( അല്‍ ബഖറ ) 2 : 15

اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ

അല്ലാഹു അവരെ പരിഹസിക്കുകയും അവരുടെ അതിക്രമത്തില്‍ അന്ധമായി വിഹരിക്കാന്‍ വിട്ടിരിക്കുകയുമാണ്.

63: 4 ല്‍ പറഞ്ഞപ്രകാരം കപടവിശ്വാസികളായ തെമ്മാടികളെ അല്ലാഹു കൊന്നു കളഞ്ഞതിനാല്‍ അവര്‍ ആത്മാവില്ലാതെ ശരീരം മാത്രമുള്ള ഉറക്കാവസ്ഥയില്‍ നില കൊള്ളുന്നവരാണ്. ലക്ഷ്യബോധമില്ലാത്ത അവര്‍ പരലോകത്തിനുമേല്‍ ഐഹിക ജീ വിതത്തിന് പ്രാധാന്യം നല്‍കുന്നവരും ദേഹേച്ഛ പിന്‍പറ്റുന്നവരുമായതിനാല്‍ 10: 33 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടാല്‍ അവര്‍ വിശ്വാസികളാവുകയില്ല. 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന അക്കൂട്ടര്‍ സത്യമാ യ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതരീതി പിന്‍പറ്റാതെ നാഥന്‍റെ ഗ്രന്ഥത്തെയും പ്രവാച കന്മാരെയും പരിഹസിക്കുന്നവരാണ്. ദിഗന്തങ്ങളിലും അവരില്‍ തന്നെയും നമ്മുടെ സൂ ക്തങ്ങള്‍ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുകതന്നെ ചെയ്യും, നിശ്ചയം അത് സത്യം ത ന്നെയാണ് എന്ന് അവര്‍ക്ക് വ്യക്തമാകുന്നതുവരെ; നിശ്ചയം നിന്‍റെ നാഥന്‍ അവന്‍ എല്ലാ ഓരോ കാര്യത്തിന്‍റെ മേലും ഒരു സാക്ഷിയാണെന്നത് നിനക്ക് പോരെയോ എന്ന് 41: 53 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്റിനോടു ള്ള അവഗണന കാരണം ദിഗന്തങ്ങളിലും അവരില്‍ തന്നെയും ഗ്രന്ഥത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാകുന്നത് അവര്‍ക്ക് കാണാന്‍ കഴിയുകയില്ല. മക്കാ മദീന ഉള്‍പ്പെട്ട പ്ര ദേശമായ ഇജാസില്‍ മഹ്ദി വരുന്നതോടുകൂടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇജാസിലേക്ക് വേര്‍തിരിക്കപ്പടുന്നത് നാഥ നെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയമായ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളായ കുഫ്ഫാ റുകളെ ശിക്ഷിക്കാന്‍ വേണ്ടിയാണെന്ന് 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നെ ദൈവമായിത്തന്നെയും സ്വീകരിക്കുന്ന 8: 22 ല്‍ പറഞ്ഞ ദു ഷ്ടജീവികളായ ഈ കുഫ്ഫാറുകള്‍ 4: 158-159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി കല്ലുകളാലും മരങ്ങളാലും വിളിച്ചു പറയപ്പെട്ട് അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് അറബി ഖുര്‍ആന്‍ ആയിരുന്നില്ല, മ റിച്ച് 38: 8 ല്‍ പറഞ്ഞ അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു ഗ്രന്ഥമെന്ന് ഇക്കൂട്ടര്‍ക്ക് ബോ ധ്യം വരിക. അതിക്രമകാരികള്‍ക്ക് പാര്‍പ്പിടമായി നരകക്കുണ്ഠം അടുപ്പിക്കുകതന്നെ ചെയ്യുമെന്ന് 78: 21-22 ലും, അവര്‍ വിചാരണ പ്രതീക്ഷിക്കാത്തവരും നാ ഥന്‍റെ സൂക്തങ്ങള്‍ അടിക്കടി കളവാക്കി തള്ളിപ്പറയുന്നവരുമായിരുന്നു എന്ന് 27-28 ലും പറഞ്ഞിട്ടു ണ്ട്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളും അവരുടെ അനു യായികളും തമ്മില്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും ശപിക്കുക യും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്.