( അല്‍ ബഖറ ) 2 : 130

وَمَنْ يَرْغَبُ عَنْ مِلَّةِ إِبْرَاهِيمَ إِلَّا مَنْ سَفِهَ نَفْسَهُ ۚ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ

സ്വന്തത്തെ വിഡ്ഢിയാക്കിയവനല്ലാതെ ആരാണ് ഇബ്റാഹീമിന്‍റെ ചര്യ വെറുക്കുക, നിശ്ചയം ഇഹത്തില്‍ അവനെ നാം തെരഞ്ഞെടുത്തിട്ടുണ്ട്; നിശ്ചയം, പരത്തില്‍ അവന്‍ സജ്ജനങ്ങളില്‍ പെട്ടവന്‍ തന്നെയുമാകുന്നു.

നിശ്ചയം ഇബ്റാഹീം ഒറ്റയ്ക്ക് ഒരു സമുദായം തന്നെയായിരുന്നു, എപ്പോഴും നേ രെ ചൊവ്വെ അല്ലാഹുവിനെ വണങ്ങുന്നവനും ഒരിക്കലും ശിര്‍ക്ക് ചെയ്യാത്തവനും അ ല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നവനുമായിരുന്നു എന്നും, അവനെ നാം തെരഞ്ഞെടുക്കുകയും ഏറ്റവും ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുക യും ചെയ്തു എന്നും, അവന് നാം ഇഹലോകത്ത് നന്മ നല്‍കി, നിശ്ചയം അവന്‍ പരത്തില്‍ സജ്ജനങ്ങളില്‍ പെട്ടവന്‍ തന്നെയാണ് എന്നും 16: 120-122 ല്‍ പറഞ്ഞിട്ടുണ്ട്. ജൂ തക്രൈസ്തവരും മക്കാമുശ്രിക്കുകളുമെല്ലാം മറ്റു പ്രവാചകന്മാരെ തള്ളിപ്പറയുന്നുണ്ടെങ്കിലും അവര്‍ ആരും തന്നെ പ്രവാചകന്‍ ഇബ്റാഹീമിനെ തള്ളിപ്പറയുന്നില്ല. എന്നാല്‍ അവര്‍ ആരും തന്നെ ഇബ്റാഹീമിന്‍റെ മാര്‍ഗം പിന്‍പറ്റിയിരുന്നില്ല. ആത്മാവിനെ പരിഗ ണിക്കാത്ത, ഗ്രന്ഥത്തെ തള്ളിപ്പറയുന്ന, 10: 60 ല്‍ വിവരിച്ച പ്രകാരം കാഫിറാണെന്ന് സാ ക്ഷ്യം വഹിച്ച് മരണപ്പെടുന്ന, പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷത്തിന് ശേഷമുള്ള അറബി ഖര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. 19: 58 ല്‍ പറഞ്ഞ പ്രകാരം തിലാവത്തിന്‍റെ സാഷ്ടാംഗ പ്രണാമം നിര്‍വ്വഹിക്കാത്ത അവര്‍ ഒരു നബിയെയും പ്രവാചകനെയും പിന്‍പറ്റാത്തവരും നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരുമാണ്. ഇന്ന് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 1: 6 വിശദീകരണം നോക്കുക.