( അൽ കഹ്ഫ് ) 18 : 74

فَانْطَلَقَا حَتَّىٰ إِذَا لَقِيَا غُلَامًا فَقَتَلَهُ قَالَ أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ نَفْسٍ لَقَدْ جِئْتَ شَيْئًا نُكْرًا

അങ്ങനെ അവര്‍ ഒരു ബാലനെ കണ്ടുമുട്ടുന്നതുവരെ യാത്ര തുടര്‍ന്നു, അപ്പോള്‍ അവന്‍ അവനെ കൊന്നുകളഞ്ഞു, അവന്‍ ചോദിച്ചു: മറ്റാരെയും കൊന്നിട്ടില്ലാ ത്ത നിഷ്കളങ്കനായ ഒരാത്മാവിനെ നീ കൊന്നുകളഞ്ഞുവോ? നിശ്ചയം, നീ കൊണ്ടുവന്നത് വിരോധിക്കപ്പെട്ട ഒരു കാര്യം തന്നെയാണ്.