وَاتَّخَذُوا مِنْ دُونِ اللَّهِ آلِهَةً لِيَكُونُوا لَهُمْ عِزًّا
ഇവര്‍ അല്ലാഹുവിനെക്കൂടാതെ മറ്റു ഇലാഹുകളെ തെരഞ്ഞെടുത്തിരി ക്കുന്നു, അവര്‍ ഇവര്‍ക്ക് പ്രതാപം നല്‍കുന്നതിന് വേണ്ടി.
39: 3 ല്‍ അല്ലാഹുവിനെക്കൂടാതെ മറ്റു സംരക്ഷകന്മാരെ തെരഞ്ഞെടുത്തവര്‍, ഞ ങ്ങള്‍ അവരെ സേവിക്കുന്നത് അവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടിയല്ലാതെയല്ല എന്ന നയത്തിലാണ്. നിശ്ചയം അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ അ ല്ലാഹു അവര്‍ക്കിടയില്‍ തീരുമാനം കല്‍പ്പിക്കുന്നതാണ്, നുണപറയുന്ന, നിഷേധത്തിനുമേല്‍ നിഷേധം കൈക്കൊള്ളുന്ന ഒരുവനേയും നിശ്ചയം അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വാ യിക്കുന്ന ഫുജ്ജാറുകളാണ് മറ്റേതൊരു ജനവിഭാഗത്തെക്കാളും അല്ലാഹുവിന് ഇടയാളന്മാരേയും ശുപാര്‍ശക്കാരേയും സ്വീകരിക്കുന്നത്. ഇസ്ലാമിന് വിരുദ്ധവും പൈശാചികവുമായ അവരുടെ ജീവിതരീതി സ്ഥാപിക്കുന്നതിന് വേണ്ടി ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വളച്ചൊടിക്കുകയും പ്രവാചകന്‍റെ വേഷഭൂഷാദികള്‍ ധരിച്ച് പ്രവാചകനെ കൊ ല്ലാതെ കൊല്ലുകയുമാണ് അവര്‍ ചെയ്യുന്നത്. ആരാണോ പ്രതാപം അന്വേഷിക്കുന്നത്, അപ്പോള്‍ പ്രതാപം മുഴുവന്‍ അല്ലാഹുവിന്‍റെ പക്കലാണുള്ളത്, അതിനാല്‍ പ്രതാപം വേണ്ടവര്‍ അവനോട് അന്വേഷിക്കട്ടെ! പരിശുദ്ധവചനങ്ങളും അവ സാക്ഷ്യപ്പെടുത്തുന്ന സല്‍കര്‍മ്മങ്ങളും അവനിലേക്ക് കയറിപ്പോകുന്നു, തിന്മയ്ക്കായി ഗൂഢതന്ത്രം പ്രയോ ഗിക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്, അവരുടെ ഗൂഢതന്ത്രം അവര്‍ക്കെതിരാ യിത്തന്നെ തിരിച്ചടിക്കുന്നതുമാണ് എന്ന് 35: 10 ല്‍ പറഞ്ഞിട്ടുണ്ട്. 3: 78; 7: 175-176; 16: 2, 36 വിശദീകരണം നോക്കുക.