ്. 4: 1; 6: 165; 9: 73 വിശദീകരണം നോക്കുക.