وَإِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ لَا إِلَٰهَ إِلَّا هُوَ الرَّحْمَٰنُ الرَّحِيمُ
നിങ്ങളുടെ ഇലാഹ് ഏകനായ ഇലാഹാകുന്നു, അവന്‍ ഒഴികെ മറ്റൊരു ഇലാഹും ഇല്ല തന്നെ, അവന്‍ നിഷ്പക്ഷവാനായ കാരുണ്യവാനാകുന്നു.
313 പ്രവാചകന്മാര്‍ക്കും നാഥനില്‍ നിന്ന് സത്യവും തെളിവുമായ അദ്ദിക്ര്‍ അവത രിപ്പിക്കപ്പെട്ടത് പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് മറ്റൊരു ഇലാഹുമില്ല എന്നും അതു കൊണ്ട് അവനെമാത്രം സേവിക്കുക എന്നും പഠിപ്പിക്കാനാണ് എന്ന് 21: 24-25 ല്‍ പറഞ്ഞി ട്ടുണ്ട്. എന്നാല്‍ 25: 17-18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന വരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്പറ്റിക്കൊണ്ടിരി ക്കുന്നവരുമാണ്. അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസി 'ഞങ്ങള്‍ സേവിക്കുന്നത് നി ന്നെ മാത്രമാണ്, അതിന് ഞങ്ങള്‍ സഹായം തേടുന്നത് നിന്നോട് മാത്രമാണ്' എന്ന സൂക്തം 1: 4 വായിക്കുമ്പോള്‍ സൂക്തം 1: 7 ല്‍ പറഞ്ഞ, നാഥന്റെ കോപത്തിന് വിധേയരാ യ കപടവിശ്വാസികളും അവരെ പിന്‍പറ്റുന്ന വഴിപിഴച്ച അനുയായികളുമടങ്ങിയ ഫുജ്ജാ റുകളില് ഉള്‍പ്പെടുത്തരുതേ എന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. അത്തരം വിശ്വാസി പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്ശക്കാരി ല്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ നിങ്ങള്‍ മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കുന്നില്ലെയോ എന്ന 32: 4 ന്‍റെ കല്‍പന ഉള്‍ക്കൊണ്ട് ലോകര്‍ക്ക് നിഷ്പക്ഷ വാനായ നാഥനെ പരിചയപ്പെടുത്താനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കാന്‍ കഴിയുന്നത്ര ശ്രമിക്കുന്നതാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേ ക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് ഓരോരുത്തരും കണ്ട, കേട്ട, തൊട്ട, വായി ച്ച സൂക്തങ്ങള്‍ അവനെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ ന രകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. വിശ്വാസികള്‍ക്ക് മാത്രമാണ് നാഥന്‍ കാരുണ്യവാനായിട്ടുള്ളത്. ഗ്രന്ഥം കിട്ടിയവരില്‍ നിന്നും കാരുണ്യമായ അദ്ദിക്റിനെ സത്യ പ്പെടുത്താത്ത മനുഷ്യരെല്ലാം ഭിന്നിക്കുകയും അവരും അവരുടെ ജിന്നുകൂട്ടുകാരും നര കക്കുണ്ഠത്തില് പ്രവേശിക്കുകയും ചെയ്യുമെന്ന് 11: 118-119 ല്‍ പറഞ്ഞിട്ടുണ്ട്. 1: 2; 2: 133 വിശദീകരണം നോക്കുക.