( അല്‍ ബഖറ ) 2 : 16

أُولَٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ فَمَا رَبِحَتْ تِجَارَتُهُمْ وَمَا كَانُوا مُهْتَدِينَ

അക്കൂട്ടര്‍ സന്മാര്‍ഗത്തിന് പകരം വഴികേട് വാങ്ങിയവരാകുന്നു, അപ്പോള്‍ അവരുടെ കച്ചവടം എത്ര നഷ്ടകരം! അവര്‍ സന്മാര്‍ഗം ഉപയോഗപ്പെടുത്തുന്നവരായില്ല.

മൊത്തം മനുഷ്യര്‍ക്ക് സന്‍മാര്‍ഗവും സത്യാസത്യ വിവേചന മാനദണ്ഡവുമായിട്ടാ ണ് ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 2: 185 ല്‍ പറഞ്ഞിട്ടുണ്ട്. നാഥന്‍റെ സംസാരമായ അദ്ദിക്റില്‍ നിന്ന് സന്മാര്‍ഗം അന്വേഷി ക്കാതെ വേറെ എവിടെ അന്വേഷിച്ചാലും അവരെ നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് പിന്തിരിപ്പിച്ചുവിടുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. സ ന്മാര്‍ഗമായ അദ്ദിക്റിനെ മൂടിവെക്കുന്നവര്‍ അവരുടെയും കുടുംബാംഗങ്ങളുടെയും വയ റുകളില്‍ തീയാണ് നിറക്കുന്നതെന്ന് 2: 174-175 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിനെ പരിഗ ണിക്കാതെ അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായിത്തീര്‍ന്ന ഫുജ്ജാറുകള്‍ പ്രകാശമാ യ അദ്ദിക്റിനെ അവരുടെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണെങ്കിലും നാഥന്‍ അവന്‍റെ പ്രകാശമായ അദ്ദിക്റിനെ ലോകത്ത് വ്യാപിപ്പിക്കുകതന്നെ ചെയ്യുമെന്ന് 9: 32 ല്‍ വിവരിച്ചിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്താത്ത ഫു ജ്ജാറുകളായ ഭ്രാന്തന്മാരുടെ ഒരു പ്രവര്‍ത്തനത്തിനും വിധിദിവസം ത്രാസില്‍ തൂക്കം ല ഭിക്കുകയില്ല എന്ന് 7: 8-9; 18: 103-105; 47: 8-9 സൂക്തങ്ങളിലും, ലക്ഷ്യബോധമില്ലാതെ ഇ വിടെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 25: 34, 65 -66 സൂക്തങ്ങളിലും കുഫ്ഫാറുകളായ അവരാണ് വായിക്കുന്നത്. 1: 5; 2: 254; 3: 91 വി ശദീകരണം നോക്കുക.