( അല്‍ ബഖറ ) 2 : 236

لَا جُنَاحَ عَلَيْكُمْ إِنْ طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا لَهُنَّ فَرِيضَةً ۚ وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ ۖ حَقًّا عَلَى الْمُحْسِنِينَ

സ്ത്രീകളെ സ്പര്‍ശിക്കുന്നതിനുമുമ്പോ അല്ലെങ്കില്‍ അവര്‍ക്ക് നിശ്ചയിച്ച വിവാഹമൂല്യം നല്‍കുന്നതിനുമുമ്പോ വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ നിങ്ങളുടെമേല്‍ വിരോധമില്ല, ധനികന്‍റെമേല്‍ അവന്‍റെ കഴിവനുസരിച്ചും ദരിദ്രന്‍റെമേല്‍ അവന്‍റെ കഴിവനുസരിച്ചും ന്യായമായ ഒരു വിഭവം പാരിതോഷികമായി നല്‍കല്‍ ബാധ്യതയുണ്ട്, അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരുടെമേല്‍ അതൊരു ബാധ്യത തന്നെയാണ്.