( അല്‍ ബഖറ ) 2 : 60

وَإِذِ اسْتَسْقَىٰ مُوسَىٰ لِقَوْمِهِ فَقُلْنَا اضْرِبْ بِعَصَاكَ الْحَجَرَ ۖ فَانْفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَشْرَبَهُمْ ۖ كُلُوا وَاشْرَبُوا مِنْ رِزْقِ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ

മൂസാ തന്‍റെ ജനതയ്ക്കുവേണ്ടി വെള്ളം തേടിയ സന്ദര്‍ഭവും, അപ്പോള്‍ നാം കല്‍പ്പിച്ചു: നിന്‍റെ വടി കൊണ്ട് ആ കല്ലില്‍ അടിക്കുക, അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി, എല്ലാ ഓരോ വിഭാഗവും അവരുടെ വെള്ളമെടുക്കേണ്ട സ്ഥലം മനസ്സിലാക്കി, അല്ലാഹുവിന്‍റെ വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, നിങ്ങള്‍ ഭൂമിയില്‍ നാശകാരികളായി വി ഹരിക്കാതിരിക്കുകയും ചെയ്യുവീന്‍!

പന്ത്രണ്ട് ഗോത്രക്കാരായിരുന്ന ഇസ്റാഈല്‍ സന്തതികള്‍ മൂസായോട് കുടിവെ ള്ളം ചോദിച്ചപ്പോള്‍, അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം മൂസാ തന്‍റെ വടികൊണ്ട് കല്ലിന്മേ ല്‍ അടിക്കുകയും ഒറ്റ അടിക്ക് തന്നെ ഓരോ ഗോത്രക്കാര്‍ക്കും പ്രത്യേകം പ്രത്യേകം വെ ള്ളമെടുക്കാവുന്ന വിധത്തില്‍ പന്ത്രണ്ട് ഉറവകള്‍ പുറപ്പെടുവിക്കുകയുമുണ്ടായി. 2: 57 മു തല്‍ 60 വരെയുള്ള സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സംഭവങ്ങള്‍ 7: 160-162 ലും പരാമര്‍ശിച്ചിട്ടുണ്ട്.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമാ യിട്ടാണ് നാഥന്‍ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് എന്നിരിക്കെ അത് അനന്തരാവകാശമായി സ്വീകരിച്ചിട്ടുള്ള, അതിന്‍റെ വാഹകരായ പ്രവാചകന്‍റെ ജനതയുടെ ബാധ്യതയാണ് പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി അത് ലോകരില്‍ പ്രചരിപ്പിക്കല്‍. എന്നാല്‍ അവരിലെ അറബി ഖുര്‍ആന്‍ വായിക്കുന്ന ആത്മാവിനോട് അക്രമം കാണിച്ച ഫുജ്ജാറുകള്‍ ഈ ഉ ത്തരവാദിത്തം നിര്‍വ്വഹിച്ച് നാഥനെ സേവിക്കുന്നതിനുപകരം 7: 40; 36: 59-62 സൂക്ത ങ്ങളില്‍ വിവരിച്ച പ്രകാരം മിഥ്യാഗ്രന്ഥങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പിശാചിനെ സേവി ക്കുന്ന ഭ്രാന്തന്മാരായി മാറിയിരിക്കുകയാണ്. 29 കള്ളവാദികളെ പിന്‍പറ്റുന്നവരും മുപ്പതാ മത്തെ കള്ളവാദിയായ മസീഹുദ്ദജജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമായ 8: 22 ല്‍ പറഞ്ഞ ഈ ദുഷ്ടജീവികള്‍ ഈസായുടെ രണ്ടാം വരവോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെട്ടുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതാണ്. 2: 11-12, 254; 7: 169 -170 വിശദീകരണം നോക്കുക.