( അല്‍ ബഖറ ) 2 : 59

فَبَدَّلَ الَّذِينَ ظَلَمُوا قَوْلًا غَيْرَ الَّذِي قِيلَ لَهُمْ فَأَنْزَلْنَا عَلَى الَّذِينَ ظَلَمُوا رِجْزًا مِنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ

അപ്പോള്‍ അക്രമികളായ അവര്‍ വാക്കിനെ അവരോട് പറയപ്പെട്ടിട്ടില്ലാത്ത ഒന്നാക്കി മാറ്റിമറിച്ചു, അപ്പോള്‍ നാം ആ അക്രമികളായവരുടെമേല്‍ ആകാശത്തു നിന്നും ദണ്ഡനമിറക്കി-അവര്‍ തെമ്മാടികളായിരുന്നതുകൊണ്ട്.

ഇസ്റാഈല്‍ സന്തതികളുടെ വാഗ്ദത്തഭൂമിയായ ഫലസ്തീനില്‍ പ്രവേശിക്കുന്നതി ന്‍റെ ഭാഗമായി അവരില്‍ നിന്നുള്ള പന്ത്രണ്ട് പ്രമുഖന്മാരെ ആ പ്രദേശം നിരീക്ഷിക്കാന്‍ വേണ്ടി പറഞ്ഞയക്കുകയുണ്ടായി. തിരിച്ചുവന്ന അവരില്‍ നിന്നുള്ള രണ്ടുപേരൊഴിച്ച് ബാക്കിയുള്ളവര്‍ പറഞ്ഞത്: 'നിശ്ചയം ആ നാട്ടിലുള്ളത് മല്ലന്മാരായ ഒരു ജനതയാണ്, അവര്‍ അവിടെയുള്ള കാലത്തോളം ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല, അവര്‍ അവി ടെ നിന്ന് പോവുകയാണെങ്കില്‍ ഞങ്ങള്‍ അവിടെ പ്രവേശിച്ചുകൊള്ളാം' എന്നാണ്. അ പ്പോള്‍ അവരില്‍ നിന്നുള്ള അല്ലാഹുവിനെ ഭയപ്പെടുന്ന രണ്ടുപേര്‍ പറഞ്ഞു: 'നിങ്ങള്‍ അവിടെ പ്രവേശിക്കുകയാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് അതിജയിക്കുക, നിങ്ങള്‍ വി ശ്വാസികളാണെങ്കില്‍ അല്ലാഹുവിന്‍റെ മേലാണ് നിങ്ങള്‍ ഭരമേല്‍പ്പിക്കേണ്ടത്'. അപ്പോ ള്‍ അവര്‍ പറഞ്ഞു: 'അവര്‍ അവിടെയുള്ള കാലത്തോളം ഞങ്ങള്‍ ഒരിക്കലും അവിടെ പ്രവേശിക്കുകയില്ല, മൂസാ! നീയും നിന്‍റെ നാഥനും പോയി യുദ്ധം ചെയ്യുക, ഞങ്ങള്‍ ഇ വിടെ ഇരിക്കുകയാണ്'. അപ്പോള്‍ മൂസാ പറഞ്ഞു: 'എന്‍റെ നാഥാ! എനിക്ക് എന്‍റെയും സ ഹോദരന്‍റെയും കാര്യത്തില്‍ മാത്രമേ സ്വാധീനമുള്ളൂ, അപ്പോള്‍ ഞങ്ങള്‍ക്കും തെമ്മാടികളായ ഈ ജനതക്കുമിടയില്‍ നീ വേര്‍തിരിവുണ്ടാക്കിയാലും' അല്ലാഹു പറഞ്ഞു: 'ആ നാട് നാല്‍പത് വര്‍ഷത്തേക്ക് അവര്‍ക്ക് നിഷിദ്ധമാണ്, അവര്‍ ഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ് പിടിവള്ളിയില്ലാതെ (ആസ്ഥാനമില്ലാതെ) നടക്കുന്നതാണ്, അതുകൊണ്ട് തെമ്മാടികളായ ഈ ജനതയുടെമേല്‍ നീ ദുഃഖിക്കേണ്ടതില്ല' എന്ന് 5: 20-26 ല്‍ പറഞ്ഞിട്ടുണ്ട്.

വാക്കിനെ അവരോട് പറയപ്പെട്ടിട്ടില്ലാത്ത ഒന്നാക്കി മാറ്റിമറിച്ചു എന്നുപറഞ്ഞതി ന്‍റെ വിവക്ഷ, അവര്‍ ആ നാട്ടില്‍ പ്രവേശിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നും ലഭിച്ച സന്മാര്‍ഗം ഉപയോഗപ്പെടുത്തി സമാധാനത്തോടും സഹവര്‍ത്തിത്വത്തോടും കൂടി അല്ലാഹു നിശ്ചയിച്ച കാലം നമുക്ക് ഇവിടെ കഴിച്ചുകൂട്ടാം എന്ന് പറയുന്നതിനുപകരം, അ തികായകന്മാരായ അമാലിക്കുകളെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ സ്വയം നിസ്സാരന്മാരായി കാണുകയും ആത്മാവിനെ പരിഗണിക്കാതെ ഭീരുത്വം പ്രകടിപ്പിച്ചുകൊണ്ട് നീയും നി ന്‍റെ നാഥനും പോയി യുദ്ധം ചെയ്യുക എന്ന് മൂസായോട് പറയുകയുമാണുണ്ടായത്. അ പ്പോള്‍ ആകാശത്തുനിന്നും അല്ലാഹു പ്ലേഗ് പോലുള്ള പകര്‍ച്ച വ്യാധികള്‍ ഇറക്കി അവരെ ശിക്ഷിച്ചു.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 3: 96-97; 5: 97 സൂക്ത ങ്ങളുടെ കല്‍പന ധിക്കരിച്ചുകൊണ്ട് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളെ കാഫിറുകളെന്ന് മുദ്രകുത്തി മക്കയിലുള്ള കഅ്ബയിലേക്ക് പ്രവേശനം വിലക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരം ഫുജ്ജാറുകളാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. മക്ക-മദീന പ്ര ദേശങ്ങള്‍ ഉള്‍പ്പെട്ട ഇജാസില്‍ നീതിമാനായ മഹ്ദി വരുന്നതോടുകൂടി അവിടെയുള്ള കാഫിറുകളെല്ലാം പുറത്താക്കപ്പെടുന്നതും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ലൈംഗിക ബന്ധമില്ലാതെ ദൈവസ്മരണയില്‍ നിലകൊള്ളുന്ന സന്യാസി സന്യാസി നികളെയെല്ലാം അവിടേക്ക് വേര്‍തിരിക്കുന്നതാണ്. ശേഷം 9: 67-68 ല്‍ പറഞ്ഞ തെമ്മാ ടികളായ കപടവിശ്വാസികള്‍ക്കും കുഫ്ഫാറുകള്‍ക്കും അവിടേക്ക് പ്രവേശനം വിലക്ക പ്പെടുന്നതുമാണ്. 5: 44, 45, 47; 9: 28; 10: 33 വിശദീകരണം നോക്കുക.