( അല്‍ ബഖറ ) 2 : 172

يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നാം നിങ്ങള്‍ക്ക് നല്‍കിയ ഭക്ഷണവിഭവങ്ങളില്‍ നിന്ന് പരിശുദ്ധമായത് നിങ്ങള്‍ ഭക്ഷിക്കുക, അല്ലാഹുവിന് നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക-നിങ്ങള്‍ അവനെ മാത്രം സേവിക്കുന്നവരാണെങ്കില്‍!

23: 51-52 ല്‍ പ്രവാചകന്മാരെ വിളിച്ച് 'നിങ്ങള്‍ പരിശുദ്ധമായ വിഭവങ്ങള്‍ ഉപയോഗിക്കുക, നിങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെ യ്യുക, നിശ്ചയം ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അറിയുന്നവന്‍ തന്നെയാണ്, നിശ്ചയം നിങ്ങളുടെ സമുദായം ഒറ്റ സമുദായവും ഞാന്‍ നിങ്ങളുടെ ഉടമയുമാണ്, അതു കൊണ്ട് നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍' എന്ന് പറഞ്ഞിട്ടുണ്ട്. 7: 32 ല്‍, ഇഹത്തില്‍ എ ല്ലാ ഭക്ഷണവിഭവങ്ങളും വിശ്വാസികള്‍ ഉപയോഗിക്കുന്നതാണ് അല്ലാഹുവിന് ഏറെ ഇഷ്ടം എന്നും പരലോകത്ത് അത് അവര്‍ക്ക് മാത്രമുള്ളതാണ് എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ 4: 150-151 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്ക് പോകാനുള്ള യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാതെയും നാഥനെ വിസ്മരിച്ചും കൊണ്ട് പിശാചിനെ സേവിക്കുന്നവരും മരണത്തോടുകൂടി നരകക്കുണ്ഠത്തിലേക്ക് പോ കാനുള്ളവരുമായതിനാല്‍ ഈ ലോകത്ത് ഭക്ഷണവിഭവങ്ങള്‍ കൂടുതല്‍ നല്‍കിയിട്ടുള്ള ത് അവര്‍ക്കാണ് എന്ന് 43: 33-35 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ ഇഹത്തില്‍ അല്ലാഹു വിന്‍റെ പ്രതിനിധികളായിക്കൊണ്ട് അല്ലാഹുവിന് വേണ്ടി മാത്രം ജീവിക്കുന്നവരാണ്. അവ ര്‍ക്ക് മരണത്തോടുകൂടിയാണ് സ്വര്‍ഗം ലഭിക്കുക. പിശാചിന്‍റെ പ്രതിനിധികളായി ജീവി ക്കുന്ന കപടവിശ്വാസികള്‍ക്ക് ഇഹലോകം സ്വര്‍ഗവും മരണത്തോടുകൂടി നരകവുമാണ്. ബോറന്മാരുടെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകാനുള്ള അവരോട് വിശ്വാ സി "നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകക്കു ണ്ഠത്തിലേക്കാണ്" എന്ന് പറയാന്‍ 14: 30 ലൂടെ കല്‍പിക്കപ്പെട്ടിട്ടുണ്ട്. അന്ത്യപ്രവാചക നായ മുഹമ്മദിനെ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റും കൊണ്ട് അയ ച്ചിട്ടുള്ളത് മൊത്തം മനുഷ്യരിലേക്കാണ് എന്നും, വിവിധ തരത്തിലുള്ള ആചാരാനുഷ് ഠാനങ്ങള്‍ വഴി അവരെ ബാധിച്ചിരുന്ന ജീവിതഭാരങ്ങളും ദുശ്ശക്തികളുടെ പ്രേരണകളാല്‍ അവരെ ബന്ധിച്ചിരുന്ന ചങ്ങലകളും പൊട്ടിച്ചെറിയാനും പരിശുദ്ധമായത് മ്ലേച്ഛമായതില്‍ നിന്ന് വേര്‍തിരിച്ച് കൊടുക്കാനുമാണ് എന്നും 7: 157-158 ല്‍ വിവരിച്ചിട്ടുണ്ട്. പരിശുദ്ധവും അനുവദനീയവുമായ ഭക്ഷണം കഴിക്കുന്ന ശരീരം കൊണ്ട് ചെയ്ത പ്രവൃത്തികള്‍ മാത്ര മേ സ്വീകരിക്കപ്പെടുകയുള്ളൂ. അവര്‍ക്കുമാത്രമേ പരിശുദ്ധ വചനമായ അദ്ദിക്ര്‍ മനസ്സിലാവുകയുമുള്ളൂ. അതാണ് മാന്യവായനയായ അദ്ദിക്ര്‍ പരിശുദ്ധന്മാരല്ലാതെ സ്പര്‍ശിക്കുകയില്ല എന്ന് 56: 79 ല്‍ പറഞ്ഞതിന്‍റെ പൊരുള്‍. അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെ ടുത്തുമ്പോള്‍ മാത്രമേ അനുവദനീയവും മ്ലേച്ഛവും വേര്‍തിരിക്കാന്‍ സാധിക്കുകയുള്ളൂ. 2: 168-169 ല്‍ വിവരിച്ച പ്രകാരം പൈശാചിക കാല്‍പാടിലൂടെ സമ്പാദിക്കുന്നതെല്ലാം മ്ലേ ച്ഛവും നിഷിദ്ധവുമാണ്.

നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ സാഷ്ടാംഗം പ്രണമിക്കരുത്, നിങ്ങള്‍ അവയെ സൃഷ്ടിച്ച നാഥന് സാഷ്ടാംഗപ്രണാമം നടത്തുക, നിങ്ങള്‍ അവനെ മാത്രം സേവിക്കു ന്നവരാണെങ്കില്‍ എന്ന് 41: 37 ല്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സത്യാസത്യ വിവേചനമാ നദണ്ഡമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് വിവിധ നാടുകളിലുള്ള ചന്ദ്രോദയത്തെ അടി സ്ഥാനമാക്കി 2: 150 ല്‍ വിവരിച്ച പ്രകാരം നോമ്പ്, പെരുന്നാള് തുടങ്ങിയവ വ്യത്യസ്ഥ ദിനങ്ങളില്‍ കൊണ്ടാടുകവഴി പിശാചിനെ സേവിക്കുന്നവരും ചന്ദ്രന് സാഷ്ടാംഗം പ്ര ണമിക്കുന്ന മുശ്രിക്കുകളും അക്രമികളുമാണ്. 7: 127-137 ല്‍ വിവരിച്ച പ്രകാരം മഹ്ദിയു ടെ ആഗമനം ഇജാസില്‍ പ്രഖ്യാപിക്കുന്നതോടെ മാലിന്യമായ ഇത്തരം ഫുജ്ജാറുകളെ അവിടെനിന്നും പുറത്താക്കുന്നതും മനുഷ്യരില്‍ നിന്ന് ലോകത്തുള്ള വിശ്വാസികളെ അ ങ്ങോട്ട് പ്രവേശിപ്പിക്കുന്നതുമാണ്.

25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണ മായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കു ന്ന വിശ്വാസി 2: 149-150 ല്‍ വിവരിച്ച ജീവിതരീതിയാണ് പിന്‍പറ്റുക. 2: 62 ല്‍ വിവരിച്ച പ്ര കാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ആത്മാവിനെ പരിഗണിക്കുന്ന ജൈനര്‍, ബുദ്ധ ര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരാണ് താരതമ്യേന പ്രകൃതിമതമായ ഇസ്ലാമില്‍ ഇന്ന് നിലകൊള്ളുന്നത്. അവര്‍ ഏകദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 2: 152, 188; 9: 34; 16: 114 വിശദീകരണം നോക്കുക.