( അല്‍ ബഖറ ) 2 : 128

رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِنْ ذُرِّيَّتِنَا أُمَّةً مُسْلِمَةً لَكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ

ഞങ്ങളുടെ നാഥാ! ഞങ്ങളെ നിനക്ക് സര്‍വ്വാര്‍പ്പണം ചെയ്യുന്നവരാക്കേണമേ, ഞങ്ങളുടെ സന്താനപരമ്പരകളില്‍ നിന്ന് നിനക്ക് സര്‍വ്വാര്‍പ്പണം ചെയ്യുന്ന ഒരു സമുദായത്തെയും നീ ഉണ്ടാക്കേണമേ, ഞങ്ങളുടെ അനുഷ്ഠാനകര്‍മ്മങ്ങള്‍ ഞങ്ങള്‍ക്ക് നീ കാണിച്ചുതരേണമേ, ഞങ്ങളുടെ മേല്‍ നീ മടങ്ങുകയും ചെയ്യേണമേ, നിശ്ചയം നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്ന കാരുണ്യവാന്‍ തന്നെയാകുന്നു.

നാട്, വീട്, ജാതി, മതം, കാലം, മാതാപിതാക്കള്‍, ലിംഗം തുടങ്ങിയവയൊന്നും തെരഞ്ഞെടുക്കാനുള്ള അവകാശം ഒരാള്‍ക്കുമില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് അല്ലാഹുവി ന്‍റെ തൃപ്തിയില്‍ മറ്റുള്ളവരെ തൃപ്തിപ്പെട്ടുകൊണ്ടും അല്ലാഹുവിന്‍റെ കോപത്തില്‍ മറ്റു ളളവരോട് കോപം പുലര്‍ത്തിക്കൊണ്ടും അല്ലാഹുവിന്‍റെ തൃപ്തിയില്‍ നല്‍കിക്കൊണ്ടും അല്ലാഹുവിന്‍റെ അതൃപ്തിയില്‍ നല്‍കാതിരുന്നുകൊണ്ടും മനസാ-വാചാ-കര്‍മ്മണാ സര്‍വ്വ സ്വം നാഥന് സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതമാണ് ഉടമയായ നാഥന് സര്‍വ്വാര്‍പ്പണം ചെ യ്തുകൊണ്ടുള്ള ജീവിതം. സത്യമായ അദ്ദിക്റിന്‍റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ പ്രസ്തുത ജീവിത വ്യവസ്ഥക്കാണ് ഇസ്ലാം എന്നുപറയുന്നത്. വിശ്വാസിയായ ഒരാളെ മുസ്ലിമായിക്കൊണ്ടുള്ള ജീവിതത്തില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ആചാരാനുഷ്ഠാന കര്‍മങ്ങള്‍ക്കാണ് മനാസിക്ക് എന്നുപറയുന്നത്. ഇബാദത്തിന് ആരാധന എന്ന് അര്‍ത്ഥം വരുന്നില്ല. മറിച്ച് സേവനം എന്നാണ് അര്‍ത്ഥം. അല്ലാഹ് എന്ന സ്മരണ ഇല്ലാതെയുള്ള ഏത് അനുഷ്ഠാന കര്‍മവും കാഫിറായ പിശാചിനുള്ളതായി മാറുന്നതാണ്.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി 7: 205-206; 22: 77-78 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ പ്രഭാത പ്രദോഷങ്ങളില്‍ ആത്മാവ് പങ്കെടുത്ത് കൊണ്ട് വായിച്ച് മനസ്സിലാക്കാനും നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും തിലാവത്തിന്‍റെ സാഷ്ടാംഗ പ്രണാമം നടത്താനും, മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ വിശദീകരിച്ച പ്രകാരം പ്രപഞ്ചനാഥനെ സഹായിക്കാനും, 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണകരമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. കൂടാതെ ത്രികാലജ്ഞാനിയായ നാഥന്‍റെ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂക്തങ്ങളുടെ കല്‍പന ഉള്‍ ക്കൊണ്ട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം.

ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫലമാണ്. സര്‍വ്വവും നാഥന് സമര്‍ പ്പിച്ച് ജീവിക്കുന്നവര്‍ക്ക് (മുസ്ലിംകള്‍ക്ക്) 16: 89 ല്‍ പറഞ്ഞപ്രകാരം എല്ലാ ഓരോ കാര്യ വും വിശദീകരിച്ച അദ്ദിക്ര്‍ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ്. എന്നാല്‍ 9: 28, 95 സൂക്തങ്ങളില്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട മുശ്രിക്കുകളായ ഫുജ്ജാറുകള്‍ക്ക് അദ്ദിക്ര്‍ മാലിന്യമാണെന്ന് 9: 125 ല്‍ പറഞ്ഞിട്ടുണ്ട്. 43: 67 ല്‍, അന്നേദിനം സാഹോദര്യ ബന്ധങ്ങളെല്ലാം പരസ്പരം ശത്രുതയിലായിരിക്കും-സൂക്ഷ്മാലുക്കള്‍ തമ്മിലുള്ളതൊഴികെ എന്നും; 43: 68 ല്‍, ഓ എന്‍റെ അടിമകളേ! ഇന്നേദിനം നിങ്ങളുടെ മേല്‍ ഭയപ്പെടാനൊന്നുമില്ല, നിങ്ങള്‍ ദു:ഖിക്കുന്നവരാവുകയുമില്ല എന്നും; 43: 69 ല്‍, അവര്‍ ന മ്മുടെ സൂക്തങ്ങളെക്കൊണ്ട് വിശ്വാസികളായവരും അവര്‍ സര്‍വ്വസ്വം സമര്‍പ്പിച്ച് ജീവിക്കു ന്നവരുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. 2: 99, 121; 6: 162 വിശദീകരണം നോക്കുക.