إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَىٰ وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
നിശ്ചയം വിശ്വാസികളായിട്ടുള്ളവര്‍ (പ്രവാചകന്‍റെ ജനതയില്‍ നിന്ന്), ജൂതരായവര്‍, ക്രിസ്ത്യാനികളായവര്‍, സാബിഈങ്ങളായവര്‍ ആരായാലും പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയുമാണെങ്കില്‍ അവര്‍ക്ക് അവരുടെ പ്രതിഫലം അവരുടെ നാഥന്‍റെ പക്കലുണ്ട്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല.
ഈ സൂക്തം 5: 69 ലും ആവര്‍ത്തിച്ചിട്ടുണ്ട്. 4: 163-164 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം ആദ്യപ്രവാചകനായ നൂഹ് മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് വരെയുള്ള 313 പ്ര വാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ടിട്ടുള്ള നാഥനില്‍ നിന്നുള്ള ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. 5: 48; 16: 44 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ട്. ആരാണോ അതിനെ സത്യപ്പെടുത്തുകയും പിന്‍പറ്റുകയും ചെയ്യുന്നത്, അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസിക ളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും നരകക്കുണ്ഠത്തിലേക്ക് വിധിക്ക പ്പെട്ട ഫുജ്ജാറുകളാണ്. 3: 19, 85 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ക്രോഡീകരിച്ചിട്ടുള്ള പ്രകൃതി ജീവിതവ്യവസ്ഥയായ ഇസ്ലാം മാത്രമാണ് ആദ്യമനുഷ്യനായ ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള സര്‍വ്വ മനുഷ്യര്‍ക്കും പ്രപഞ്ചനാഥനായ അല്ലാഹു അംഗീകരിച്ചിട്ടുള്ള ഏക ജീവിതവ്യവസ്ഥ. എല്ലാ ഓരോരുത്തരും ഇസ്ലാമിലാണ് ജനിക്കുന്നത്. ആരാണോ സര്‍വസ്വം സര്‍വലോകനാഥന് സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുന്നത്, അവര്‍ മാത്രമാണ് 313 പ്രവാചകന്മാരും 313 ഗ്രന്ഥങ്ങളും സമര്‍പ്പിക്കുന്ന ഇസ്ലാമിലുള്ളത്. എന്നാല്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും യഥാര്‍ത്ഥ ജീവിതവ്യവസ്ഥയായ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചുപോയിരിക്കുന്നു. എന്നാലും പ്രവാചകന്‍റെ ജനതയിലുള്ളതിനെക്കാള്‍ പ്രകൃതി ജീവിതവ്യവസ്ഥയായ ഇസ്ലാം കൂടുതല്‍ നിഴലിച്ചുകാണുന്നത് പ്രവാചകന്‍റെ തന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, യുക്തിവാദികള്‍ തുടങ്ങിയവരിലാണ്. ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, സിക്കുകാര്‍, പാര്‍സികള്‍ തുടങ്ങിയവരെല്ലാം സൂക്തത്തില്‍ പറഞ്ഞ സാബിഈങ്ങളിലാണ് ഉള്‍പ്പെടുക. പ്രവാചകന്‍ മുഹമ്മ ദ് നിയോഗിക്കപ്പെട്ടത് മുതല്‍ മുഴുവന്‍ മനുഷ്യരും പ്രവാചകന്‍റെ ഉമ്മത്തില്‍ (സമുദായത്തില്‍) പെട്ടവരാണെങ്കില്‍ പ്രവാചകന്‍റെ കാലത്തുള്ള മക്കാമുശ്രിക്കുകളും 35: 32 ല്‍ പ റഞ്ഞ പ്രകാരം നാഥന്‍റെ ഗ്രന്ഥം അനന്തരമെടുത്ത അന്ത്യനാള്‍ വരെയുള്ളവരും പ്രവാചകന്‍റെ ഖൗമില്‍ (ജനതയില്‍) ആണ് ഉള്‍പ്പെടുക. പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ 25: 18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്നും; നരകക്കുണ്ഠത്തിലേക്കുള്ള അവരെ 98: 6 ല്‍ കരയിലെ ഏറ്റവും ദുഷ്ടജീ വികള്‍ എന്നും; ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 8: 22 ല്‍ ജീവജാലങ്ങളി ല്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. പ്രവാചകന്‍റെ ജനതയില്‍ നി ന്ന് ആരാണോ 10: 100 ല്‍ പറഞ്ഞ നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടു ത്തി വിശ്വാസിയായത്, അവന് മാത്രമാണ് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുക. 1: 7 ല്‍ പറഞ്ഞപ്രകാരം അല്ലാഹുവിന്‍റെ കോപം ആപതിച്ചിട്ടുള്ള കപടവിശ്വാസികളും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തിലേക്കുള്ളവരാണെന്ന് 2: 39; 9: 67-68; 18: 101; 25: 34, 65-66; 48: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്.
ഒരാള്‍ക്കും മറ്റൊരാളെ വിശ്വാസിയാക്കാന്‍ സാധ്യമല്ല; എന്നാല്‍ ആണായിരിക്ക ട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ 6: 104 ല്‍ പറഞ്ഞ ഉള്‍ക്കാഴ്ചാദായകവും 10: 108 ല്‍ പറഞ്ഞ സത്യവും 17: 15 ല്‍ പറഞ്ഞ സന്മാര്‍ഗവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ത ന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കുകയും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേ ക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലി യ്യീന്‍ പട്ടികയിലേക്ക് മാറ്റുകയും ചെയ്തത്, അവന്‍ മാത്രമാണ് വിശ്വാസിയാവുക.
വിധിദിവസം മനുഷ്യരെ മൂന്ന് വിഭാഗങ്ങളായി വേര്‍തിരിക്കുന്നതാണ്. (1) വല തുപക്ഷക്കാര്‍:-തങ്ങളുടെ കര്‍മരേഖ വലതുകൈയില്‍ നല്‍കപ്പെടുകയും വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍. ഇക്കൂട്ടര്‍ ആദ്യകാലക്കാരി ല്‍ നിന്നും (ആദം മുതല്‍ പ്രവാചകന്‍ മുഹമ്മദ് വരെയുള്ളവര്‍) ഒരു വിഭാഗവും, അവസാനകാലക്കാരില്‍നിന്ന് (പ്രവാചകന്‍ മുഹമ്മദിന്‍റെ കാലഘട്ടം മുതല്‍ അന്ത്യനാള്‍ വരെയുള്ളവര്‍) ഒരു വിഭാഗവുമാണെന്ന് 56: 38-40 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ഏതൊരാള്‍ക്കും അദ്ദിക്ര്‍ ഉപയോഗപ്പെടു ത്തി പ്രപഞ്ചനാഥനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടുമുള്ള വിശ്വാസം രൂപപ്പെടുത്തു കയും നാഥന്‍റെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണപ്രദമായ രീതിയില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയുമാണെങ്കില്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടാ വുന്നതാണ്. എന്നല്ലാതെ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ കണ്ടു വരുന്നതുപോലെ മതപരിവര്‍ത്തനമോ അതോടനുബന്ധിച്ചുള്ള ആചാര അനുഷ്ഠാനങ്ങളോ പാലിക്കേണ്ടതില്ല. (2).ഇടതുപക്ഷക്കാര്‍:-ഇടതുകൈയില്‍ കര്‍മ്മരേഖ ലഭിക്കു ന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും. 313 പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട ആയിരത്തില്‍ 999 കപടവിശ്വാസികളും അവരുടെ അ നുയായികളുമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. 4: 145 ല്‍ വിവരിച്ച പ്രകാരം അവരിലു ള്ള കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകാനുള്ള കാഫിറുകളാണെങ്കില്‍ കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന അനുയായികള്‍ 39: 71 ല്‍ പറഞ്ഞ പ്രകാരം വിചാരണക്കുശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടാനു ള്ള കാഫിറുകളാണ്. ഇന്ന് മനുഷ്യരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഫുജ്ജാറുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. (3). മുന്‍കടക്കുന്നവര്‍:-(വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍). അവര്‍ സ്വര്‍ഗത്തില്‍ സര്‍വശക്തനായ നാഥന്‍റെ ചുറ്റും സ്വിദ്ഖ് (സത്യം) ആകുന്ന ഇരിപ്പിടത്തില്‍ ഇരിപ്പുറപ്പിക്കുമെന്ന് 54: 54-55 ല്‍ പറഞ്ഞിട്ടുണ്ട്. ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യരില്‍ നിന്ന് എഴുപതിനായിരം പേരാണ് ഈ വിഭാഗത്തില്‍ പെടുക എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അവരില്‍ അധികപേരും ആദ്യകാലക്കാരില്‍ നിന്നുള്ളവരും കുറച്ചുപേര്‍ അവസാനകാലക്കാരില്‍ നിന്നുള്ളവരുമാണെന്ന് 56: 10-14 ല്‍ പറഞ്ഞിട്ടുണ്ട്. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരില്‍ പ്രവാചകന്‍ മുഹമ്മദിന്‍റെ ജനതയില്‍നിന്ന് രണ്ട് പേര്‍ മാത്രമാണുള്ളത്. ഒന്ന് പ്രവാചകന്‍റെ കാലത്ത് തന്നെയുള്ള പ്രവാചകന്‍റെ അനുയായികളില്‍ പെട്ട ഉക്കാശയും മറ്റൊന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ രചയിതാവായ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയുമാണ്. അവസാനകാലക്കാരില്‍ നിന്നുള്ള ഈ വിഭാഗത്തില്‍ നിന്നുള്ള ബാക്കിയുള്ളവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരും ആത്മാവുകൊണ്ട് ആത്മാവിന്‍റെ ഉടമയായ നാഥനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്ന വരുമായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ നിന്നുള്ളവരാണ്. 4: 140, 150-151 വിശദീകരണം നോക്കുക.
3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് പ്രവാചകന്‍റെ ജീവിതമായ അദ്ദിക്റിന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തി ജീവിച്ച് കാണിച്ചുകൊടുക്കുന്ന വിശ്വാസികളുടെ ഒരു സംഘം ലോകത്തെവിടെയും ഇ ല്ലാത്തതിനാല്‍ അവര്‍ നരകക്കുണ്ഠത്തില്‍ പ്രവേശിപ്പിക്കപ്പെടുകയില്ല. പകരം അവര്‍ 108: 1-3 ല്‍ വിവരിച്ച പ്രകാരം ഒരിക്കല്‍ കുടിച്ചാല്‍ പിന്നെ ഒരിക്കലും ദാഹം വരാത്ത കൗസര്‍ തടാകത്തില്‍ നിന്ന് കുടിപ്പിക്കപ്പെട്ട ശേഷം സ്വര്‍ഗവും നരകവും അല്ലാത്ത ഇതര ലോകങ്ങളിലേക്കാണ് അയക്കപ്പെടുക. 4: 123-124; 16: 97 വിശദീകരണം നോക്കുക.
ഒരാള്‍ക്കും തന്‍റെ നാട്, മതം, ജാതി, വംശം, ലിംഗം, മാതാപിതാക്കള്‍, ജനന-മരണ കാലം, വര്‍ണം തുടങ്ങിയവയൊന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. അതുകൊണ്ടുതന്നെ മനുഷ്യരുടെ ഐക്യം മാത്രമാണ് ഇന്ന് ഉപദേശിക്കാനുള്ളത്. ആത്മാവി ന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ പഠിച്ചും ലോകരില്‍ പ്രചരിപ്പിച്ചും കൊണ്ട് മനുഷ്യനെ അവനവനെയും ജീവിതലക്ഷ്യത്തെയും തിരിച്ചറിയാന്‍ പ്രാപ്തരാക്കുകവഴി മാത്രമാണ് അതിന് സാധിക്കുക. 6: 38 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചത്തില്‍ മ നുഷ്യരടക്കം ആയിരം സമുദായത്തില്‍ പെട്ട ജീവികളാണുള്ളത്. അവയില്‍ 400 സമുദാ യം കരയിലും 600 സമുദായം കടലിലുമാണുള്ളത്. 17: 44; 24: 41 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ജീവനുള്ളതും ജീവനില്ലാത്തതുമായ വസ്തുക്കളെല്ലാം നാഥനെ സ്തുതിക്കുകയും കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ബുദ്ധിശക്തി നല്‍കി അനുഗ്രഹിച്ച് ഭൂമിയില്‍ നാഥന്‍റെ പ്രതിനിധിയായി നിയോഗിക്കപ്പെട്ട മനുഷ്യന്‍റെ ബാ ധ്യതയാണ് മനുഷ്യരുടെതടക്കം പ്രപഞ്ചത്തിലുള്ള സര്‍വ്വ സൃഷ്ടികളുടെയും നിലനി ല്‍പ്പും ക്ഷേമവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കല്‍. അതിനുവേണ്ടി അവന്‍/അവള്‍ ജൈവ കൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിന് വേണ്ടി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. ചെടികളുടെ ഇലകള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജനും ജലവും പുറത്തേക്കുവിടുക വഴി വായുമലിനീകരണം തടയുകയും അന്തരീക്ഷ ഊഷ്മാവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. വേരുകള്‍ മണ്ണിലെ മലിനജലവും വളങ്ങളും വലിച്ചെടുക്കുന്നതിലൂടെ പരിസ്ഥിതി ശുദ്ധീകരണം നടത്തുന്നു. വേരുകള്‍ മണ്ണൊലിപ്പ് തടയാ നും മണ്ണിന്‍റെ ഫലപുഷ്ടി നിലനിര്‍ത്താനും സഹായിക്കുന്നു. ഇലകളിലൂടെ ബാഷ്പീകരി ക്കപ്പെടുന്ന ജലകണികകള്‍ അന്തരീക്ഷത്തെയും മേഘങ്ങളെയും തണുപ്പിച്ച് മഴ വര്‍ഷിപ്പിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് വനപ്രദേശങ്ങളില്‍ മറ്റ് പ്രദേശങ്ങളിലുള്ളതിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്നത്. കരയിലും ജലത്തിലും ജീവിക്കുന്ന എല്ലാ ജീവികള്‍ക്കും ജീവവായുവായ ഓക്സിജന്‍ ലഭിക്കേണ്ടത് അവയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ് "നാളെ അന്ത്യദിനമാണെന്ന് അറിഞ്ഞാലും ഇന്ന് നീ മരം നടുക" എന്ന് ത്രികാലജ്ഞാനിയായ നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചത്. അവസാന കാലഘട്ടത്തില്‍ നിങ്ങള്‍ കൃഷിയിലേക്ക് മടങ്ങണമെന്നും പ്രവാചകനിലൂടെ പഠിപ്പിച്ചതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക. ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് നാം ധാരാളം മരങ്ങള്‍, പ്രത്യേകിച്ച് ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കേണ്ടതും സഹായിക്കേണ്ടതുമാണ്.
ആരാണോ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് ത ന്‍റെ ആത്മാവിനെ ശുദ്ധീകരിച്ചത്, അത്തരക്കാര്‍ മാത്രമേ പരിശുദ്ധമായ ഭക്ഷണവിഭവങ്ങള്‍ ഉപയോഗിക്കുകയുള്ളൂ. ഇന്ന് വിപണിയിലെവിടെയും പരിശുദ്ധമായ ഭക്ഷണസാധനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ജൈവകൃഷി നടത്തുകയും മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ എല്ലാ ജീ വികള്‍ക്കും ദോഷകരമായ രാസവളങ്ങളും കീടനാശിനികളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നിലവിലുള്ള കൃഷിസമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തുകയും വേണം. ഓര്‍മിക്കുക! ബുദ്ധിശക്തി നല്‍കപ്പെടാത്ത ജീവികള്‍ അവയുടെ ആത്മാവുകൊണ്ട് നാഥനെ സദാ വാഴ്ത്തുകയും കീര്‍ത്തനം ചെയ്യുകയും ചെയ്യുന്നുണ്ട് എന്നിരിക്കെ, ബുദ്ധിശ ക്തി നല്‍കപ്പെട്ട മനുഷ്യരുടെ ബാധ്യതയാണ് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി കാലാവസ്ഥയും ആവാസ വ്യവസ്ഥയും അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തല്‍. അത്യുല്‍പാദന ശേഷിയുള്ള ജനിതക വിത്തുകള്‍ ഉപയോഗിച്ചിട്ടുള്ള കൃഷിയുടെ പ്രത്യാഘാതങ്ങള്‍ കൃഷിക്കാരെയും പൊതുജനങ്ങളെയും അറിയിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. അത്തരം കൃഷി ക്യാന്‍സര്‍, അന്ധത തുടങ്ങി പലതരത്തിലുള്ള മാരകമായ ജനിതകവൈകല്യങ്ങള്‍ക്കും കാരണമാകുന്നതാണ്. മരങ്ങള്‍ മുറിച്ചുകളയുന്നതിനെയും, ഭൂമി അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ആണികളും നങ്കൂരങ്ങളുമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള പര്‍വതങ്ങള്‍ നിരപ്പാക്കുന്നതിനെയും അതോടൊപ്പം കൃത്രിമ ആണികളായ വലിയ കെട്ടിടങ്ങളും നിര്‍ മിതികളും പ്രത്യേകിച്ച് വയലുകളിലും കടലുകളിലും കെട്ടിപ്പൊക്കുന്നതിനെയും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. പ്രകൃതിവിഭവങ്ങളായ പെട്രോളിയം, കല്‍ക്കരി, ധാതുക്കള്‍, ലോഹങ്ങള്‍ തുടങ്ങിയവയുടെ ആനുപാതിക അളവിലുള്ള സാന്നിധ്യമാണ് ഭൂമിയുടെ കാന്തികശക്തി നിലനിര്‍ത്തുന്നത് എന്നത് ഒരു വസ്തുതയാണ്. ഇത്തരം ധാതുക്കളുടെ അനിയന്ത്രിതമായ ഖനനം ഭൂമിയുടെ കാന്തികശക്തിയില്‍ മാറ്റം വരാനും ധ്രുവങ്ങള്‍ പരസ്പരം മാറാനും അതുവഴി ഭൂമി തിരിച്ചുകറങ്ങാനും കാരണമാകുന്നു. ജനങ്ങളുടെ കൈകള്‍ സമ്പാദിച്ചതിന്‍റെ ഫലമായി കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ചിലതിന്‍റെ ഫലം അവരെ രുചിപ്പിക്കുന്നതിനുവേണ്ടി, അവര്‍ യഥാര്‍ത്ഥ ജീവിതലക്ഷ്യത്തിലേക്ക് മടങ്ങുന്നതിനുവേണ്ടിയും എന്ന് 30: 41 ല്‍ പറഞ്ഞതിനെ അവഗണിച്ചുകൊണ്ട് ഇന്ന് ഇത്തരം ധാതുക്കളാല്‍ അനുഗ്രഹീതമായ നാടുകള്‍ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അതിന്‍റെ പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ അനിയന്ത്രിതമായ ഖനനം തുടരുകയാണ്. വ്യവസായങ്ങളിലും വാഹനങ്ങളിലും മറ്റും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കത്തിക്കുകവഴി ദിനംപ്രതി ധാരാ ളം കാര്‍ബണ്‍ ഡയോക്സൈഡും അതുപോലെയുള്ള ഹരിതഗൃഹ വാതകങ്ങളും ഉല്‍ പാദിപ്പിക്കപ്പെടുകയും അതുവഴി ഭൗമാന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം ഉള്‍ക്കൊണ്ട് പ്രവര്‍ത്തി ക്കുക വഴി, ഓ മനുഷ്യാ! നീ ഒരു മനുഷ്യനാകാന്‍ ശ്രമിക്കുക, കാഫിറായ പിശാചിന്‍റെ പ്ര തിനിധിയാകാതിരിക്കുക. ഗ്രന്ഥം വന്നുകിട്ടിയതിനുശേഷം ജീവിത ലക്ഷ്യബോധമില്ലാതെയും പ്രജ്ഞയറ്റവരായും ഇവിടെ ജീവിച്ചവരാണ് നരകക്കുണ്ഠത്തിന്‍റെ ഏഴ് കവാടങ്ങളിലേക്ക് നിജപ്പെടുത്തിവെക്കപ്പെട്ടവര്‍ എന്ന് ഓര്‍മിക്കുക! 2: 18, 166-169; 7: 205-206 വി ശദീകരണം നോക്കുക.