( അല്‍ ബഖറ ) 2 : 110

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ۚ وَمَا تُقَدِّمُوا لِأَنْفُسِكُمْ مِنْ خَيْرٍ تَجِدُوهُ عِنْدَ اللَّهِ ۗ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ

നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുക, നിങ്ങള്‍ സ്വന്തത്തിനുവേണ്ടി നന്മകളില്‍ നിന്ന് എന്ത് ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും അല്ലാഹുവിന്‍റെയടുക്കല്‍ അത് നിങ്ങള്‍ കണ്ടെത്തുന്നതാണ്, നിശ്ചയം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്.

ഈ സൂക്തം വിശ്വാസികളുടെ സംഘം രൂപപ്പെട്ടുവരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ന് വിശ്വാസികളുടെ സംഘം ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസികളോട് പ്രഭാത പ്രദോഷങ്ങളില്‍ ആത്മാവ് പങ്കെടുത്തുകൊണ്ട് അദ്ദിക്ര്‍ വായിക്കാനും തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും മാനുഷിക ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കാനും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണകരമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ത്രികാലജ്ഞാനി യായ നാഥന്‍റെ മൊത്തം മനുഷ്യര്‍ക്കുള്ള സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം. ഇതെല്ലാമാണ് 22: 40; 47: 7; 61: 14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനെ സഹായിക്കാനും അതുവഴി നാഥന്‍റെ സഹായം തിരിച്ച് ലഭിക്കാനുമുള്ള ഏകമാര്‍ഗം.

അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികളില്‍ നിന്ന് മാത്രമേ ഏത് പ്രവൃത്തിയും സ്വീകരിക്കപ്പെടുകയുള്ളൂ. കപടവിശ്വാസികളില്‍ നിന്ന് നമസ്കാര മോ നിര്‍ബന്ധ ദാനമോ ഐച്ഛിക ദാനമോ ഒന്നും തന്നെ സ്വീകരിക്കുകയില്ല എന്ന് 9: 53-55 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്ന കപടവിശ്വാസികളില്‍ നിന്നും സൂക്തങ്ങള്‍ അടിക്കടി മൂടിവെക്കുന്ന കുഫ്ഫാറുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളൊന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, അവര്‍ ഇവിടെ ജീവിച്ചതിന് പിഴയായി ന രകക്കുണ്ഠമാണ് അവര്‍ക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ളതെന്ന് 9: 67-68; 25: 33-34, 65-66 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ വിസ് മരിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 27-29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞപ്രകാരം എല്ലാ ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ 15 വയസിനുശേഷമുള്ള അവന്‍റെ ചിന്തയും സംസാരവും പ്രവൃത്തിയുമെല്ലാം രേഖപ്പെടുത്തിവെക്കുന്നുണ്ട് എന്നും വിധിദിവസം അത് ഓരോരുത്തര്‍ക്കും നല്‍കി അവരവരെക്കൊണ്ട് തന്നെ വായിപ്പിച്ചാണ് വി ചാരണ നടത്തുക എന്നുമുള്ള ബോധമില്ലാത്തവരാണ്. അതുവഴി അവര്‍ അവരുടെ കര്‍ മരേഖയില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് രേഖപ്പെടുത്തി ക്കൊണ്ടിരിക്കുന്നത്. 2: 2-5, 94-95; 11: 5; 17: 17 വിശദീകരണം നോക്കുക.