أَمْ تَقُولُونَ إِنَّ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطَ كَانُوا هُودًا أَوْ نَصَارَىٰ ۗ قُلْ أَأَنْتُمْ أَعْلَمُ أَمِ اللَّهُ ۗ وَمَنْ أَظْلَمُ مِمَّنْ كَتَمَ شَهَادَةً عِنْدَهُ مِنَ اللَّهِ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
അതോ, നിശ്ചയം ഇബ്റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും ഗോത്രവര്‍ഗക്കാരും ജൂതരോ അല്ലെങ്കില്‍ ക്രൈസ്തവരോ ആയിരുന്നുവെന്നാണോ നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്; നീ ചോദിക്കുക: നിങ്ങളാണോ ഏറ്റവും അറിയുന്നവര്‍, അതോ അല്ലാഹുവോ? തന്‍റെ പക്കല്‍ അല്ലാഹുവില്‍ നിന്നുള്ള ഒരു സാക്ഷ്യമുണ്ടായിട്ട് അത് മറച്ചുവെക്കുന്നവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണ്? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അല്ലാഹു അശ്രദ്ധനൊന്നുമല്ല തന്നെ.
30: 30-32 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇന്ന് മതങ്ങള്‍ കണക്കെ ഭിന്നിച്ചുപോയി മുശ്രിക്കുകളായിത്തീര്‍ന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനക്കാരോട്: മുഹമ്മദും ഇബ്റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും ഗോത്രവര്‍ഗക്കാരുമെല്ലാം നിങ്ങളുടെ ജീവിതചര്യയായിരുന്നുവോ നയിച്ചിരുന്നത്, അതോ സാക്ഷിയായ അദ്ദിക്ര്‍ മുറുകെപ്പിടിച്ചുകൊണ്ടുള്ള നേരെച്ചൊവ്വെയുള്ള ജീവിതമാണോ നയിച്ചിരുന്നത് എന്നാണ് വിശ്വാസി സൂക്തത്തിന്‍റെ മൗഇളത്തായിക്കൊണ്ട് ചോദിക്കേണ്ടത്.
അല്ലാഹുവില്‍ നിന്നുള്ള സാക്ഷ്യം:- ഒറ്റ വേദഗ്രന്ഥത്തിന്‍റെ ഭാഗമായ തൗറാത്തും ഇന്‍ജീലുമാണ് മദീനയിലെ ജൂതക്രൈസ്തവരുടെ പക്കലുള്ള സാക്ഷ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്ന് സാക്ഷ്യം അദ്ദിക്ര്‍ മാത്രമാണ്. ഗ്രന്ഥം നിനക്ക് അനുകൂലമായ സാക്ഷിയാണ്, അല്ലെങ്കില്‍ നിനക്ക് എതിരായ സാക്ഷിയാണ് എന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥത്തെ സത്യപ്പെടുത്തി ജീവിച്ച വിശ്വാസികള്‍ക്ക് അത് അനുകൂലമായും, അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് കപടവിശ്വാസികളെ പിന്‍പറ്റുന്ന അനുയായികളുമുള്‍പ്പെട്ട ഫുജ്ജാറുകള്‍ക്ക് അത് എതിരായും സാക്ഷ്യം വഹിക്കുന്നതാണ്. 11: 17 ല്‍, അപ്പോള്‍ തന്‍റെ നാഥനില്‍ നിന്ന് വ്യക്തമായ തെളിവിന്മേലായിട്ടുള്ള ഒരുവന്‍ -അവനില്‍ നിന്നുള്ള ഒരു സാക്ഷ്യം അവന് വിശദീകരിച്ച് കൊടുക്കുന്നുമുണ്ട്, അതിനുമുമ്പ് ഇമാമും കാരുണ്യവുമായി മൂസാക്ക് നല്‍കിയ ഗ്രന്ഥവുമുണ്ട്, അക്കൂട്ടര്‍ അതുകൊണ്ട് വിശ്വസിക്കുന്നവരാണ്; സംഘങ്ങളില്‍ നിന്ന് ആരാണോ അതിനെ മൂടിവെക്കുന്നത്, അപ്പോള്‍ അവനോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകമാണ്, അതുകൊണ്ട് നീ അതിന്‍റെ കാര്യത്തില്‍ സംശയിക്കുകയേ അരുത്, നിശ്ചയം അത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, എന്നാല്‍ ജനങ്ങളില്‍ അധികപേരും വിശ്വാസികളാവുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഐഹിക ജീവിതത്തെക്കുറിച്ച് ആര്‍ക്കും വിധിദിവസം അല്ലാഹു വിവരം പറഞ്ഞുകൊടുക്കുകയല്ല ചെയ്യുക. മറിച്ച്, 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വിധിദിവസം പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് നല്‍കി ഓരോരുത്തരും വായിച്ച് അവരവരുടെ വിചാരണ നടത്തുകയാണ് ചെയ്യുക. 2: 62, 74, 255; 10: 60-61 വിശദീകരണം നോക്കുക.