( അല്‍ ബഖറ ) 2 : 113

وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَىٰ عَلَىٰ شَيْءٍ وَقَالَتِ النَّصَارَىٰ لَيْسَتِ الْيَهُودُ عَلَىٰ شَيْءٍ وَهُمْ يَتْلُونَ الْكِتَابَ ۗ كَذَٰلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَاللَّهُ يَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ

ജൂതന്മാര്‍ പറയുന്നു ക്രിസ്ത്യാനികള്‍ ഒന്നിന്മേലുമല്ല, ക്രിസ്ത്യാനികള്‍ പറയുന്നു ജൂതര്‍ ഒന്നിന്മേലുമല്ല, അവരാകട്ടെ ഒരേ ഗ്രന്ഥം വായിക്കുന്നവരുമാണ്, വേദപരിജ്ഞാനമില്ലാത്ത ജനങ്ങളും അപ്രകാരമുള്ള വാക്കുകള്‍ പറഞ്ഞിട്ടുണ്ട്, അപ്പോള്‍ അല്ലാഹു അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്ത്യനാളില്‍ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്.

പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂതരും ക്രിസ്ത്യാനികളും തൗറാത്തും ഇ ഞ്ചീലും വായിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നിരിക്കെ ക്രിസ്ത്യാനികള്‍ പോ ക്കാണെന്ന് ജൂതരും ജൂതര്‍ പോക്കാണെന്ന് ക്രിസ്ത്യാനികളും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. അവരെപ്പോലെ യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ പിന്‍പറ്റാത്ത മുമ്പുള്ള ജനങ്ങളും അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണ് ത്രികാലജ്ഞാനിയായ നാഥന്‍ ഈ സൂക്തത്തിലൂടെ പറയുന്നത്. ഇന്ന് കഴുത ഭാരം വഹിക്കുന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന സി ജ്ജീന്‍ പട്ടികയിലുള്ള, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കിടയിലെ വിവി ധ സംഘടനകള്‍ ഓരോരുത്തരും പരസ്പരം ഇതുപോലെ കുറ്റപ്പെടുത്തുന്നവരാണ്. ആത്മാവായ ആശയമില്ലാതെ ഗ്രന്ഥത്തിന്‍റെ ജീവനായ അര്‍ത്ഥം പഠിപ്പിക്കുന്ന സംഘട നകള്‍ തന്നെ പരസ്പരം ഇപ്രകാരം കുറ്റപ്പെടുത്തുകയും കാഫിറാക്കുകയും ചെയ്യുന്നുണ്ട്. ഗ്രന്ഥത്തിന്‍റെ അര്‍ത്ഥം പോലും പഠിപ്പിക്കാതെ വായന മാത്രം പഠിപ്പിക്കുകയും ഒ രേ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പിന്‍പറ്റുകയും ചെയ്യുന്ന യാഥാസ്ഥിതിക സംഘടനകളും ഇപ്രകാരം പരസ്പരം പഴി ചാരുന്നുണ്ട്. 16: 89 ല്‍ വിശദീകരിച്ച പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന, ഗ്രന്ഥത്തിന്‍റെ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്നതാണ് ഇതിനുകാരണം. 23: 53; 30: 32 എന്നീ രണ്ട് സൂക്തങ്ങളും അവസാനിക്കുന്നത് എല്ലാ ഓരോ വിഭാഗവും അവരുടെ പക്കലുള്ളതില്‍ ആഹ്ലാദിച്ച് ഉല്ലസിക്കുന്നവരാണ് എന്ന് പറഞ്ഞുകൊണ്ടാണ്.

 39: 69, 75 ല്‍ വിശദീകരിച്ച പ്രകാരം ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുമ്പോള്‍ 7: 8-9; 40: 78 സൂക്തങ്ങളി ല്‍ പറഞ്ഞ പ്രകാരം മിഥ്യ പിന്‍പറ്റുന്ന ഇക്കൂട്ടര്‍ നഷ്ടപ്പെട്ടവരായിരിക്കുന്നതാണ്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും ഇഹത്തില്‍ വെച്ച് വിധി കല്‍പ്പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളിലും, അവര്‍ ഭിന്നിച്ചിട്ടുള്ള വിഷയത്തില്‍ വ്യക്തമായ തീര്‍പ്പുകല്‍പിക്കുന്നതിന് വേണ്ടിയല്ലാതെ നാം നിനക്ക് ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല, വിശ്വാസികളായ ജനതക്ക് അത് സന്മാര്‍ഗവും കാരുണ്യവുമാണ് എന്ന് 16: 64 ലും പറഞ്ഞിട്ടുണ്ട്. അതിനാല്‍ വിശ്വാസികള്‍ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തി ഇഹത്തില്‍ വെച്ചുതന്നെ അവരുടെ വിധി നിര്‍ണ്ണയിക്കേണ്ടതാണ്. ആയിരത്തില്‍ ഒന്നായ അവര്‍ മാത്രമാണ് അല്ലാഹുവിനെ നിഷ്പക്ഷവാനാ യും അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും അംഗീകരിക്കുന്നവര്‍.

എന്നാല്‍ വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസികള്‍: അല്ലാ ഹു അവന്‍റെ സൃഷ്ടികള്‍ക്കിടയില്‍ പരലോകത്തുവെച്ച് വിധി കല്‍പ്പിക്കുമെന്നാണല്ലോ പറഞ്ഞിട്ടുള്ളത്, അപ്പോള്‍ നിങ്ങള്‍ എന്തിനാണ് ഒരാളെ നരകത്തിലേക്കും സ്വര്‍ഗത്തിലേക്കും തരം തിരിക്കുന്നത് എന്നാണ് വിശ്വാസികളോട് ചോദിക്കുക. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാ റുകള്‍ അവര്‍ക്ക് എന്തെങ്കിലും തിന്മ ബാധിക്കുകയാണെങ്കില്‍ അത് അവരുടെതന്നെ കാരണം കൊണ്ടാണ് എന്ന് അംഗീകരിക്കുകയില്ല. അവരെ ബാധിക്കുന്ന ദുരിതങ്ങള്‍ക്കും വഴികേടിനും അല്ലാഹുവിനെയും മറ്റു ജനങ്ങളെയുമാണ് അവര്‍ പഴിചാരുക. 7: 26 ല്‍ വി വരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ ത ള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ ഫുജ്ജാറുകള്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ച് നരകക്കുണ്ഠത്തില്‍ പോകേണ്ടവരും എന്നെന്നും അതില്‍ കഴിയേണ്ടവരുമാണ്.

ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയത്തില്‍ അവര്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുന്ന തിനും നിശ്ചയം തങ്ങള്‍ കള്ളം പറയുന്നവരായിരുന്നു എന്ന് നിഷേധികള്‍ അറിയുന്ന തിനും വേണ്ടിയാണ് വിധിദിവസം നിശ്ചയിച്ചിട്ടുള്ളതെന്ന് 16: 39 ല്‍ പറഞ്ഞിട്ടുണ്ട്. യ ഥാര്‍ത്ഥ കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപട വിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും കലഹിക്കുകയും പഴിക്കുകയും ശപിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിശദീകരിച്ചിട്ടു ണ്ട്. 1: 6-7; 2: 186; 3: 101-102 വിശദീകരണം നോക്കുക.