( അല്‍ ബഖറ ) 2 : 47

يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ

ഓ ഇസ്റാഈല്‍ സന്തതികളേ! ഞാന്‍ നിങ്ങളുടെ മേല്‍ വര്‍ഷിച്ചിട്ടുള്ളതായ എന്‍റെ അനുഗ്രഹങ്ങളും, നിശ്ചയം നിങ്ങളെ ഞാന്‍ സര്‍വ്വലോകരുടെമേല്‍ ശ്രേഷ്ഠരാക്കിയതും നിങ്ങള്‍ സ്മരിക്കുവീന്‍!

ഈ സൂക്തം 2: 122 ല്‍ ആവര്‍ത്തിച്ചിട്ടുണ്ട്. നിശ്ചയം നാം ആദംസന്തതികളെ ആ ദരിച്ചിട്ടുണ്ട്, അവരെ നാം കരയിലും കടലിലും വഹിപ്പിക്കുകയും പരിശുദ്ധമായ ഭക്ഷണവിഭവങ്ങളില്‍ നിന്ന് അവര്‍ക്ക് നല്‍കുകയും നാം സൃഷ്ടിച്ച അധിക സൃഷ്ടികളേക്കാളും അവര്‍ക്ക് നാം ശ്രേഷ്ഠത നല്‍കുകയും ചെയ്തിട്ടുണ്ട് എന്ന് 17: 70 ല്‍ പറഞ്ഞിട്ടുണ്ട്. അ ല്ലാഹു ഇസ്റാഈല്‍ സന്തതികള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ തുടര്‍ന്നുള്ള സൂക്തങ്ങളി ല്‍ വിവരിക്കുന്നുണ്ട്. ഗ്രന്ഥത്തില്‍ പേരെടുത്തുപറഞ്ഞ ഇരുപത്തിഅഞ്ച് നബിമാരില്‍ പ കുതിയിലധികവും ഉലൂല്‍ അസ്മുകളില്‍ (സ്ഥൈര്യചിത്തരില്‍) പെട്ട അഞ്ച് പ്രവാചക ന്മാരായ മുഹമ്മദ്, ഇബ്റാഹിം, നൂഹ്, മൂസാ, ഈസാ എന്നിവരില്‍ മൂസാ, ഈസാ എന്നീ രണ്ടുപ്രവാചകന്മാരും ഇസ്റാഈല്‍ സന്തതികളിലാണ് വന്നിട്ടുള്ളത്. ലോകത്ത് മറ്റാര്‍ ക്കും നല്‍കപ്പെടാത്ത പ്രഭാവവും പ്രൗഢിയും രാജാധിപത്യവും നല്‍കപ്പെട്ട ദാവൂദും സുലൈമാനും ഇസ്റാഈല്‍ സന്തതികളില്‍ പെട്ടവരാണ്. മുഹമ്മദ് പ്രവാചകനായി നി യോഗിക്കപ്പെടുന്നതിനുമുമ്പ് ലോകത്തിന്‍റെതന്നെ നേതൃത്വം ഇസ്റാഈല്‍ സന്തതികളു ടെ കൈകളിലായിരുന്നു. ഇതെല്ലാം അവര്‍ക്ക് മറ്റുള്ളവരെക്കാളുള്ള ശ്രേഷ്ഠതകളാണ്. ഇന്ന് 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ പെട്ട ആരും ത ന്നെ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഏകദൈവ ത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുക യാണെങ്കില്‍ അവരുടെ പ്രതിഫലം നാഥന്‍റെ പക്കലുണ്ട്. അവര്‍ക്ക് ഭയപ്പെടാനോ ദുഃഖി ക്കാനോ ഇടവരികയില്ല, 2: 29 ല്‍ വിവരിച്ച പ്രകാരം വേദത്തിന്‍റെ ഏറ്റവും നല്ല വിശദീക രണമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴ ക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ലും, അവര്‍ കരയിലെ ഏറ്റവും ദുഷിച്ച ജീവികളാണെന്ന് 98: 6 ലും പറഞ്ഞിട്ടുണ്ട്.