( മര്‍യം ) 19 : 82

كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا

അങ്ങനെയല്ല, ഇവര്‍ അവരെ സേവിച്ചുകൊണ്ടിരുന്നതിനെ അവര്‍ നിഷേധിക്കുകതന്നെ ചെയ്യും, അവര്‍ ഇവരുടെ മേല്‍ എതിരാളികളായിത്തീരുന്നതു മാണ്.

36: 74-75 ല്‍, കാഫിറുകള്‍ അല്ലാഹുവിനെക്കൂടാതെ മറ്റു ഇലാഹുകളെ തെരഞ്ഞെ ടുക്കുകയും ചെയ്തിരിക്കുന്നു, അവര്‍ സഹായിക്കപ്പെടുന്നവരാകുന്നതിന് വേണ്ടി. അവ ര്‍ക്ക് ഇവരെ സഹായിക്കാന്‍ സാധിക്കുകയില്ല, എല്ലാവരെയും ഒരുമിച്ചു കൂട്ടുന്ന നാളില്‍ അവര്‍ ഇവര്‍ക്കെതിരെയുള്ള ഒരു സൈന്യമായിരിക്കും എന്നും; 46: 5-6 ല്‍, അല്ലാഹു വിനെക്കൂടാതെ വിധിദിവസം വരെ അവന് ഉത്തരം നല്‍കാത്തവരെ വിളിച്ച് പ്രാര്‍ത്ഥി ക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെത്തൊട്ട് പ്രജ്ഞയറ്റവരുമാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍ അവര്‍ ഇവരുടെ ശ ത്രുക്കളും ഇവര്‍ അവരെ സേവിച്ചുകൊണ്ടിരുന്നതിനെ നിഷേധിക്കുന്നവരുമായിരിക്കും എന്നും പറഞ്ഞിട്ടുണ്ട്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുകയും പഴിക്കുകയും കു റ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 7: 197; 10: 28-29; 16: 20-21; 25: 17-18 വിശദീകരണം നോക്കുക.