( അല്‍ ബഖറ ) 2 : 6

إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ

നിശ്ചയം കാഫിറുകളായിട്ടുള്ളവരാരോ, അവരുടെമേല്‍ നീ അവരെ മുന്നറിയിപ്പ് നല്‍കലും അല്ലെങ്കില്‍ നീ അവരെ മുന്നറിയിപ്പ് നല്‍കാതിരിക്കലും സമമാണ്; അവര്‍ വിശ്വസികളാവുകയില്ല.

സൂക്തത്തില്‍ പറഞ്ഞ കാഫിറുകളായിട്ടുള്ളവര്‍ സത്യമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളാണ്. കപടവിശ്വാസികളുടെ മേല്‍ നീ പൊറുക്കലിനെത്തേടുന്നതും പൊറുക്കലിനെത്തേടാതിരിക്കുന്നതും സമമാണ്, അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ലതന്നെ, നിശ്ചയം അല്ലാഹു തെമ്മാടികളായ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ എന്ന് 63: 6 ലും, നിങ്ങള്‍ അവരെ സന്‍മാര്‍ഗമായ അദ്ദി ക്റിലേക്ക് വിളിച്ചാല്‍ അവര്‍ നിങ്ങളെ പിന്‍പറ്റുകയില്ല, നിങ്ങള്‍ അവരെ വിളിക്കലും മൗ നം ദീക്ഷിക്കലും (വിളിക്കാതിരിക്കലും) നിങ്ങളുടെമേല്‍ സമമാണ് എന്ന് 7: 193 ലും, അ വരുടെ കാര്യത്തില്‍ നീ മുന്നറിയിപ്പ് നല്‍കുന്നതും അല്ലെങ്കില്‍ നല്‍കാതിരിക്കുന്നതും സമമാണ്, അവര്‍ വിശ്വസിക്കുന്നവരാവുകയില്ല, നിശ്ചയം നീ മുന്നറിയിപ്പ് നല്‍കുക അ ദ്ദിക്റിനെ പിന്‍പറ്റുന്ന വരെയും നിഷ്പക്ഷവാനായ നാഥനെ അദ്ദിക്റില്‍ നിന്ന് കണ്ടു കൊണ്ട് ഭയപ്പെടുന്നവരെയും മാത്രമാണ്, അപ്പോള്‍ അവന് പാപമോചനവും മാന്യമാ യ പ്രതിഫലവുമുണ്ടെന്നും സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് 36: 10-11 ലും പറ ഞ്ഞിട്ടുണ്ട്. അപ്രകാരം നിശ്ചയം അവര്‍ വിശ്വസിക്കുകയില്ല എന്ന നിന്‍റെ നാഥന്‍റെ വച നം തെമ്മാടികളായവരുടെ മേല്‍ ബാധകമായിരിക്കുന്നു എന്ന് 10: 33 ലും, അപ്രകാരം കാഫിറുകളായവരുടെ മേല്‍ നിശ്ചയം അവര്‍ നരകവാസികളാണെന്നുള്ള നിന്‍റെ നാഥ ന്‍റെ വചനം ബാധകമായിരിക്കുന്നു എന്ന് 40: 6 ലും പറഞ്ഞിട്ടുണ്ട്. ടിക്കറ്റായ അദ്ദിക്റി നെ മൂടിവെക്കുന്ന ഏതൊരു മനുഷ്യനും വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ലും, നിശ്ച യം നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളായ ഒരു ജനതയെ അ ല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് 5: 67; 16: 107 എന്നീ സൂക്തങ്ങളിലും പ റഞ്ഞിട്ടുണ്ട്. നിശ്ചയം അദ്ദിക്ര്‍ നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, എന്നാല്‍ ജനങ്ങളില്‍ അധികപേരും വിശ്വസികളാവുകയില്ല എന്ന് പറഞ്ഞുകൊണ്ടാണ് 11: 17 അ വസാനിക്കുന്നത്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനി ലാണെന്ന് 83: 7 ലും, അവര്‍ തന്നെയാണ് കുഫ്ഫാറുകളെന്ന് 83: 34, 36 സൂക്തങ്ങളിലും, അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയെ ഇത്തരം ഭ്രാന്തന്മാര്‍ പരിഹസിക്കു മെന്ന് 83: 29 ലും പറഞ്ഞിട്ടുണ്ട്.