( അൽ കഹ്ഫ് ) 18 : 82

وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنْزٌ لَهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَنْ يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنْزَهُمَا رَحْمَةً مِنْ رَبِّكَ ۚ وَمَا فَعَلْتُهُ عَنْ أَمْرِي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِعْ عَلَيْهِ صَبْرًا

ആ മതിലിന്‍റെ കാര്യമോ, അപ്പോള്‍ അത് ആ പട്ടണത്തിലെ രണ്ട് അനാഥ ബാ ലന്‍മാരുടേതായിരുന്നു; അതിനുതാഴെ അവര്‍ക്ക് ഇരുവര്‍ക്കുമുള്ള ഒരു നിധി യുമുണ്ടായിരുന്നു, അവരുടെ പിതാവ് സജ്ജനങ്ങളില്‍ പെട്ടവനുമായിരുന്നു, അപ്പോള്‍ അവര്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകണമെന്നും നിന്‍റെ നാഥനില്‍ നിന്നുള്ള കാരുണ്യമെന്ന നിലയില്‍ അവര്‍ക്കുള്ള നിധി പുറത്തെടുക്കണമെ ന്നും നിന്‍റെ നാഥന്‍ ഉദ്ദേശിച്ചു, ഇതൊന്നും ഞാന്‍ എന്‍റെ സ്വന്തം കല്‍പ്പനയാ ല്‍ പ്രവര്‍ത്തിച്ചിട്ടുള്ളതല്ല, അതാകുന്നു നിനക്ക് എന്നോടൊപ്പം ക്ഷമിക്കാന്‍ കഴിയാതെപോയ സംഗതികളുടെ യാഥാര്‍ത്ഥ്യം.

6: 75 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ ഇബ്റാഹീമിന് ദൃഢബോധ്യം വരുന്നതി ന് വേണ്ടി പ്രപഞ്ചത്തിന്‍റെ ഭരണരഹസ്യം കാണിച്ച് കൊടുത്തിട്ടുണ്ട്. അപ്രകാരം തന്നെയാണ് പ്രപഞ്ചനാഥന്‍ മലക്കായ ഖിള്റിലൂടെ മൂസായെയും ദൃഢബോധ്യമുള്ളവ നാക്കിയത്. 17: 1 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ മുഹമ്മദിനെ ഇസ്റാഅ്-മിഅ്റാജ് രാത്രിയില്‍ ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയതും ദൃഷ്ടാന്തങ്ങള്‍ കാ ണിച്ചുകൊടുത്തതും ദൃഢബോധ്യമുള്ളവനാക്കുന്നതിന് വേണ്ടിത്തന്നെയാണ്. 

3: 101-102; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ കാര്യവും വിശദീ കരിച്ച, ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആ രാണോ അതിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ചത്, അവന്‍ നേരെച്ചൊ വ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 

9: 105 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിക്ക് അവന്‍റെ മരണശേഷവും സന്ത തിപരമ്പരകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. 3: 26-27; 4: 85; 17: 13-14 വിശദീകരണം നോക്കുക.