( അല്‍ ബഖറ ) 2 : 23

وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ

നമ്മുടെ അടിമയുടെമേല്‍ നാം ഇറക്കിയതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അപ്പോള്‍ അതുപോലുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരിക; നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെയുള്ള നിങ്ങളുടെ സഹായികളെ വിളിക്കുകയും ചെയ്യുക-നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍!

10: 38 ലും ഇതേ വെല്ലുവിളി അല്ലാഹു ആവര്‍ത്തിച്ചിട്ടുണ്ട്. 114 സൂറത്തുകളുള്ള ഗ്ര ന്ഥത്തിലെ ചെറിയ സൂറത്തുകളായ അസ്വര്‍, കൗസര്‍, നസ്വ്ര്‍ എന്നിവപോലുള്ള 3 സൂ ക്തങ്ങളുള്ള ഒരു സൂറത്തെങ്കിലും കെട്ടിച്ചമച്ച് കൊണ്ടുവരാന്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യരെ അല്ലാഹു വെല്ലുവിളിക്കുകയാണ്. ഇതുപോലുള്ള പത്ത് സൂറത്തുകള്‍ കെട്ടി ച്ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ 11: 13 ലും അല്ലാഹു വെല്ലുവിളിച്ചിട്ടുണ്ട്. മനുഷ്യരും ജിന്നുകളും മുഴുവനും ഒരുമിച്ചുകൂടി പരസ്പരം സഹായിച്ചാല്‍ പോലും ഇതുപോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ക്ക് സാധ്യമല്ല എന്ന് 17: 88 ലും പറഞ്ഞിട്ടുണ്ട്. സ്രഷ്ടാവി ന്‍റെ മൊത്തം സൃഷ്ടികള്‍ക്കുള്ള മുഖപത്രമായ അദ്ദിക്ര്‍ പോലെയുള്ള ഒരു വര്‍ത്തമാ നം കൊണ്ടുവരാന്‍ 52: 34 ലും വെല്ലുവിളിച്ചിട്ടുണ്ട്. ഈ വെല്ലുവിളികള്‍ നേരിടുന്നതില്‍ ലോകത്ത് ഇന്നേവരെ ആരും വിജയിച്ചിട്ടില്ല. ഇനി വിജയിക്കുകയുമില്ല. നിരക്ഷരനായ പ്രവാചകനിലൂടെ അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ 5: 48 ല്‍ വിവരിച്ച പ്രകാരം മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്ത് സൂക്ഷിക്കുന്നതുമാണ്. 10: 38; 11: 13, 35; 32: 3; 46: 8 എന്നീ അഞ്ച് സൂക്തങ്ങളും ആരംഭിക്കുന്നത് 'അതോ, ഇത് അവന്‍ കെട്ടിച്ചമച്ച് ഉണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ' എന്ന് ചോദിച്ചുകൊണ്ടാണ്.

ചില വാക്കുകള്‍ കെട്ടിച്ചമച്ച് അവന്‍ നമ്മുടേതായി പറയുകയാണെങ്കില്‍ നാം അ വനെ വലംകൈ കൊണ്ട് പിടികൂടുകയും അവന്‍റെ ജീവനാഡി മുറിച്ചുകളയുകയും ചെ യ്യുമായിരുന്നു, അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അല്ലാഹുവില്‍നിന്നുള്ള ശിക്ഷയെ തടയാ നാവുകയില്ല എന്ന് 69: 44-47 ലും, നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിന്‍റെമേല്‍ ദിവ്യസന്ദേ ശമായി നല്‍കപ്പെട്ടത് എടുത്തുകൊണ്ട് പോവുകതന്നെ ചെയ്യുമായിരുന്നു, പിന്നെ അ തിനുവേണ്ടി നമുക്കെതിരെ വാദിക്കാന്‍ ഒരു വക്കീലിനെ നീ കണ്ടെത്തുകയുമില്ല എന്ന് 17: 86 ലും പറഞ്ഞിട്ടുണ്ട്.

3: 7 ല്‍ വിവരിച്ചപ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷ മുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആനിനെയാണ് നാഥന്‍റെ ഗ്രന്ഥമായി പരിഗണിക്കുന്നത്. എന്നാല്‍ നൂഹ് മുതല്‍ മു ഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം അദ്ദിക്റാണെന്ന് 4: 63; 16: 43-44; 21: 24-25; 41: 44 സൂക്തങ്ങളിലും, അതിന്‍റെ സൂക്ഷിപ്പാണ് നാഥന്‍ ഏറ്റെടുത്തിട്ടുള്ള ത് എന്ന് 15: 9 ല്‍ പറഞ്ഞതും ഈ കെട്ട ജനത മനസ്സിലാക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഖു ര്‍ആന്‍ എന്ന ഗ്രന്ഥം തന്നെ നാഥനില്‍ നിന്ന് അവതരിച്ചിട്ടില്ല. മറിച്ച് മുകളില്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ മാത്രമാണ് എല്ലാ കാലങ്ങളിലും അവതരിച്ചിട്ടുള്ളത്. 313 ഗ്രന്ഥങ്ങളും ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളതുകൊണ്ടാണ് 15: 91 ല്‍ അദ്ദിക്റിന് ഖുര്‍ആന്‍ എന്ന് പ റഞ്ഞിട്ടുള്ളത്. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീ കരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഇന്ന് രൂപപ്പെട്ടിരിക്കെ അതിന്‍റെ 40 പേരുകളും സത്യപ്പെടുത്താതെ ഒരാളും വിശ്വാസിയാവുകയില്ല. 16: 89 ല്‍ പ റഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ച അദ്ദിക്റിനെ സന്മാര്‍ഗവും കാരു ണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ മുസ്ലിംകള്‍. അറബി ഖുര്‍ആന്‍ വായിക്കുന്ന, 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തിലാണെന്ന് 82: 14 ല്‍ പറഞ്ഞിട്ടുണ്ട്. മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമാണ് അദ്ദിക്ര്‍ എന്ന് 41: 41 ലും, അത് വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത് എന്ന് 41: 43 ലും പറഞ്ഞിട്ടുണ്ട്. 2: 31, 94, 111; 3: 93, 168, 183; 6: 40, 143; 7: 194; 10: 38, 48; 11: 13; 27: 64, 71; 32: 28; 34: 29; 36: 48; 44: 36; 45: 25; 46: 4; 49: 17; 56: 87; 62: 6; 67: 25 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍ എന്ന് പറഞ്ഞുകൊണ്ടാണ്. 8: 31; 10: 94; 12: 111 വിശദീകരണം നോക്കുക.