إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُولَٰئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا التَّوَّابُ الرَّحِيمُ
പശ്ചാത്തപിക്കുകയും കര്‍മ്മങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും (ഒളിപ്പിച്ചുവെച്ചത്) വ്യക്തമാക്കുകയും ചെയ്തവര്‍ ഒഴികെ, അപ്പോള്‍ അക്കൂട്ടരുടെമേല്‍ ഞാന്‍ മടങ്ങുന്നതാണ്, ഞാന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്ന കാരുണ്യവാനാകുന്നു.
33: 72-73 ല്‍ പറഞ്ഞ ത്രാസും അമാനത്തുമായ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടത് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരെ അന്ധമായി പിന്‍പറ്റുന്ന, അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മു ശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടിയും വിശ്വാ സികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്നതിന് വേ ണ്ടിയുമാണെന്ന് പറഞ്ഞിട്ടുണ്ട്. നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന ക പടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളെ ശിക്ഷിക്കാന്‍ വേണ്ടിയാണ് അവരെ വേര്‍തിരിക്കുന്നത് എന്നും അവര്‍ക്ക് ദുഷിച്ച പരിണിതിയാണുള്ളത് എന്നും നാ ഥന്റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ട അവര്‍ക്ക് നരകക്കുണ്ഠം വാഗ്ദത്തം ചെയ്യ പ്പെട്ടിട്ടുണ്ട് എന്നും 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാ ണെന്ന് 4: 145 ലും; എന്നാല്‍ അവരില്‍ ആരാണോ സത്യമായ അദ്ദിക്ര്‍ കൊണ്ട് ഉണര് ത്തപ്പെടുമ്പോള് കഴിഞ്ഞുപോയ ജീവിതത്തില്‍ സംഭവിച്ചുപോയ തെറ്റുകുറ്റങ്ങള്‍ക്ക് പൊറുക്കലിനെത്തേടുകയും അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതം പിന്‍പറ്റുകയും നാഥനെ മുറുകെപ്പിടിക്കുകയും ജീവിതം നാഥന് സമര്‍പ്പിക്കുകയും ചെയ്യുന്നത്, അവര്‍ വിശ്വാ സിയുടെ കൂടെയാണെന്ന് 4: 146 ലും പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ വേദഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി നയിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. തെമ്മാടികളല്ലാതെ അദ്ദിക്ര്‍ മൂടിവെക്കുകയില്ല എന്ന് 2: 99 ലും തെമ്മാടികള്‍ ഇനി വിശ്വസിക്കുകയില്ല എന്ന് 10: 33 ലും ഫുജ്ജാറുകള്‍ വായിച്ചിട്ടുള്ളതാണ്. 2: 6-7, 12, 39 വിശദീകരണം നോക്കുക.