( അല്‍ ബഖറ ) 2 : 105

مَا يَوَدُّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَلَا الْمُشْرِكِينَ أَنْ يُنَزَّلَ عَلَيْكُمْ مِنْ خَيْرٍ مِنْ رَبِّكُمْ ۗ وَاللَّهُ يَخْتَصُّ بِرَحْمَتِهِ مَنْ يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങളുടെ മേല്‍ നന്മയില്‍ നിന്ന് ഒന്ന് അവതരിപ്പിക്കപ്പെടുന്നത് വേദക്കാരില്‍ നിന്നുള്ള കാഫിറുകളായവരോ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരോ ഇഷ്ടപ്പെടുന്നില്ല, അല്ലാഹുവാകട്ടെ അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തിനുവേണ്ടി തെരഞ്ഞെടുക്കുന്നു, അല്ലാഹു മഹ ത്തായ ഔദാര്യമുടയവനുമാകുന്നു!

ഈ സൂക്തം അവതരിക്കുന്ന കാലത്ത് ജൂതരും ക്രൈസ്തവരുമായിരുന്നു വേദക്കാര്‍. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകള്‍ മക്കയിലും മദീനയിലുമുള്ള ബഹുദൈവാരാധകരുമായിരുന്നു. ഇന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥം അജയ്യഗ്രന്ഥമായ അദ്ദിക് ര്‍ മാത്രമായതിനാല്‍ വേദത്തിന്‍റെ ആളുകളില്‍ നിന്നുള്ള കാഫിറുകള്‍ ഫുജ്ജാറുകളിലെ കപടവിശ്വാസികളും, മുശ്രിക്കുകള്‍ അവരുടെ അനുയായികളുമാണ്. ഈ അനുയായിക ളെക്കുറിച്ചാണ് ഫാജിറുകള്‍ എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പി ച്ചിട്ടുള്ളത്. 82: 14 ല്‍ പറഞ്ഞ ഫുജ്ജാറുകളില്‍ കപടവിശ്വാസികളും അവരെ പിന്‍പറ്റുന്ന അനുയായികളായ ഫാജിറുകളും ഉള്‍പ്പെടുന്നതാണ്. 83: 7 ല്‍ പറഞ്ഞ പ്രകാരം ഈ രണ്ടുവിഭാഗത്തിന്‍റെയും പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണ്. നരകക്കുണ്ഠത്തി ലേക്കുള്ള അവരെ കരയിലെ ഏറ്റവും ദുഷിച്ച ജീവികള്‍ എന്നാണ് 98: 6 ല്‍ വിശേഷിപ്പിച്ചിട്ടു ള്ളത്. 7: 40; 8: 22 സൂക്തങ്ങളില്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരെന്നും ദുഷ്ടജീവികളെന്നും വിശേഷിപ്പിക്കപ്പെട്ട ഇവര്‍ തന്നെയാണ് മസീഹുദ്ദജ്ജാലിന്‍റെ സ്വര്‍ ഗം തെരഞ്ഞെടുക്കുന്നവരും ഈസാ രണ്ടാമതുവന്നാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും. 

 നാഥന്‍ നിഷ്പക്ഷവാനായതിനാലും കാരുണ്യവും ഔദാര്യവുമായ അദ്ദിക്ര്‍ മൂ ന്ന് വാള്യങ്ങളിലായി മലയാളത്തില്‍ രൂപപ്പെട്ടതിനാലും 'എന്‍റെ നാഥാ! എനിക്ക് നീ അ റിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് അത് വായിക്കുകയും അതിനെ സത്യപ്പെടുത്തി ജീവിക്കുകയുമാണ് നാഥന്‍റെ കാരുണ്യത്തില്‍ പ്രവേശിക്കാനുള്ള ഏക മാര്‍ഗം. 3: 74, 174; 8: 29; 44: 5, 7; 57: 21, 29; 62: 4 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നത് 'അല്ലാഹു മഹത്തായ ഔദാര്യമുടയവനാകുന്നു' എന്ന് പറഞ്ഞുകൊണ്ടാ ണ്. 4: 118 ല്‍ വിശദീകരിച്ച പ്രകാരം ആയിരത്തില്‍ ഒന്ന് മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശി ക്കുകയുള്ളൂ. അതിനാല്‍ മനുഷ്യരുടെ ഐക്യം രൂപപ്പെടുത്താന്‍ ശ്രമിക്കലാണ് ഇന്ന് പരമപ്രധാനം. 2: 64; 9: 67-68; 33: 73 വിശദീകരണം നോക്കുക.