( അല്‍ ബഖറ ) 2 : 75

أَفَتَطْمَعُونَ أَنْ يُؤْمِنُوا لَكُمْ وَقَدْ كَانَ فَرِيقٌ مِنْهُمْ يَسْمَعُونَ كَلَامَ اللَّهِ ثُمَّ يُحَرِّفُونَهُ مِنْ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ

അപ്പോള്‍ അവര്‍ നിങ്ങളില്‍ വിശ്വസിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ! തീര്‍ച്ചയായും അവരില്‍ നിന്നുള്ള ഒരു വിഭാഗം അല്ലാഹുവിന്‍റെ വചനങ്ങള്‍ കേള്‍ക്കുകയും പിന്നെ അത് ബോധ്യമായതിനുശേഷം അറിഞ്ഞുകൊണ്ട് അ തിനെ മാറ്റിമറിക്കുന്നവരുമായിരിക്കെ.

പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതരുടെയും കപടവിശ്വാസികളുടെയും സ്വഭാവമാണ് ഈ സൂക്തങ്ങളിലെല്ലാം പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇന്ന് ഈ സ്വഭാവമുള്ളത് ലോകത്തെല്ലായിടത്തുമുള്ള കപടവിശ്വാസികള്‍ക്കാണ്. നുണ മാത്രം പ റയുന്ന ഇത്തരം കപടവിശ്വാസികളെയും അവരുടെ സംസാരം കേട്ടിരിക്കുന്ന അനുയാ യികളെയും നാഥന്‍ നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടുമെന്ന് 4: 140 ല്‍ പറഞ്ഞത് ഇന്ന് ലോകരില്‍ ഫുജ്ജാറുകളാണ് വായിക്കുന്നത്. 9: 28, 95 സൂക്തങ്ങളില്‍ മാലിന്യമെന്ന് വി ശേഷിപ്പിക്കപ്പെട്ട അവര്‍ക്ക് നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമ ല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 9: 125 ല്‍ പറഞ്ഞതും; ഫുജ്ജാറുകള്‍ നാഥനെക്കുറിച്ച് ദുഷിച്ച ചിന്ത വെച്ചുപുലര്‍ത്തുന്നവരാണ് എന്ന് 48: 6 ല്‍ പറഞ്ഞതും അവര്‍ തന്നെയാണ് വായിക്കുന്നത്. 2: 18 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അ ന്ധരുമായ അവര്‍ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ച് വരികയില്ല. 2: 6-7; 3: 78; 10: 33 വിശദീകരണം നോക്കുക.