( അല്‍ ബഖറ ) 2 : 141

تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُمْ مَا كَسَبْتُمْ ۖ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ

അതെല്ലാം കഴിഞ്ഞുപോയ ഒരു സമുദായം, അവര്‍ക്ക് അവര്‍ സമ്പാദിച്ചതുണ്ട്, നിങ്ങള്‍ക്ക് നിങ്ങള്‍ സമ്പാദിച്ചതുമുണ്ട്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുകയുമില്ല.

എല്ലാ പ്രവാചകന്മാരും നബിമാരും വിശ്വാസികളും 5: 56; 58: 22 സൂക്തങ്ങളില്‍ പറഞ്ഞ വിശ്വാസിയായ നാഥന്‍റെ ഏക സംഘത്തില്‍ പെട്ടവരായിരുന്നു. അവരെല്ലാം 16: 43; 21: 24; 41: 43 സൂക്തങ്ങളില്‍ പറഞ്ഞ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്നവരുമായിരുന്നു. അതുതന്നെയാണ് 1: 5; 2: 142; 3: 51; 4: 68, 175; 6: 39, 126, 153; 36: 61 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാതയും. നാലാം ഘട്ടത്തില്‍ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം ഇവിടെ വെച്ച് സമ്പാദിക്കുന്നതിന് വേണ്ടിയാണ്. ഗ്രന്ഥം കിട്ടിയിട്ട് സ്വര്‍ഗം ഇവിടെവെച്ച് സമ്പാദിക്കാത്ത കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തിലെ ഏഴ് കവാടങ്ങളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 9: 67-68; 15: 43-44; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും 11: 118-119 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസി സ്വീകരിക്കേണ്ട ജീവിതരീതിയും പ്രാര്‍ത്ഥനാരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 39, 134, 136; 36: 45-46 വിശദീകരണം നോക്കുക.