وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا ۖ فَاسْتَبِقُوا الْخَيْرَاتِ ۚ أَيْنَ مَا تَكُونُوا يَأْتِ بِكُمُ اللَّهُ جَمِيعًا ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
എല്ലാ ഓരോരുത്തര്‍ക്കും ഒരു ലക്ഷ്യമുണ്ട്, അതിലേക്ക് അവന്‍ അവനെ തിരിക്കുന്നു, അതുകൊണ്ട് നിങ്ങള്‍ നന്മകളിലേക്ക് ചേക്കേറുക, നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളെ എല്ലാവരെയും അല്ലാഹു കൊണ്ടുവരും, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യത്തിന്റെമേലും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാകുന്നു.
ആരാണോ സന്മാര്‍ഗമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിച്ചത്, അവര്‍ക്ക് സന്മാ ര്‍ഗം വര്‍ദ്ധിപ്പിച്ച് കൊടുക്കുകയും അവര്‍ക്ക് ഭയഭക്തി നല്‍കുകയും ചെയ്യുമെന്ന് 47: 17 ല്‍ പറഞ്ഞിട്ടുണ്ട്. 6: 104 ല്‍ വിശദീകരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വ ര്ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മനുഷ്യന് അവന് ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്ന് 53: 39 ല്‍ പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്ര്‍ കൊണ്ട് 8: 48 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റിയാല്‍ മാത്രമേ 3: 102 ല്‍ വി വരിച്ച പ്രകാരം വിശ്വാസിയായ നാഥന് സര്‍വതും സമര്‍പ്പിച്ച അവസ്ഥയില്‍ മുസ്ലിമാ യി മരണപ്പെടുകയുള്ളൂ. അല്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം അവരുടെ ആത്മാവിനെതിരെ മരണസമയത്ത് "നിശ്ചയം ഞങ്ങള്‍ കാഫിറുകളായിരുന്നു" എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും, വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. അവരില്‍ നിന്നുള്ള ഏതൊരുത്തന്‍റെയും മരണസമയത്ത് നാഥന്‍ അവരോട് "നിശ്ചയം നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു" എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ 3: 136 ല്‍ വിവരിച്ച പ്രകാരം നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഏഴാം ഘട്ടത്തിലേക്ക് സ്വര്‍ഗം സമ്പാദിക്കുന്നവരാണെങ്കില്‍ ഫുജ്ജാറുകള്‍ 3: 181-182 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠം സമ്പാദിച്ചുകൊണ്ടിരിക്കുന്നവരാണ്.
എല്ലാ ഓരോ മനുഷ്യന്‍റെയും കര്‍മ്മരേഖ അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടു ണ്ട് എന്നും 15 വയസ്സിനുശേഷമുള്ള ഓരോ നിമിഷവും ആ റിക്കാര്‍ഡില്‍ രേഖപ്പെടുത്തുന്നുണ്ട് എന്നും വിചാരണാനാളില്‍ എല്ലാ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടുമ്പോള്‍ അവരവരുടെ കര്‍മ്മരേഖ തുറന്ന പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്ത് കൊടുക്കുന്ന തും, നീ നിന്‍റെ ഗ്രന്ഥം വായിക്കുക; ഇന്നേദിനം നിന്‍റെ വിചാരണ നടത്താന്‍ നീ തന്നെ ഏറ്റവും മതിയായവനാണ് എന്ന് പറയുമെന്നും 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-29; 58: 6; 78: 29-30 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസി 2: 152 ല്‍ വിവരിച്ച പ്രകാരം തന്‍റെ കര്‍മരേഖയില്‍ വിധിദിവസം തനിക്ക് അനുകൂലമായി സാക്ഷ്യം വഹിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് രേഖപ്പെടുത്താന്‍ ശ്രമിക്കുക എങ്കില്‍ 999 ല്‍ പെട്ട ഫുജ്ജാറുകള്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പി ന്പറ്റുന്നവരായതിനാല് വിധിദിവസം തനിക്ക് പ്രതികൂലമായി സാക്ഷ്യം വഹിക്കുന്ന കാര്യങ്ങളാണ് കര്‍മരേഖയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം കാഫിറുകള്‍ വിധിദിവസം തന്‍റെ കര്‍മരേഖയിലുള്ളത് വായിച്ച് കുണ്ഠിതപ്പെടുന്നതും, "ഓ ഇത് എ ന്തൊരു കഷ്ടം! എന്തൊരു ഗ്രന്ഥമാണിത്! ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇ തില്‍ കൊത്തിവെക്കാതെ വിട്ടിട്ടില്ലല്ലോ" എന്ന് വിലപിക്കുകയും ചെയ്യുന്ന രംഗം 18: 49 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. സൂക്തം അവസാനിക്കുന്നത് "അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും അതില്‍ കാണുന്നതാണ്, നിന്‍റെ നാഥന്‍ ഒരാളോടും അല്‍പം പോലും അനീതി കാണിക്കുകയില്ല" എന്ന് പറഞ്ഞുകൊണ്ടാണ്. അനീതി കാണിക്കുകയില്ല എന്നുപറഞ്ഞാല്‍ ഉള്ളത് ഒഴിവാക്കുകയോ ഇല്ലാത്തത് കൂട്ടിച്ചേര്‍ക്കുകയോ ഇല്ല എന്നാണ്.
'നന്മ' അദ്ദിക്ര്‍ തന്നെയാണ്. നന്മയിലേക്ക് ചേക്കേറുക എന്നുപറഞ്ഞാല്‍ 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ചുകൊണ്ട് അതിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ പിന്‍പറ്റലും അതിന്‍റെ വിരോധങ്ങളില്‍ നി ന്ന് സ്വയം ഒഴിഞ്ഞ് നില്‍ക്കലും ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ ഉണര്‍ത്താനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുക്കലുമാണ്. 2: 28, 106-107; 4: 100; 9: 100 വിശദീകരണം നോക്കുക.